SYS ഒരു കോടി രൂപയുടെ റിലീഫ് നിധിയിലേക്ക് കാസര്‍കോട് നിന്നും 7 ലക്ഷം സമാഹരിക്കും.

on Aug 31, 2010

കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മറ്റിയുടെ ഒരു കോടി രൂപയുടെ റിലീഫ് നിധിയിലേക്ക് ജില്ലയില്‍ നിന്നും സെപ്തംബര്‍ മൂന്നിന് ഏഴ് ലക്ഷം രൂപ ബക്കറ്റ് കളക്ഷനിലൂടെ സമാഹരിക്കാന്‍ സുന്നി സെന്ററില്‍ നടന്ന ജില്ലാ എസ്.വൈ.എസ് ഇഫ്താര്‍ ക്യാമ്പ് തീരുമാനിച്ചു. വെള്ളിയാഴ്ച ജില്ലയിലെ 434 യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന റിലീഫ് ഫണ്ട് സമാഹരണത്തില്‍ യൂണിറ്റ്, പഞ്ചായത്ത് നേതാക്കള്‍ക്കു പുറമെ അതാതു പ്രദേശത്തെ ജില്ലാ മേഖലാ ഭാരവാഹികളും പങ്കാളികളാകും. ആകസ്മിക ദുരന്തങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നതിനും ചികിത്സ, ഭവന നിര്‍മാണം, വിവാഹ സഹായം തുടങ്ങിയവക്കുമായാണ് വിശുദ്ധ റമളാനില്‍ എസ്.വൈ.എസ് ഫണ്ട് സമാഹരിക്കുന്നത്. ഒരു യൂണിറ്റില്‍ നിന്ന് ചുരുങ്ങിയത് 1000 രൂപ സമാഹരിച്ച് നല്‍കണമെന്നാണ് സംസ്ഥാന കമ്മറ്റി നിര്‍ദ്ധേശിച്ചിട്ടുള്ളതെങ്കിലും ഇതിനകം പല യൂണിറ്റുകളും അയ്യായിരം രൂപയിലേറെ സമാഹരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഫണ്ട് സ്വരൂപിക്കുന്ന ജില്ലയിലെ മൂന്ന് യൂണിറ്റുകള്‍ക്ക് ജില്ലാ എസ്.വൈ.എസ് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. ടാര്‍ജറ്റ് പൂര്‍ത്തിയാക്കുന്ന മേഖലാ പഞ്ചായത്ത് ഘടകങ്ങള്‍ക്കും സമ്മാനം നല്‍കും. സ്വരൂപിച്ച സംഖ്യ സെപ്തംബര 5 ന് മേഖലാ തലങ്ങളില്‍ നടക്കുന്ന ദുആ സമ്മേളനത്തില്‍ മേഖലാ നേതാക്കള്‍ ഏറ്റ് വാങ്ങും. 8 ന് കാസര്‍കോട് സുന്നി സെന്ററില്‍ നടക്കുന്ന ആത്മീയ കൂട്ടായ്മയില്‍ വെച്ച് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി മേഖലാ നേതാക്കളില്‍ നിന്നും ഫണ്ടും രേഖകളും ജില്ലാ കമ്മറ്റിക്കു വേണ്ടി ഏറ്റ് വാങ്ങും. സംഭാവന നല്‍കിയവര്‍ക്കായി പ്രാര്‍ത്ഥനാ മജ്‌ലിസ് ഒരുക്കും. അന്നു തന്നെ സംസ്ഥാന റിലീഫ് സെല്ലിലേക്ക് ഫണ്ട് കൈമാറും. ഇതിനു പുറമെ ജില്ലയില്‍ വിവിവധ യൂണിറ്റുകളില്‍ പ്രാദേശികമായി റമസാനില്‍ മാത്രം അരക്കോടി രൂപയുടെ റിലീഫ് നടന്ന് വരുന്നു ജില്ലാ ഇഫ്താര്‍ ക്യാമ്പ് ഹമീദ് മൗലവി ആലമ്പാടി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. മൂസല്‍ മദനി തലക്കി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഇസ്സുദ്ദീന്‍ സഖാഫി, ബി.കെ അബ്ദുല്ല ഹാജി ബേര്‍ക്ക, ഹമീദ് പരപ്പ, മൂസ സഖാഫി കളത്തൂര്‍, ബശീര്‍ മങ്കയം, അബ്ബാസ് അന്‍വരി, ശംസുദ്ദീന്‍ പുതിയപുര, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അശ്രഫ് കരിപ്പൊടി, ഹസ്ബുല്ല തളങ്കര, എം.അന്തുഞ്ഞി മൊഗര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ സെകട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും ബശീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു.

പാര്‍ക്കിങ്ങ് സൗകര്യം: സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു

on

കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ വാഹന പാര്‍ക്കിങ്ങും റെയില്‍വേ സ്റ്റേഷനിലേക്കുള്ള എളുപ്പവഴിയും സംബന്ധിച്ച് നഗരസഭയില്‍ നടന്ന സര്‍വകക്ഷിയോഗ ചര്‍ച്ച തീരുമാനമാതെ പിരിഞ്ഞു. സ്ഥല ഉടമകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ നഗരസഭ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പരിഹാരമുണ്ടാകാതിരുന്നത്. സ്ഥലം ഉടമകളില്‍ ഒരുവിഭാഗം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കണമെങ്കില്‍ മറ്റുള്ള ഉടമകളുടെ അനുമതി കൂടി വേണമെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ കഴിയില്ലെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു. ഇതോടെ നഗരസഭയുടെ ഒരു ജനകീയ പദ്ധതികൂടി ഫയലിലൊതുങ്ങാന്‍ ഇടയാകും. അതേസമയം നഗരസഭകര്‍ക്കശ തീരുമാനമെടുക്കുകയാണെങ്കില്‍ പദ്ധതി പ്രാവര്‍ത്തികാമാക്കാനാകുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.ചെയര്‍മാന്‍ അഡ്വ. എന്‍.എ.ഖാലിദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉപാധ്യക്ഷ സി.ശ്യാമള, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.അശോകന്‍. പള്ളിക്കൈ രാധാകൃഷ്ണന്‍, എം.കുഞ്ഞികൃഷ്ണന്‍, അഡ്വ. കെ.ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ അഡ്വ. കെ.പുരുഷോത്തമന്‍, പി.നാരായണന്‍, അജയകുമാര്‍ നെല്ലിക്കാട്ട്, എം.പി.ജാഫര്‍, ഇ.കെ.കെ.പടന്നക്കാട്, പ്രഭാകരന്‍ വാഴുന്നോറടി, സെക്രട്ടറി എം.സി.ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

കാഞ്ഞങ്ങാട്ട് സെപ്റ്റംബര്‍ 4 ന് റമദാന്‍ പ്രഭാഷണം

on

കാഞ്ഞങ്ങാട്: റമദാന്‍ പരിശുദ്ധി.യുടെ തണല്‍ എന്ന പ്രമേയവുമായി കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി എസ്.എസ്.എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ കമ്മിറ്റി സെപ്റ്റംബര്‍ 4 ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. പ്രമുഖ പണ്ഡിതനും, വാഗ്മിയുമായ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി പ്രഭാഷണം നടത്തും. പരിപാടിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം എര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

സമസ്ത മദ്റസ പൊതുപരീക്ഷാ ഫലം

on Aug 28, 2010

സമസ്ത മദ്റസ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ഏതെങ്കിലും വെബ്സൈറ്റ് സന്ദര്‍ശിക്കുക.

www.samastha.net

www.result.samastha.net

www.samastharesult.org


മത വിദ്യാസ രംഗത്ത് വളരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന നമ്മുടെ അഭിമാനമായ സമസ്ത നടത്തിയ ലക്ഷക്കണക്കിനു കുട്ടികള്‍ എഴുതിയ ഈ പൊതു പരീക്ഷയില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച്ച വെച്ച് കാസറഗോഡ് ദേശത്തിന്നു അഭിമാനമായിരിക്കുന്ന നമ്മുടെ കുരുന്നു മക്കളായ ആരിക്കാടി കടവത്തെ മുഹമ്മദ്‌ അനീസ്‌ (അഞ്ചാം ക്ലാസ്സില്‍ ഫസ്റ്റ് പങ്കിട്ടെടുത്തു), വടക്കേ കൊവ്വലിലെ ആയിഷ ഫര്‍സാന (അഞ്ചാം ക്ലാസ്സില്‍ സെക്കന്റ്‌), ഖദീജത്തു മിയജബിന്‍ (ഏഴാം ക്ലാസ്സില്‍ ഫസ്റ്റ്) എന്നീ കുട്ടികള്‍ക്ക് എല്ലാവിധ ഭാവുകളും നേരുന്നു....

