വന്യജീവിസങ്കേതങ്ങളെ കണ്‍മുമ്പിലെത്തിച്ച് ഡോ. സന്തോഷിന്റെ ചിത്രപ്രദര്‍ശനം

on Aug 1, 2010

കാഞ്ഞങ്ങാട്: പൈപ്പ്‌വെള്ളം തുമ്പിക്കൈയില്‍ കോരിയെടുത്ത് നാട്ടാന ദാഹം തീര്‍ക്കുമ്പോള്‍ കാട്ടിലെ ആനകള്‍ നദിയിലിറങ്ങി മദിക്കന്നു..... കാട്ടുപോത്തിനെ കൊന്ന് തിന്നുന്ന കടുവയുടെ ക്രൗര്യം... ഏഷ്യയില്‍ ഇനി 2000 എണ്ണം ബാക്കിയുണ്ടെന്ന് പക്ഷിശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയ ഡാര്‍ട്ടര്‍ പക്ഷി.... ദന്തല്‍ സര്‍ജന്‍ ഡോ. പി.സന്തോഷ്‌കുമാറിന്റെ വന്യജീവി ഫോട്ടോ പ്രദര്‍ശനം അപൂര്‍യതകൊണ്ടും ദൃശ്യഭംഗിയാലും ആളുകളെ ആകര്‍ഷിക്കുകയാണ്.കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ശനിയാഴ്ച രാവിലെയാണ് ഫോട്ടോ പ്രദര്‍ശനം തുടങ്ങിയത്. കഴിഞ്ഞ നാല് വര്‍ഷത്തെ പരിശ്രമത്തിനിടെ ഡോ. സന്തോഷ്‌കുമാര്‍ ക്യാമറയില്‍ പകര്‍ത്തിയ ജീവസ്സുറ്റ 100 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ നിരത്തിയിട്ടുള്ളത്. കര്‍ണാടകയിലെ ബന്തിപ്പൂര്‍, നാഗര്‍ഹോളെ, കബനി, മൈസൂര്‍ രംഗനത്തിട്ടു, കേരളത്തിലെ തട്ടേക്കാട്, വയനാടന്‍ കാടുകള്‍, മാടായിപ്പാറ, കാഞ്ഞങ്ങാട് മഞ്ഞംപൊതിക്കുണ്ട്, കണിച്ചിറ എന്നിവിടങ്ങളില്‍നിന്നുള്ള പക്ഷി-മൃഗാദികളുടെ ഫോട്ടോകളാണ് ഡോക്ടറുടെ ശേഖരത്തിലുള്ളത്.ശ്രീലങ്കയില്‍നിന്ന് തട്ടേക്കാട്ടേക്ക് വരുന്ന ദേശാടനപ്പക്ഷി, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം തുടങ്ങിയ അപൂര്‍വ ചിത്രങ്ങളും ശേഖരത്തില്‍ ശ്രദ്ധേയമാണ്. നഗരാധ്യക്ഷന്‍ അഡ്വ. എന്‍.എ.ഖാലിദ് പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. ഞായറാഴ്ച വൈകീട്ട് ആറിന് സമാപിക്കും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com