മനുഷ്യാവകാശ കമീഷന് മുന്നില്‍ പരാതിക്കാരി പൊട്ടിക്കരഞ്ഞു

on Dec 23, 2009

കാഞ്ഞങ്ങാട്: പിതാവിന്റെ സ്വത്ത് അദ്ദേഹത്തിന്റെ മരണത്തിന് മുമ്പേ കൂടപ്പിറപ്പ് തട്ടിയെടുത്തതറിഞ്ഞ പരാതിക്കാരി മനുഷ്യാവകാശ കമീഷന്റെ മുന്നില്‍ നിലവിട്ട് കരഞ്ഞു. ബെള്ളിക്കോത്തെ പരേതനായ ഡ്രൈവര്‍ കൃഷ്ണന്റെ മകളും ചെറുവത്തൂര്‍ സ്വദേശി കൃഷ്ണന്റെ ഭാര്യയുമായ പി. സതിയാണ് മനുഷ്യാവകാശ കമീഷന് മുന്നില്‍ കരഞ്ഞുതീര്‍ത്തത്.

ഡ്രൈവര്‍ കൃഷ്ണന് ഒമ്പത് മക്കളാണുള്ളത്. അദ്ദേഹത്തിന് അജാനൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 303/5ല്‍ 45 സെന്റ് സ്ഥലമുണ്ടായിരുന്നു. 2001ല്‍ പിതാവ് മരിച്ചു. 2009ല്‍ പിതൃസ്വത്തിനുവേണ്ടി വീട്ടില്‍ ചെന്നപ്പോള്‍ ചവിട്ടിയിറക്കിയെന്ന് സതി . 'എട്ടുപേര്‍ക്കും പിതാവിന്റെ സ്വത്ത് നല്‍കി. തനിക്ക് മാത്രം നല്‍കിയില്ല. ഞങ്ങള്‍ക്ക് വേറെ ആരുമില്ല' ^സതി മനുഷ്യാവകാശ കമീഷന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

ഇത് കമീഷന്‍ ഇടപെടേണ്ടതല്ലെന്നും സിവില്‍ കോടതിയെ സമീപിച്ചാല്‍ നീതി കിട്ടുമെന്നും കമീഷന്‍ അംഗം കെ.ഇ. ഗംഗാധരന്‍ അറിയിച്ചു.
പിതാവ് മരിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി സ്വത്ത് ഭാഗംവെച്ചുവെന്നും രജിസ്ട്രാര്‍ ഓഫീസില്‍ ചെന്നപ്പോഴാണ് ബന്ധപ്പെട്ട സര്‍വേ നമ്പറിലെ സ്വത്ത് താനൊഴികെ മറ്റു മക്കള്‍ക്ക് നല്‍കിയെന്ന വിവരം അറിഞ്ഞതെന്നും സതി പറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com