സഊദി ഗവണ്മെന്‍റിന്റെ മീലാദ് സമ്മാനം മദീനയില്‍ 800 കോടി റിയാല്‍ ചിലവില്‍ രണ്ടാംത്തെ വിമാനത്താവളം;

on Mar 9, 2010

റിയാദ്: മദീനാ റൌളയിലേക്കുള്ള വിമാന യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചവരുന്നത് കണക്കിലെടുത്ത് മദീനയില്‍ പുതിയ വിമാനത്തവളം നിര്‍മിക്കുന്നു. 700 മുതല്‍ 800 കോടി വരെ റിയാലാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. സൌദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനുള്ള വന്‍ പദ്ധതിയുടെ ഭാഗമായാണ് മദീനയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നത്. ആഭ്യന്തര വിമാനത്താവളങ്ങളുടെ വികസന പദ്ധതിയുടെ ഭാഗമായി പുതിയ മൂന്നു വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നതായഅല്‍ ഉല, ജീസാന്‍, താഇഫ് എന്നിവിടങ്ങളിലാണ് പുതിയ ആഭ്യന്തര വിമാനത്താവളങ്ങള്‍ യാഥാര്‍ഥ്യമാകുന്നത്. ഇതിന് പുറമെയാണ് ദശലക്ഷക്കണക്കിന് ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തില്‍ വിശുദ്ധ നഗരിയായ മദീനയിലും വിമാനത്താവളം നിര്‍മിക്കുന്നത്. മദീനാ റൌളയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചവരുന്നത് കണക്കിലെടുത്ത് കൂടതെ മദീനയിലേക്ക് ട്രയിന്‍ സെര്‍വ്വീസും നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടുവികസന പദ്ധതികളുടെ ഭാഗമായി ഈ വര്‍ഷം തന്നെ മദീനയില്‍ പുതിയ വിമാനത്താവളവും ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്തര്‍ദേശീയ വിമാനത്താവളത്തോടനുബന്ധിച്ച് വിശാലമായ കൊമേഴ്സ്യല്‍ സെന്ററും നിര്‍മിക്കും. മദീനയില്‍ ഇപ്പോള്‍ പ്രതിവര്‍ഷം മൂന്നു ദശലക്ഷം പേര്‍ യാത്ര ചെയ്യുന്ന സ്ഥാനത്ത് പുതിയ വിമാനത്താവളം വരുന്നതോടെ ഇത് പ്രതിവര്‍ഷംഎട്ടു ദശലക്ഷമായി വര്‍ധിക്കും. ബി.ഒ.ടി അടിസ്ഥാനത്തിലായിരിക്കും നിര്‍മാണം. 25 വര്‍ഷത്തേക്കാണ് ഇതുസംബന്ധിച്ച കരാര്‍ നല്‍കുകയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മേയില്‍ ടെന്‍ഡര്‍ വിളിക്കും. ഒക്ടോബര്‍ വരെ ടെന്‍ഡര്‍ സമര്‍പിക്കാം. തുടര്‍ന്ന് ഡിസംബറിലായിരിക്കും അന്തിമ കരാര്‍ നല്‍കുന്നത്.
സൌദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ 27 വിമാനത്താവളങ്ങളാണുള്ളത്. പുതിയ ആഭ്യന്തര വിമാനത്താവളങ്ങള്‍ കൂടി വരുന്നതോടെ എണ്ണം വര്‍ധിക്കുകയും കൂടുതല്‍ യാത്രക്കാര്‍ക്ക് സൌകര്യം ലഭിക്കുകയും ചെയ്യും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com