രാവണേശ്വരത്ത് സി.പി.എം. ഓഫീസ് തകര്‍ത്തു; നാലുപേര്‍ക്ക് പരിക്ക്

on Aug 24, 2010

കാഞ്ഞങ്ങാട്: രാവണേശ്വരത്ത് സി.പി.എം. ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു. നാലുപേര്‍ക്ക് പരിക്കേറ്റു. സി.പി.എം. മാക്കി ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരെയാണ് അക്രമം. ഇന്നലെ വൈകിട്ട് 6മണിക്കാണ് സംഭവം. പ്രവര്‍ത്തകരായ അഭിലാഷ്, പ്രകാശന്‍, കെ.വി. രാഘവന്‍, അനീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. സി.പി.എം. ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന അഴീക്കോടന്‍ സ്മാരക ക്ളബ്ബില്‍ ടി.വി. കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഇവര്‍. ഓഫീസ് ഫര്‍ണിച്ചര്‍, പാര്‍ട്ടി നേതാക്കളുടെ ഫോട്ടോ എന്നിവ നശിപ്പിച്ചു. ബഹളംകേട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസ് പരിസരത്തെത്തുമ്പോഴേക്കും സ്ഥലംവിട്ട അക്രമികള്‍, രാവണേശ്വരം ഹയര്‍സെക്കണ്ടറി സ്കൂള്‍ പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു. ഡി.വൈ.എഫ്.ഐ. മാക്കി യൂണിറ്റ് നിര്‍മ്മിച്ച ഭാസ്കര കുമ്പള സ്മാരക ഷെഡ്ഡാണ് തകര്‍ത്തത്. കുന്നുപാറ പ്രദേശത്തുനിന്നുമെത്തിയ ഒരു സംഘമാണ് അക്രമം കാട്ടിയതെന്ന് സി.പി.എം. നേതാക്കള്‍ പറഞ്ഞു. മൂന്നുപേരെ കസ്റഡിയിലെടുത്തു.

ഓണാശംസകള്‍

on Aug 23, 2010


ഏവര്‍ക്കും മൈ ചിത്താരി ഡോട്ട് കോമിന്റെ ഓണാശംസകള്‍

രാവണീശ്വരം സി.അച്യുതമേനോന്‍ ഗ്രന്ഥാലയത്തിന്റെ അനുസ്മരണ സമ്മേളനം

on Aug 21, 2010

കാഞ്ഞങ്ങാട്: കേരളത്തില്‍ വികസനത്തിന് അടിത്തറയിട്ടത് അച്യുതമേനോന്‍ സര്‍ക്കാരാണെന്ന് സിപി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. രാവണീശ്വരം സി.അച്യുതമേനോന്‍ ഗ്രന്ഥാലയത്തിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ ഉപകാരപ്രദമായ ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കുന്നതിന് പുറമെ ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങള്‍ ഉണ്ടായതും അദ്ദേഹത്തിന്റെ കാലത്താണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെ. കരുണാകരന്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു.

ഇഖ്‌ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്‌നേഹ സംഗമം നടത്തി

on Aug 20, 2010

കാഞ്ഞങ്ങാട്‌: അജാനൂര്‍ ഇഖ്‌ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്‌.എസ്‌. സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. മാനേജര്‍ എം.എം. അഷ്‌റഫ്‌ ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ. കെ.കുഞ്ഞിമൊയ്‌തീന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജോളി എബ്രഹാം വിഷയം അവതരിപ്പിച്ചു. പി.അബ്‌ദുല്‍ ഖാദര്‍ മൗലവി തെക്കേപുറം, റവ. ഫാദര്‍ ജോസഫ്‌ മഞ്ചപ്പള്ളി, സി.സി. ദിനേശ്‌, എന്‍.എസ്‌.എസ്‌. പ്രോഗ്രാം ഓഫീസര്‍ നാസര്‍ തൊട്ടി, കെ.എന്‍. അജിത്ത്‌ പ്രസംഗിച്ച്‌.

അജാനൂര്‍് പഞ്ചായത്തില്‍ തൊഴില്‍ രഹിത വേതനം

on Aug 19, 2010

അജാനൂര്‍: അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നു അര്‍ഹരായ ഗുണഭോക്താക്കള്‍ക്കുള്ള തൊഴില്‍ രഹിത വേതനം ഓഗസ്റ്റ്‌ 20 ന്‌ പഞ്ചായത്ത്‌ ഓഫീസില്‍ വിതരണം ചെയ്യുന്നതാണ്‌. നിലവില്‍ വേതനം കൈപ്പറ്റി കൊണ്‌ടിരിക്കുന്നവരും പുതുതായി അര്‍ഹത നേടിയവരുമായ ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരായി വേതനം കൈപ്പറ്റേണ്‌ടതാണെന്ന്‌ സെക്രട്ടറി അറിയിച്ചു

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവ്‌ മരിച്ചു

on

ജയ്‌പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവ്‌ മരിച്ചു. ബാന്ദാ ഗ്രാമവാസിയായ ഗോപാല്‍ ഗുജ്ജാറാണ്‌ മരിച്ചത്‌. ഇയാള്‍ ഫോണില്‍ സംസാരിച്ചു കൊണ്‌ടിരിക്കേയാണ്‌ പൊട്ടിത്തെറിയുണ്‌ടായതെന്ന്‌ കരുതപ്പെടുന്നു. ഗോപാലിന്റെ മൃതദേഹത്തിന്റെ സമീപത്തു നിന്നു മൊബൈല്‍ ഫോണിന്റെ ബാറ്ററി ഉള്‍പ്പെടെയുള്ള അവശിഷ്‌ടങ്ങള്‍ കണ്‌ടെടുത്തു.
പൊട്ടിത്തെറിയില്‍ ഇയാളുടെ വലതു ചെവി, കഴുത്ത്‌, തോള്‍ എന്നിവിടങ്ങളില്‍ പൊള്ളലേല്‍ക്കുകയും ഫോണിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ തറച്ചു കയറുകയും ചെയ്‌തു. ഈ നൂറ്റാണ്‌ടിലെ ആദ്യത്തെ സംഭവമാണിതെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇതിനു മുമ്പും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചിട്ടുണ്‌ടെങ്കിലും ആളപായം സംഭവിച്ചിരുന്നില്ല. ഈ വര്‍ഷം ആദ്യം ആന്ധ്രാപ്രദേശില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജു ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച്‌ വീട്ടമ്മ മരിച്ച സംഭവം റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. ചൈന, കൊറിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ ഇതിനു മുമ്പും ഫോണ്‍ പൊട്ടിത്തെറിച്ച്‌ മരണം സംഭവിച്ചിട്ടുണ്‌ട്‌.

മോറോക്കോ രാജാവ്‌ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരെ രാജകൊട്ടാരത്തിൽ സ്വികരിക്കുന്നു.

on Aug 18, 2010


റബാത്ത് (മൊറോക്കോ): മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചര്‍ച്ച നടത്തി. ഇന്ത്യയും മൊറോക്കോയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്. റബാത്തിലെ റോയല്‍ പാലസില്‍ നടന്ന ചര്‍ച്ചയില്‍ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. മൊറോക്കോ വഖ്ഫ് ഇസ്‌ലാമിക കാര്യ മന്ത്രായലം സംഘടിപ്പിച്ച അന്താരാഷ്ട്ര ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ സംബന്ധിക്കാനാണ് കാന്തപുരം മൊറോക്കോയിലെത്തിയത്. മൊറോക്കോയിലെ ഇന്ത്യന്‍ അംബാസിഡര്‍ ബ്രിജ്ത്യാഗിയെയും അദ്ദേഹം സന്ദര്‍ശിച്ചു. മര്‍കസ് സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും കാന്തപുരത്തെ അനുഗമിക്കുന്നുണ്ട്

അളവില്‍ കൂടുതല്‍ വിദേശ മദ്യം കൈവശം വെച്ച യുവാവ് അറസ്റ്റില്‍

on Aug 17, 2010

കാഞ്ഞങ്ങാട്: അളവില്‍ കൂടുതല്‍ വിദേശ മദ്യം കൈവശം വെച്ചതിന് യുവാവിനെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. ചിത്താരി രാവണീശ്വരത്തെ മാലിങ്കന്റെ മകന്‍ മോഹന്‍ (34)ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ബീവറേജ് കോര്‍പറേഷനില്‍ നിന്നും അഞ്ച് ലിറ്ററിലധികം വാങ്ങിച്ച് മറിച്ചുവില്‍ക്കാനായി കൊണ്ടുപോകുന്നതിനിടയിലാണ് മോഹന്‍ അറസ്റ്റിലായത്.

അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയയുടെ ഭാര്യാമാതാവ്‌ സൈനബ ഹജജുമ്മ കാഞ്ഞങ്ങാട്‌ നിര്യാതയായി

on

കാഞ്ഞങ്ങാട്‌ : സമസ്‌ത കേന്ദ്ര മുശാവറാംഗം എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയയുടെ ഭാര്യാമാതാവ്‌ സൈനബ ഹജജുമ്മ (85) നിര്യാതയായി. സമസ്‌തയുടെ സമുന്നത സാരഥിയായിരുന്ന പ്രമുഖ പണ്‌ഡിതല്‍ മര്‍ഹൂം കാഞ്ഞങ്ങാട്‌ അബൂബക്കര്‍ ഹാജിയുടെ ഭാര്യയാണ്‌. മര്‍ഹൂം മുഹമ്മദ്‌ ഹാജി, അബ്‌ദുല്‍ റഹിമാന്‍ ഹാജി, ആയിശ, മിറയം, ഖദീജ, ആമിന, ബീഫാത്വിമ, എന്നിവര്‍ മക്കളാണ്‌. അലിക്കുഞ്ഞി മുസ്ലിയാര്‍ക്കു പുറമെ സമസ്‌ത ഉപാധ്യക്ഷനായിരുന്ന ഇബ്‌നു ഖുത്‌ബി മര്‍ഹൂം അബ്‌ദു റഹ്മാന്‍ മുസ്ലിയാര്‍, ഹംസ മുസ്ലിയാര്‍, ഇബ്രാഹീം മുസ്‌ലിയാര്‍, കുഞ്ഞബ്‌ദുല്ല ഹാജി മരുമക്കളാണ്‌, കൊവ്വല്‍ പള്ളി ജുമാ മസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ തിങ്കളാഴ്‌ച രാവിലെ ഖബറടക്കി. നൂറുകണക്കിനു പണ്ഡിതരും നേതാക്കളും സംബന്ധിച്ചു. സൈനബ ഹജ്ജുമ്മയുടെ നിര്യാണത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, നൂറുല്‍ ഉലമ എം.എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അനുശോചിച്ചു. ജാമിഅ സഅദിയ്യ, മുഹിമ്മാത്ത്‌ തുടങ്ങിയ സ്ഥാപനങ്ങളില്‍ മയ്യിത്ത്‌ നിസ്‌കാരവും പ്രാര്‍ത്ഥനയും നടത്തി.

ഏവര്‍ക്കും സ്വാതത്ര്യദിനാശംസകള്‍

on Aug 15, 2010

എല്ലാ വര്‍ക്കും സ്വാതത്ര്യദിനാശംസകള്‍ എല്ലാ വര്‍ക്കും സ്വാതത്ര്യദിനാശംസകള്‍

ചിത്താരി വിഷ്ണു -ചാമുണ്ഡേശ്വരി ദേവസ്ഥാനം ഭാരവാഹികള്‍

on Aug 14, 2010

ചിത്താരി:ചിത്താരി വിഷ്ണു -ചാമുണ്ഡേശ്വരി ദേവസ്ഥാനം വാര്‍ഷിക ജനറല്‍ ബോഡിയോഗം പ്രസിഡന്റ് ടി.നാരായണന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്നു. ഭാരവാഹികള്‍: കെ.വി.നാരായണന്‍ (പ്രസി.), എം.വി.കുഞ്ഞിക്കണ്ണന്‍, കെ.ചന്ദ്രന്‍ കൊളവയല്‍ (വൈ. പ്രസി.), ടി.വി.ശ്രീധരന്‍ (ജന. സെക്ര.), പുഷ്‌കരന്‍ ചിത്താരി കടപ്പുറം, എം.വി.കുഞ്ഞികൃഷ്ണന്‍ (സെക്ര.), അജിത്ത് കുന്നരുവത്ത് (ട്രഷ).

വിജ്ഞാന വേദി റംസാന്‍ പ്രഭാഷണം സംഘടിപ്പിക്കും

on Aug 13, 2010

കാഞ്ഞങ്ങാട്: വിജ്ഞാന വേദിയുടെ ഈ വര്‍ഷത്തെ റംസാന്‍ പ്രഭാഷണം ബേക്കല്‍ ഇന്റര്‍ നാഷണല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് എല്ലാ ഞായറാഴ്ചയും നടക്കും. ഓഗസ്റ്റ് 15ന് ഞായറാഴ്ച ജുമാ മസ്ജിദ് ഇമാം എ.പി ഹുസൈന്‍ സഖാഫി റമദാന്റെ ചൈതന്യം എന്ന വിഷയത്തെ കുറിച്ചും, 22ന് ഞായറാഴ്ച ഹിമ മസ്ജിദ് ഇമാം ടി.പി മുഹമ്മദ് ഷമീം അധര്‍മ്മത്തിനെതിരെ യുവശക്തി എന്ന വിഷയത്തിലും, 29ന് സി.പി സലീം പ്രവാചക നിന്ദയ്ക്ക് മറുപടി ഭാകരതയല്ല എന്ന വിഷയത്തെ കുറിച്ചും, സെപ്റ്റംബര്‍ 5ന് ചുഴലി മുഹിയുദ്ദീന്‍ മൗലവി ഈദുല്‍ ഫിത്തര്‍ എന്ന വിഷയത്തെ കുറിച്ചും പ്രഭാഷണം നടത്തും.

വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ 5 പ്രതികള്‍ക്ക് 2750 രൂപ വീതം പിഴ

on

കാഞ്ഞങ്ങാട്: മനപ്പൂര്‍വ്വം വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ യുവാക്കളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചു എന്ന കേസില്‍ അഞ്ചുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി 2750 രൂപ വീതം പിഴ ശിക്ഷ വിധിച്ചു. ചിത്താരിയിലെ മൂസയുടെ മകന്‍ സി.എം. റഷീദ് (26), ചിത്താരിയിലെ ഇബ്രാഹിം എന്ന ഉമ്പായിയുടെ മകന്‍ പി.എച്ച് നൗഫല്‍ (22), നൗഫലിന്റെ അനുജന്‍ പി.എച്ച്. നിസാര്‍ (20), ചിത്താരിയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ ഷാഫിര്‍ (27), അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് കുഞ്ഞി (27) എന്നിവരെയാണ് കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ചിറ്റാരി ചേറ്റുകുണ്ടിലെ നവീന്‍കുമാര്‍, സുഭാഷ്, ജയന്‍, സന്ദീപ് എന്നിവര്‍ ഓട്ടോറിക്ഷയില്‍ പോകവെ ചേറ്റുകുണ്ടില്‍ നിര്‍ത്തി തടഞ്ഞുനിര്‍ത്തി അക്രമിക്കുകയും, ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. 2007 ആഗസ്റ്റ് 27 നാണ് കേസിനാസ്പദമായ സംഭവം.

എസ്.എസ്.എഫ്: ദീനി വിജ്ഞാന സദസ്സ് സമാപിച്ചു

on Aug 11, 2010

കാഞ്ഞങ്ങാട്; എസ്.എസ്.എഫ് സൗത്ത് ചിത്താരിയില്‍ മൂന്ന് ദിവസമായി സംഘടിപ്പിച്ച മര്‍ഹബ യാ റമളാന്‍ ജീനി വിജ്ഞാന സദസ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി സൗത്ത് ചിത്താരി മര്‍ഹും പി.എ ഉസ്താദ് നഗറില്‍ നടന്ന വിജ്ഞാന സദസ്സില്‍ അബൂബക്കര്‍ ഫൈസി കുമ്പഡാജെ അനുഗ്രഹത്തിന്റെ ആദ്യ പത്ത് നോമ്പ് എന്ന വിഷയത്തെക്കുറിച്ചും, റഫീഖ് സഅദി ദേലമ്പാടി പാപമോചനത്തിന്റെ രണ്ടാം പത്ത് നിസ്‌കാരം എന്ന വിഷയത്തെക്കുറിച്ചും, സംസ മിസ്ബാഹി ഓട്ടപ്പടവ് നരകമോചനത്തിന്റെ അവസാന പത്ത് സക്കാത്ത് എന്ന വിഷയത്തിലും സംസാരിച്ചു

വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി

on Aug 10, 2010

ചിത്താരി :ലോകമെങ്ങുമുളള മുസ്‌ലീംങ്ങള്‍ വിശുദ്ധ റംസാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി...മസ്‌ജിദുകളും ഭവനങ്ങളും ശുദ്ധീകരിച്ച്‌ ഒരു മാസക്കാലം ആരാധനകൊണ്ട്‌ അലങ്കരിക്കുകയാണ്‌ മുസ്‌ലിം മത വിശ്വാസികള്‍.
മനസ്സും ശരീരീരവും സര്‍വ്വ ശക്‌തനിലേക്കര്‍പ്പിക്കുന്ന വിശ്വാസികള്‍ സന്തോഷത്തോടെയാണ്‌ റംസാന്‍ ചന്ദ്രികയെ കാത്തിരിക്കുന്നത്‌. വ്യാഴാഴ്‌ച മാസപ്പിറവി കണ്ടാല്‍ അത്‌ വിശുദ്ധ റംസാനിന്റെ ആദ്യ ദിനത്തില്‍ തന്നെ ജുമുഅ ലഭിക്കുമെന്നതിനാല്‍ വിശ്വാസികള്‍ക്ക്‌ ഏറേ അനുഗ്രഹീതമാകും.ഒരു വര്‍ഷത്തെ ജീവിതത്തിലെ തെററുകുററങ്ങള്‍ ഏററ്‌ പറഞ്ഞ്‌ പകല്‍ സമയത്ത്‌ വ്യതമെടുത്തും രാത്രി കാലങ്ങളില്‍ ആരാധനകളാലും ധന്യമാക്കാന്‍ വിശ്വാസികള്‍ തയ്യാറായി കഴിഞ്ഞു.വിശുദ്ധ റംസാനില്‍ വിവിപ മത സാമൂഹ്യ സാസ്‌കാരിക രാഷ്‌ട്രീയ സംഘടനങ്ങള്‍ പാവപ്പെട്ടവരെ സഹായിക്കാനായി വിപൂലമായ റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ രൂപം നല്‍കിയിരിക്കുന്നത്‌. റംസാന്‍ പ്രഭാഷണങ്ങളും മതപഠനക്ലാസുകളും ഇഫ്‌താര്‍ സംഘമങ്ങളും സജീവമാകുന്നതോടെ വിശുദ്ധ റംസാന്‍ സൗഹാര്‍ദ്ദത്തിന്റെയും സനേഹത്തിന്റേതുമായിത്തീരും. വിപണിയിലെ വിലക്കയററമാണ്‌ വിശ്വാസികളെ വലയ്‌ക്കുന്നത്‌. നോമ്പു തുറവിഭവങ്ങള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിലയാണ്‌ ഇപ്പോള്‍ തന്നെ വിപണിയില്‍. റംസാന്‍ ആരംഭിക്കുതോടെ ഇത്‌ ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ കച്ചവടക്കാര്‍ നല്‍കുന്ന സൂചന.

മംഗലാപുരം എയര്‍പോര്‍ട്ട്‌ യൂസേഴ്‌സ്‌ ഫീ സെപ്‌റ്റംബര്‍ ഒന്നു മുതല്‍

on

മംഗലാപുരം : മംഗലാപുരം വജ്‌പെയിലെ അന്താരാഷ്ട്ര വിമാനതാവളത്തിലൂടെ യാത്രചെയ്യുന്ന യാത്രക്കാരില്‍ നിന്ന്‌ സെപ്‌റ്റംബര്‍ ഒന്നു മുതല്‍ യൂസേഴ്‌സ്‌ ഫീ ഈടാക്കാന്‍ തീരുമാനിച്ചതായി എയര്‍പോര്‍ട്ട്‌ ഡയറക്ടര്‍ വാസുദേവ ഹിന്ദുപത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി ആഭ്യന്തരയാത്രക്കാരില്‍ നിന്ന്‌ 150 രൂപയും അന്താരാഷ്ട്രയാത്രക്കാരില്‍ നിന്ന്‌ 825 രൂപയുമാണ്‌ ഈടാക്കുക എയര്‍പോര്‍ട്ട്‌ വഴിവരുന്ന യാത്രക്കാര്‍ക്കില്ലെങ്കിലും റിട്ടണ്‍ടിക്കറ്റെടുത്ത്‌ വരുന്നവര്‍ തിരിച്ച്‌പോകുമ്പോള്‍ തുക അടക്കണം കുടുംബസമേതം അവധിക്ക്‌ നാട്ടിലെത്തുന്നവര്‍ക്ക്‌ ഇത്‌ കനത്ത ഭാരമാവും വരുത്തുക പത്ത്‌ വര്‍ഷത്തേക്കാണ്‌ യുസേഴ്‌സ്‌ ഫീ ഉദ്ദേശിക്കുന്നത്‌ .

ചെമ്മട്ടംവയല്‍ സയന്‍സ്‌ പാര്‍ക്ക്‌ ഉദ്‌ഘാടനം നാളെ

on

കാഞ്ഞങ്ങാട്‌: വര്‍ഷങ്ങളായി നിര്‍മാണം പൂര്‍ത്തിയാകാതിരുന്ന ചെമ്മട്ടംവയലിലെ നഗരസഭയുടെ കുട്ടികള്‍ക്കുള്ള സയന്‍സ്‌ പാര്‍ക്ക്‌ ഉദ്‌ഘാടനത്തിനൊരുങ്ങി. പത്തിനു ഉച്ചകഴിഞ്ഞു 2.30ന്‌ റവന്യു മന്ത്രി കെ.പി രാജേന്ദ്രനാണു ഉദ്‌ഘാടനം നിര്‍വഹിക്കുന്നത്‌. നഗരസഭാ ചെയര്‍മാന്‍ അഡ്വ.എന്‍.എ ഖാലിദ്‌ അധ്യക്ഷത വഹിക്കും.2003-ലാണു ചെമ്മട്ടംവയലില്‍ സയന്‍സ്‌ പാര്‍ക്കിനു തറക്കല്ലിടുന്നത്‌. എന്നാല്‍ അന്നു മുതല്‍ വിവാദങ്ങളില്‍പെട്ടു പാര്‍ക്കിന്റെ നിര്‍മാണം ഇഴയുകയായിരുന്നു. കുട്ടികള്‍ക്കു ശാസ്‌ത്ര വിസ്‌മയത്തിന്റെ ഉള്‍പൊരുള്‍ മനസിലാക്കിക്കൊടുക്കുന്നതിനു അന്നത്തെ കളക്‌ടറായിരുന്ന രാജു നാരായണ സ്വാമിയാണ്‌ സയന്‍സ്‌ പാര്‍ക്കെന്ന ആശയത്തിന്റെ ശില്‌പി. തുടര്‍ന്നു രണ്‌ടരഏക്കര്‍ വരുന്നസ്ഥലത്തു കെട്ടിട നിര്‍മാണവും പൂര്‍ത്തിയായി.

കുണിയയിലെ സിദ്ധന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

on Aug 9, 2010

കാഞ്ഞങ്ങാട്: കുണിയയിലെ സിദ്ധന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. മാസങ്ങളോളമായി കുണിയയില്‍ ഒരു വീട് കേന്ദ്രീകരിച്ച് മന്ത്രവാദം, ജിന്ന് ചികിത്സ തുടങ്ങിയവയുടെ പേരില്‍ തട്ടിപ്പ് നടത്തി വന്ന വ്യാജ സിദ്ധന്റെ വീട്ടിലാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എസ് ചെറിയാന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്‌. വീട്ടില്‍ നിന്നും പോലീസിന് ഒന്നും കണ്ടെത്താന്‍ പറ്റിയില്ല. റെയ്ഡില്‍ ഡി.വൈ.എസ്.പിയോടൊപ്പം കാഞ്ഞങ്ങാട് സി.ഐ, ബേക്കല്‍ എസ്.ഐ എന്നിവരും മറ്റ് വനിതാപോലീസും ഉണ്ടായിരുന്നു.

കൊളവയലില്‍ വീട് എറിഞ്ഞു തകര്‍ത്തു

on Aug 8, 2010

കൊളവയല്‍ : കഞ്ഞങ്ങാട് ഇക്ബാല്‍ ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കമാന്റടിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു സ്കൂള്‍ പരിസരം താമസിക്കുന്നവരാണ് കൊലവയളില്‍ എത്തി വീടിനു നേരെ കല്ലെറിയുകയും മൂന്ന് പേരെ അടിച്ചു പരിക്ക് ഏല്‍പ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ കമാന്റ് അടിച്ചതുമായി പുകഞ്ഞ സംഘര്‍ഷം വൈകുന്നേരം പറഞ്ഞു തീര്‍ത്തിരുന്നു പക്ഷെ രാത്രിയോടെ ഒരു വിഭാഗം വീടിനു നേരെ കല്ലെറിയുകയും വീടിലുള്ളവരെ അടിക്കുകയും ചെയ്തത്. പോലിസ് കേസ് എടുത്തു

SSF; മര്‍ഹബ യാ റമളാന്‍ ആഗസ്റ്റ് 8 മുതല്‍ ചിത്താരിയില്‍

on


കാഞ്ഞങ്ങാട്: പരിശുദ്ധ റമളാന് സ്വാഗതമോതിക്കൊണ്ട് എസ്.എസ്.എഫ് സൗത്ത് ചിത്താരി യൂണിറ്റ് സംഘടിപ്പിക്കുന്ന `മര്‍ഹബ യാ റമളാന്‍` ത്രിദിന ദീനീ വിജ്ഞാന സദസ്സ് ആഗസ്റ്റ് 8,9,10, (ഞായര്‍ , തിങ്കള്‍, ചൊവ്വ )തീയ്യതീകളില്‍ മഗ്രിബ് നിസ്കാരാനന്തരം മര്‍ഹൂം പി.ഏ. ഉസ്താദ് നഗറില്‍നടക്കും.
ആഗസ്റ്റ് 8 ന് ഞായര്‍ അബൂബക്കര്‍ ഫൈസി കുമ്പഡാജെയും
ആഗസ്റ്റ് 9ന് തിങ്കള്‍റഫീഖ് സ അദിദേലമ്പാടിയും,
ആഗസ്റ്റ് 10ന് ചൊവ്വ ഹംസ മിസ്ബാഹി ഓട്ടപ്പടവും പ്രഭാഷണം നടത്തും.

കൊളവയല്‍ ബാലഗോകുലം ശോഭയാത്ര

on

കൊളവയല്‍:കൊളവയല്‍ നിവേദിത ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സപ്ത. 1ന് നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം ശോഭയാത്രയ്ക്ക് സ്വാഗതസംഘം രൂപവത്കരിച്ചു. കൊളവയല്‍ ഗണേശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 51 അംഗ സ്വാഗതസഘം രൂപവത്കരിച്ചു. പൊയ്‌നാച്ചി നാരായണന്‍, ബി.കെ.നാരായണന്‍, കെ.വി.നാരായണന്‍ എന്നിവരെ രക്ഷാധികാരികളായും, പ്രസിഡന്റായി കൊളവയല്‍ കുഞ്ഞിരാമനെയും വൈസ്​പ്രസിഡന്റുമാരായി അംബികാബാബു, രവി കൊളവയല്‍, കാര്യദര്‍ശിയായി പി.കെ.ശ്രീധരനെയും, ട്രഷററായി കെ.വി.ഗണേശനെയും ആഘോഷപ്രമുഖായി കൊത്തിക്കാല്‍ അശോകനെയും തിരഞ്ഞെടുത്തു.ശോഭയാത്ര കൊളവയല്‍ ജങ്ഷനില്‍ നിന്ന് പുറപ്പെട്ട് മാണിക്കോത്ത് അജാനൂര്‍ മണ്ഡലം ശോഭയോടൊപ്പം നഗരപ്രദക്ഷിണം നടത്തി പുതിയകോട്ട മാരിയമ്മന്‍ കോവിലില്‍ സമാപിക്കും.

സായിറാം ഭട്ട് നിര്‍മ്മിച്ച 175 -മത് വീടിന്റെ താക്കോല്‍ദാനം മന്ത്രി മുല്ലപ്പള്ളി നിര്‍വ്വഹിച്ചു

on

കാസര്‍കോട്: അശരണര്‍ക്കും ആലംബഹീനര്‍ക്കും വീടുകള്‍ നിര്‍മ്മിച്ചു കൊടുത്തുവരുന്ന സായിറാം ഗോപാലകൃഷ്ണ ഭട്ട് 175 -മത് നിര്‍മ്മിച്ച വീടിന്റെ താക്കാല്‍ ദാനവും, സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ മകന്‍ കൃഷ്ണ ഭട്ട് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന തയ്യല്‍മെഷിന്റെ വിതരണവും സീതാംഗോളി കിളിങ്കാര്‍ സായി മന്ദിരത്തില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍വെച്ച് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സി.ടി.അഹമ്മദലി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എം.കൃഷ്ണ ഭട്ട് ആമുഖപ്രഭാഷണം നടത്തി. കെ.വെളുത്തമ്പു, സുബ്ബയ്യ റൈ, ശങ്കര ഷെട്ടി, കേശവപ്രസാദ്, ടി.എ അബൂബക്കര്‍, ടി.ജി. ചന്ദ്രഹാസ റൈ, വി. രാമപാട്ടാളി, എം.അബ്ബാസ്, ശ്യാമപ്രസാദ് മാന്യ, എം.എ.രവീന്ദ്രന്‍, തോമസ് ഡിസൂസ തുടങ്ങിയവര്‍ സംസാരിച്ചു. മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു.

പള്ളിക്കര ചേറ്റുക്കുണ്ട്‌ മുസ്‌ലിം ലീഗ്‌ ഓഫീസ്‌ ഉദ്‌ഘാടനവും പൊതു സമ്മേളനവും ശനിയാഴ്‌ച

on Aug 7, 2010

ബേക്കല്‍: പള്ളിക്കര പഞ്ചായത്ത്‌ ചേറ്റുക്കുണ്ട്‌ മുസ്‌ലിം ലീഗ്‌ ഓഫീസ്‌ ശനിയാഴ്‌ച നാല്‌ മണിക്ക്‌ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ തൊട്ടി സാലിഹ്‌ ഹാജിയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ്‌ ഹാജി ഉദ്‌ഘാടനം ചെയ്യും. പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ നഗറില്‍ നടക്കുന്ന പൊതു യോഗം നിയമസഭാ പാര്‍ട്ടി ലീഡര്‍ സി.ടി.അഹമ്മദലി ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.ബി.അബ്‌ദുല്‍ റസാഖ്‌ ഹാജി മുസ്‌ലിം ലീഗ്‌ നേതാക്കളായ സി.കെ.അബ്ബാസ്‌ ഹാജി, കടവത്ത്‌ സാലിഹ്‌ ഹാജി എന്നിവരെ ആദരിക്കും. കെ.ഇ.എ. ബക്കര്‍, എം.എസ്‌. മുഹമ്മദ്‌കുഞ്ഞി, കല്ലട്ര അബ്‌ദുല്‍ ഖാദര്‍, കെ.എ.അബ്‌ദുല്ല ഹാജി, ബഷീര്‍ വെള്ളിക്കോത്ത്‌, എം.എ. മജീദ്‌, മാഹിന്‍ പൂച്ചക്കാട്‌, ഹംസ തൊട്ടി, കെ.ബി.എം. ഷെരീഫ്‌, ടി.പി.കുഞ്ഞബ്‌ദുല്ല ഹാജി, ഹാരിസ്‌ തൊട്ടി, സോളാര്‍ കുഞ്ഞഹമ്മദ്‌ ഹാജി സംബന്ധിക്കും. മലപ്പുറം ജില്ലാ ദളിത്‌ ലീഗ്‌ സെക്രട്ടറി അയ്യപ്പന്‍ കോ ണാടന്‍ മുഖ്യപ്രഭാഷണം നടത്തും.

കാഞ്ഞങ്ങാട്ടെ ഹെലിപ്പാട് പൊളിച്ചു നീക്കുന്നു

on


കാഞ്ഞങ്ങാട്: 14 വര്‍ഷം മുമ്പ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കാഞ്ഞങ്ങാട്ട് വന്നിറങ്ങിയ താല്‍ക്കാലിക ഹെലിപ്പാട് പൊളിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് ഗ്രൗണ്ടിലാണ് താല്‍ക്കാലിക ഹെലിപ്പാട് നിര്‍മ്മിച്ചിരുന്നത്. ഇവിടെ സ്വാമി നിത്യാനന്ദ എഞ്ചിനീയറിംഗ് കെട്ടിടം പണിയുന്നതിന്റെ ഭാഗമായാണ് താല്‍ക്കാലിക ഹെലിപ്പാട് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കാന്‍ തുടങ്ങിയത്. ഹെലിപ്പാഡ് അവിടെ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് രാഷ്ട്രീയ ഭേദമന്യെ നാട്ടുകാര്‍ രംഗത്ത് വന്നത്. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹെലിപ്പാഡ് പൊളിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്

കാഞ്ഞങ്ങാട് നഗരസഭ മാലിന്യപ്രശ്തിനു പരിഹാരം കാണണം : SSF

on Aug 5, 2010

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച ഒപ്പുകളുമായി എസ്.എസ്.എഫ്. കാഞ്ഞങ്ങാട് ഡിവിഷന്‍ കമ്മിറ്റി നഗരസഭാ ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു.മീന്‍ മാര്‍ക്കറ്റിനു സമീപം കെട്ടിനില്‍ക്കുന്ന മലിനജലം നിക്കംചെയ്യുക, മത്സ്യമാംസ അവശിഷ്ടങ്ങള്‍ പൊതുസ്ഥലത്ത് വലിച്ചെറിയുന്ന കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുക്കുക, കടകളില്‍നിന്ന് നീക്കംചെയ്യുന്ന വസ്തുക്കള്‍ നിക്ഷേപിക്കാന്‍ പ്രധാന സ്ഥലങ്ങളില്‍ നഗരസഭയുടെ ബോക്‌സുകള്‍ സ്ഥാപിക്കുക, ഹോട്ടലുകളില്‍ ശുചിത്വം ഉറപ്പുവരുത്തുക, വ്യാപാരസ്ഥാപനങ്ങളില്‍ വേസ്റ്റ് ബോക്‌സ് നിര്‍ബന്ധമാക്കുക, നിയമം ലംഘിക്കുന്നവരെ കണ്ടെത്തി നടപടി എടുക്കുന്നതിനുവേണ്ടി പ്രത്യേകം കര്‍മ്മസേനയെ നിയമിക്കുക, നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ അതിരാവിലെതന്നെ നീക്കം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം സമര്‍പ്പിച്ചത്.എസ്.എസ്.എഫ്. ഡിവിഷന്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ അശ്‌റഫി, ഹമീദ് ക്ലായിക്കോട്. റാഷിദ് ഫാസിലി നീലേശ്വരം, സിദ്ധിഖ് പടന്നക്കാട്, അശ്‌റഫ് തായല്‍, ഇസ്മായില്‍ കൊളവയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മംഗലാപുരം എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനല്‍ ബില്‍ഡിംഗ് തുറന്നു പ്രവര്‍ത്തനമാരംഭിച്ചു

on Aug 3, 2010


മംഗലാപുരം: മംഗലാപുരം എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനല്‍ ബില്‍ഡിംഗ് ഇന്ന് രാവിലെ ആറ് മണി മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 820 വിമാനം ആണ് രാവിലെ 7.20 ഓടെ പുതിയ ടെര്‍മിനലില്‍ ആദ്യമായി ലാന്റ് ചെയ്തത്.എയര്‍പോര്‍ട്ട് ഡയരക്ടര്‍ എം.ആര്‍.വാസുദേവയും, എയര്‍ ഇന്ത്യ സ്റ്റേഷന്‍ മാനജര്‍ ചെല്ലം പ്രസാദും എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും എയര്‍ ഇന്ത്യ സ്റ്റാഫുകളും ചെര്‍ന്ന് വിമാന യാത്രക്കാരെ സ്വീകരിച്ചു.

'ശിഹാബ് തങ്ങള്‍ സ്‌നേഹസ്മൃതി 2010' സമദാനി ഉദ്ഘടനംയ്തു

on

അതിഞ്ഞാല്‍: മണ്മറഞ്ഞിട്ടും ജനമനസ്സുകളില്‍ തങ്ങിനില്‍ക്കുന്ന അതുല്യ പ്രതിഭയാണ് ശിഹാബ് തങ്ങളെന്ന്‍ ലീഗ് അഖിലേന്ത്യാ സെക്രട്ടറി അബ്ദുല്‍ സമദ് സമദാനി അനുസ്മരിച്ചു. അജാനൂര്‍ പഞ്ചായത്ത് അതിഞ്ഞാല്‍ മേഖല മുസ്ലിം ലീഗ്, അജാനൂര്‍ പഞ്ചായത്ത് കെ.എം.സി.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അജാനൂര്‍ മന്‍സൂര്‍ ഹോസ്പിറ്റലിന് സമീപം നൂര്‍ മഹല്‍ ഗ്രൗണ്ടില്‍ ടി.കെ.യൂസഫ് നഗറില്‍ സംഘടിപ്പിച്ച 'ശിഹാബ് തങ്ങള്‍ സ്‌നേഹസ്മൃതി 2010' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ​‍യിരുന്നു അദ്ദേഹം. പി.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു. ആതുര സേവന രംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ഡോ. കെ. കുഞ്ഞഹമ്മദിനെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ആദരിച്ചു. അജാനൂര്‍ പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിക്കുന്ന റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി നിര്‍വ്വഹിച്ചു. എം.സി. ഖമറുദ്ദിന്‍, എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ് ഹാജി, കൊപ്പല്‍ ചന്ദ്രശേഖരന്‍, ഫാദര്‍ ജോര്‍ജ് പുഞ്ചായില്‍, അഡ്വ.പി.കെ സുധാകരന്‍,കെ.പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. നൂറുക്കണക്കിന് ആളുകളാണ് പരിപാടി ശ്രവിക്കാന്‍ എത്തിയത്.

on

രണ്ടുമാസം മുമ്പ് ഗള്‍ഫില്‍ മരിച്ച പുല്ലൂര്‍ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

on Aug 2, 2010

കാഞ്ഞങ്ങാട്: രണ്ട്മാസം മുമ്പ് ഗള്‍ഫില്‍ മരിച്ച പുല്ലൂര്‍ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു. പുല്ലൂര്‍ മധുരമ്പാടിയിലെ ചാളിവെളിച്ചപ്പാടിന്‍െ മകന്‍ മഹേഷ് (22)ആണ് സൌദിഅറേബ്യയില്‍ താമസസ്ഥലത്ത് മരിച്ചത്. ഒരു വര്‍ഷം മുമ്പാണ് മഹേഷ് ഗള്‍ഫിലെത്തിയത്. ആദ്യസ്പോണ്‍സര്‍ കൈയൊഴിഞ്ഞതോടെ ചിലര്‍ ഇടപെട്ട് മുന്‍സിപ്പാലിറ്റിയില്‍ തരക്കേടില്ലാത്ത ജോലിവാങ്ങികൊടുത്തു. ഈ ജോലി കൊണ്ട് കുടുംബം പച്ചപിടിച്ചുകൊണ്ടിരിക്കെയാണ് മരണം തട്ടിയെടുത്തത്. ജോര്‍ദ്ദാന്‍ അതിര്‍ത്തിയിലായിരുന്നു ജോലി. ഉറക്കത്തിനിടയിലാണ് മരിച്ചത്. ആദ്യസ്പോണ്‍സര്‍ കൈവിട്ടതിനാലാണ് മൃതദേഹം നാട്ടിലെത്താന്‍ വൈകിയത്. സൌദിയിലെ മലയാളികളുടെ സംഘടനയായ ഹിറാദിന്റെ പ്രവര്‍ത്തകരാണ് മുന്‍കൈയ്യെടുത്ത് എംബസി വഴി രേഖകള്‍ ശരിയാക്കികൊടുത്ത് മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിച്ചത്. ഇന്നലെയാണ് മൃതദേഹം കൊണ്ടുവന്നത്. അമ്മ: കാര്‍ത്യയനി.

കടല്‍ഭിത്തിയില്ല; ചിത്താരി നിവാസികള്‍ ഭീതിയില്‍

on

അജാനൂര്‍: കടല്‍ക്ഷോഭത്തെ തടയാന്‍ ഭിത്തിനിര്‍മാണത്തിനുള്ള നടപടി എങ്ങുമെത്തിയില്ല. ചിത്താരി ഉപദ്വീപ് നിവാസികള്‍ ഭീതിയുടെ നിഴലില്‍. കനത്ത കാലവര്‍ഷം മൂലം കടല്‍ക്ഷോഭം ശക്തിപ്പെടുമ്പോള്‍ ഇരുനൂറിലേറെ കുടുംബങ്ങള്‍ ഭീതിയുടെ നിഴലിലാണ് രാപകലുകള്‍ കഴിച്ചുകൂട്ടുന്നത്. ഇവിടെ തീരവും കടലും തമ്മില്‍ 200 മീറ്റര്‍ വരെ അകലമുണ്ടായിരുന്നു. 50 മീറ്ററോളം കടല്‍ കയറി ഇപ്പോള്‍ 150 മീറ്ററായി കുറഞ്ഞിരിക്കുകയാണ്. വര്‍ഷംതോറും നിരവധി തെങ്ങുകളാണ് കടലെടുക്കുന്നത്. ഒരുവശത്ത് കടലിന്റെ ആക്രമണവും മറുഭാഗത്ത് ചിത്താരിപ്പുഴയുടെ കവിഞ്ഞൊഴുക്കും ദീപ് നിവാസികളുടെ ദുരിതം ഇരട്ടിപ്പിക്കുന്നു. കടല്‍ഭിത്തി ഉടന്‍ നിര്‍മിച്ച് ദുരന്തഭീതിയില്‍നിന്ന് രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ശിഹാബ് തങ്ങള്‍ സമാശ്വസ പദ്ധതി വിതരണം

on Aug 1, 2010

അജാനൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതിയുടെ പതിനൊന്നാം ഗഡു ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം. ഹമീദ് ഹാജി വിതരണം ചെയ്യുന്നു.

ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കുന്നു

on

ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കുന്നു കാഞ്ഞങ്ങാട് ചിത്താരിയില്‍ സി.എച്ച്. ഇബ്രാഹിമിന്റെ വീട്ടില്‍ ബേക്കല്‍ പോലീസ് നടത്തിയ പരാക്രമത്തെ കുറിച്ച് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വീട്ടുകാര്‍ പരാതി നല്‍കുന്നു

മുഹിമ്മാത്ത് : അഹ്ദല്‍ ആണ്ട് നേര്‍ച്ചയ്ക്ക് പരിസമാപ്തി

on

ഭീകരതയെ ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഭികരതയും തീവ്രവാദവും വളര്‍ത്താന്‍ കാരണമാകരുതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. പുത്തിഗെ മുഹിമ്മാത്ത് വാര്‍ഷിക മഹാ സമ്മേളനത്തില്‍ സനദ് ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭീകര പ്രവര്‍ത്തനങ്ങളും തീവ്രവാദവും മത വിരുദ്ധം മാത്രമല്ല മനുഷ്യത്വ രഹിതമാണ്. അതിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി ജാതി മതങ്ങളുടെ വേര്‍തിരിവുകളില്ലാതെ എല്ലാവരും ഒത്തു ചേരുകയും നിയമം കയ്യിലെടുക്കാതെ പ്രവര്‍ത്തിക്കുകയും വേണം. എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യത്തെ ചൂണ്ടികാണിച്ച് ഒരു സമുദായത്തെ അടക്കി ആക്ഷേപിക്കുകയും അവരുടെ പേരില്‍ തീവ്രതയുടെ മുദ്ര കുത്തുകയും ചെയ്യുന്നത് ഭീകരവാദം വളര്‍ത്താനേ ഉപകരിക്കുകയുള്ളൂവെന്ന് കാന്തപുരം പറഞ്ഞു.

കാസര്‍കോട് : സാമൂഹിക ജീര്‍ണതകള്‍ക്കും ഭീകര തീവ്രവാദ പ്രവണതകള്‍ക്കെതിരെ ഒറ്റക്കെട്ടായി മുന്നേറാനും അവശതയനുഭവിക്കുന്നവരിലേക്ക് കാരുണ്യം പകരാനും ആഹ്വാനം ചെയ്ത് പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ ഒരാഴചയായി നടന്നു വരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചയ്ക്കും മുഹിമ്മാത്ത് സനദ്ദാന സമ്മേളനത്തിനും പ്രോജ്ജ്വല സമാപ്തി. ദിവസങ്ങളായി തിമിര്‍ത്തു പെയ്തു കൊണ്ടിരുന്ന കര്‍ക്കിട മഴ മാറി നിന്ന ധന്യാന്തരീക്ഷത്തില്‍ നൂറുകണക്കിനു പണ്ഡിതരുടെയും പരശ്ശതം വിശ്വാസികളുടെയും ശുഭ്ര സാഗരം സാക്ഷിയാക്കി ഹിമമി പണ്ഡിതരും ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയ ഹാഫിളുകളും സയ്യിദ് അലി ബാഫഖി തങ്ങളുടെ കരങ്ങളില്‍ നിന്ന് സനദ് ഏറ്റ് വാങ്ങിയതോടെയാണ് ശനിയാഴ്ച രാത്രി വൈകി സമ്മേളനത്തിന് തിരശീല വീണത്.കര്‍മ വിശുദ്ധി കൊണ്ട് സമൂഹത്തിനു മൊത്തം വെളിച്ചം പകര്‍ന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ദീപ്ത സ്മരണകള്‍ നിറഞ്ഞു നിന്ന വേദിയില്‍ ആ മഹാ മനീഷിയുടെ ജീവിതം മാതൃകയാക്കാന്‍ യുവ സമൂഹത്തോട് നേതാക്കള്‍ ആഹ്വാനം ചെയ്തു.രാവിലെ മുതല്‍ സ്‌പെഷ്യല്‍ വാഹനങ്ങളിലും മറ്റുമായി നാടിന്റെ നാനാദിക്കുകളില്‍ നിന്ന് പ്രവര്‍ത്തകരുടെ പ്രവാഹം തുടങ്ങിയിരുന്നു. 35 ഏക്കര്‍ വരുന്ന മുഹിമ്മാത്തിന്റെ പ്രവിശാലമായ ക്യാമ്പസ് നിറഞ്ഞ് കവിഞ്ഞ് മുഗു റോഡ് മുതല്‍ കട്ടത്തട്ക്ക വരെ ജനം ഒഴുകുകയായിരുന്നു.വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച സമാപന സനദ് ദാന മഹാ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗം നടത്തി. സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണവും തുര്‍ക്കളിഗെ ഇമ്പിച്ചി കോയ തങ്ങള്‍ സമാപന പ്രാര്‍ഥനയും നടത്തി. ജനറല്‍ സെക്രട്ടറി ബി.എസ് അബദുല്ല കുഞ്ഞി ഫൈസി സ്വാഗതം ആശംസിച്ചു.സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി, എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലമ്പാടി, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, സി.അബ്ദുല്ല മുസ്‌ലിയാര്‍, കെ.പി ഹുസൈന്‍ ശഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ചിത്താരി അബ്ദുല്ല ഹാജി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, തുടങ്ങിയവര്‍ പ്രസംഗിച്ചുശനിയാഴ്ച രാവിലെ ഹിമമി പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഫിഖ്ഹ് സെമിനാര്‍ എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലമ്പാടിയുടെ അധ്യക്ഷതയില്‍ എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്തു. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി. ഉച്ചക്ക് പ്രാസ്ഥാനികം വി.പി.എം ഫൈസി വില്യാപ്പള്ളിയുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

വന്യജീവിസങ്കേതങ്ങളെ കണ്‍മുമ്പിലെത്തിച്ച് ഡോ. സന്തോഷിന്റെ ചിത്രപ്രദര്‍ശനം

on

കാഞ്ഞങ്ങാട്: പൈപ്പ്‌വെള്ളം തുമ്പിക്കൈയില്‍ കോരിയെടുത്ത് നാട്ടാന ദാഹം തീര്‍ക്കുമ്പോള്‍ കാട്ടിലെ ആനകള്‍ നദിയിലിറങ്ങി മദിക്കന്നു..... കാട്ടുപോത്തിനെ കൊന്ന് തിന്നുന്ന കടുവയുടെ ക്രൗര്യം... ഏഷ്യയില്‍ ഇനി 2000 എണ്ണം ബാക്കിയുണ്ടെന്ന് പക്ഷിശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയ ഡാര്‍ട്ടര്‍ പക്ഷി.... ദന്തല്‍ സര്‍ജന്‍ ഡോ. പി.സന്തോഷ്‌കുമാറിന്റെ വന്യജീവി ഫോട്ടോ പ്രദര്‍ശനം അപൂര്‍യതകൊണ്ടും ദൃശ്യഭംഗിയാലും ആളുകളെ ആകര്‍ഷിക്കുകയാണ്.കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ശനിയാഴ്ച രാവിലെയാണ് ഫോട്ടോ പ്രദര്‍ശനം തുടങ്ങിയത്. കഴിഞ്ഞ നാല് വര്‍ഷത്തെ പരിശ്രമത്തിനിടെ ഡോ. സന്തോഷ്‌കുമാര്‍ ക്യാമറയില്‍ പകര്‍ത്തിയ ജീവസ്സുറ്റ 100 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ നിരത്തിയിട്ടുള്ളത്. കര്‍ണാടകയിലെ ബന്തിപ്പൂര്‍, നാഗര്‍ഹോളെ, കബനി, മൈസൂര്‍ രംഗനത്തിട്ടു, കേരളത്തിലെ തട്ടേക്കാട്, വയനാടന്‍ കാടുകള്‍, മാടായിപ്പാറ, കാഞ്ഞങ്ങാട് മഞ്ഞംപൊതിക്കുണ്ട്, കണിച്ചിറ എന്നിവിടങ്ങളില്‍നിന്നുള്ള പക്ഷി-മൃഗാദികളുടെ ഫോട്ടോകളാണ് ഡോക്ടറുടെ ശേഖരത്തിലുള്ളത്.ശ്രീലങ്കയില്‍നിന്ന് തട്ടേക്കാട്ടേക്ക് വരുന്ന ദേശാടനപ്പക്ഷി, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം തുടങ്ങിയ അപൂര്‍വ ചിത്രങ്ങളും ശേഖരത്തില്‍ ശ്രദ്ധേയമാണ്. നഗരാധ്യക്ഷന്‍ അഡ്വ. എന്‍.എ.ഖാലിദ് പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. ഞായറാഴ്ച വൈകീട്ട് ആറിന് സമാപിക്കും.

ഓട്ടോ ഡ്രൈവര്‍ മാതൃക കാട്ടി.

on

തൃക്കരിപ്പൂര്‍:തൃക്കരിപ്പൂര്‍ ടൗണിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍നിന്ന് വീണുകിട്ടിയ 4000 രൂപ അടങ്ങിയ പഴ്‌സ് ഉടമസ്ഥന് തിരിച്ചുനല്‍കി ഓട്ടോ ഡ്രൈവര്‍ ടി.അബ്ദുള്ള മാതൃക കാട്ടി.

ലീഗ് നേതൃത്വം ഐ.എന്‍.എല്ലുമായി ചര്‍ച്ച നടത്തി

on

കാസര്‍കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പിനെപ്പറ്റി ധാരണയാക്കാന്‍ തിങ്കളാഴ്ച യു.ഡി.എഫ് യോഗം നടക്കാനിരിക്കെ മുസ്‌ലിം ലീഗ് നേതൃത്വം ഐ.എന്‍.എല്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ചര്‍ച്ച നടന്നത്. മുസ്‌ലിം ലീഗിലെയും ഐ.എന്‍.എല്ലിലെയും പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. പിണക്കത്തിന് ശേഷം സംസ്ഥാനത്ത് ആദ്യമായിട്ടാണ് മുസ്‌ലിം ലീഗ് ഐ.എന്‍.എല്ലുമായി സംയുക്ത വേദി പങ്കിടുന്നത്. നീണ്ട വര്‍ഷങ്ങളുടെ ഇടത് സമ്പര്‍ക്കം ഒഴിവാക്കി വന്ന ഐ.എന്‍.എല്ലിന് ആ ബന്ധം വിച്ഛേദിച്ച് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത്തരമൊരു സാഹചര്യം ഒരുങ്ങിയത് സംസ്ഥാന രാഷ്ട്രീയം ഏറെ പ്രാധാന്യത്തോടെയാണ് കാണുക. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഐ.എന്‍.എല്ലിനെ മുന്‍നിര്‍ത്തി ലീഗ് കോട്ടകള്‍ ഭേദിച്ച സി.പി.എമ്മിനെ തറപറ്റിക്കാന്‍ ഐ.എന്‍.എല്ലിനെ മുന്‍നിര്‍ത്തി അതേ തന്ത്രം തന്നെയായിരിക്കും ലീഗ് വഴി യു.ഡി.എഫും പയറ്റുക. ഇടത് കോട്ടകള്‍ തകര്‍ത്ത് ഇരട്ടിവിജയം നേടുമെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ കൂടിയായ ചെര്‍ക്കള അബ്ദുള്ള, ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എ.നെല്ലിക്കുന്നിനെ കെട്ടിപ്പിടിച്ചുകൊണ്ടാണ് പറഞ്ഞത്. ലീഗും ഐ.എന്‍.എല്ലും തമ്മിലുള്ള ചില കേസുകള്‍ കോടതിയില്‍ പറഞ്ഞ് തീര്‍ക്കുന്നതടക്കമുള്ളവ ചര്‍ച്ച ചെയ്യാനാണ് സംയുക്തയോഗം വിളിച്ചതെന്ന് ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു.എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് ആദ്യ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും വേദി പങ്കിടാന്‍ വിടാഞ്ഞ സി.പി.എമ്മിനോടുള്ള അടങ്ങാത്ത രോഷം തിരഞ്ഞെടുപ്പില്‍ കാണിക്കുമെന്നാണ് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എ.നെല്ലിക്കുന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മുസ്‌ലിം ലീഗ് നേതാക്കളായ സി.ടി.അഹമ്മദലി എം.എല്‍.എ, എം.സി.ഖമറുദ്ദീന്‍, പി.ബി.അബ്ദുള്‍റസാഖ്, എ.ഹമീദ് ഹാജി, എന്‍.എ.ഖാലിദ്, എ.ജി.സി.ബഷീര്‍, കെ.കെ.അബ്ദുള്ളക്കുഞ്ഞി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുഹമ്മദ് മുബാറക്ഹാജി, പി.ബി.അഹമ്മദ്, കെ.എം.ഷംസുദ്ദീന്‍ തുടങ്ങിയവരടക്കമുള്ള ഐ.എന്‍.എല്‍ നേതാക്കള്‍ ചര്‍ച്ചക്കെത്തിയിരുന്നു. മധുര പലഹാര വിതരണം ചെയ്താണ് ലീഗ് -ഐ.എന്‍.എല്‍ നേതാക്കള്‍ പിരിഞ്ഞത്.

ശിഹാബ് തങ്ങള്‍ അനുസ്മരണവും പായസ വിതരണവും നടത്തി

on

മാണിക്കോത്ത്: തന്റെ പരിശുദ്ധ ധന്യജീവിതം കൊണ്ട് ഒരു കാലഘട്ടത്തെ തന്നിലേക്ക് ആവാഹിച്ചെടുത്ത് ശാന്തിയും സമാധാനവും സാഹോദര്യവും രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞു നെറികേടില്‍ നിന്നും നേരിന്റെ ദിശയിലേക്ക് നയിച്ച മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഒന്നാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി മാണിക്കോത്ത് ശാഖാ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനാ മജ്‌ലിസ് സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന പായസവിതരണത്തിന് ഷരീഫ് ഫ്രൂട്ട്, ശിഹാബ് ബദര്‍ നഗര്‍, ശഫീഖ് മാണിക്കോത്ത്, അഫ് സല്‍ മാണിക്കോത്ത്, നൗഫല്‍ പാലക്കി എന്നിവര്‍ നേതൃത്വം നല്‍കി

വ്യാജ പാസ്‌പോര്‍ട്ട്: 3 പേര്‍ക്കെതിരെ കേസ്

on

കാഞ്ഞങ്ങാട്: വ്യാജ വിലാസത്തില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച മൂന്ന് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് കൊളവയലിലെ ഖുല്‍സര്‍ ക്വാര്‍ട്ടേഴ്‌സിലെ അഹമ്മദ് പള്ളിപ്പറമ്പിന്റെ മകന്‍ അബൂബക്കര്‍ സിദ്ദിഖ് (37), രാവണീശ്വരം മുക്കോട്ടെ സുലൈമാന്റെ മകന്‍ അബൂബക്കര്‍ (48), പടന്നക്കാട് കരുവളത്തെ മൊഹമ്മദിന്റെ മകന്‍ അബ്ദുല്‍ ജബ്ബാര്‍ (44) എന്നിവര്‍ക്കെതിരെയാണ് കേസ്. പാസ്‌പോര്‍ട്ടില്‍ വ്യാജവിലാസവും, വ്യാജരേഖയും ഉണ്ടാക്കിയെന്നാണ് കേസ്.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com