ചിത്താരി വാര്‍ഡിലെ വോട്ട് നില

on Oct 28, 2010


അജാനൂര്‍ പഞ്ചായത്ത്‌ സംപൂര്ണ റിസള്‍ട്ട് പ്രക്യാപിച്ചു.

on Oct 27, 2010

അജാനൂര്‍ പഞ്ചായത്ത് യു.ഡി.എഫിന് - ഐ എന്‍ എല്‍ സഖ്യത്തിന്‍

on

കാഞ്ഞങ്ങാട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് അജാനൂര്‍ പഞ്ചായത്ത് യു.ഡി.എഫിന്. എല്ലാ വാര്‍ഡുകളിലെയും ഫലം പുറത്ത് വന്നപ്പോള്‍ യു.ഡി.എഫിന് 11 ഉം, എല്‍.ഡി.എഫിന് 8 ഉം, ബി.ജെ.പിക്ക് 4 സീറ്റും ലഭിച്ചു. 23 വാര്‍ഡുകളുള്ള ഈ പഞ്ചായത്തില്‍ നേരത്തെ ഇടതുമുന്നണിയായിരുന്നു ഭരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചിരിക്കുകയാണ്.

Ajanur Grama Panchayath

on

Name Party Party Group Vote
BALAKRISHNAN BJP BJP+ 453
V P USHA BJP BJP+ 469
CHANJALAKSHI BJP BJP+ 496
V P PRASHANTHKUMAR CPI(M) LDF 988
ASHOKAN K CPI(M) LDF 674
T V PADMINI CPI(M) LDF 602
P KARYAMBU CPI(M) LDF 1093
SHAKUNTHALA CPI(M) LDF 821
K V LAKSHMI CPI(M) LDF 691
BINDU K CPI LDF 651
SHEEBA UMMAR INL UDF 617
BALAKRISHNAN P INC UDF 679
KARTHYAYANI INC UDF 510
U V HASSAINAR ML UDF 889
NASEEMA MAJEED INL UDF 580

അജാനൂര്‍ പഞ്ചായത്ത് റിസള്‍ട്ട്

on

Ward CanCode Name Party PartyGroup Vote
V P PRASHANTHKUMAR CPI(M) LDF 988
SHEEBA UMMAR INL UDF 617
BALAKRISHNAN P INC UDF 679
ASHOKAN K CPI(M) LDF 674
KARTHYAYANI INC UDF 510
T V PADMINI CPI(M) LDF 602
U V HASSAINAR ML UDF 889
NASEEMA MAJEED INL UDF 580
BALAKRISHNAN BJP BJP+ 453
V P USHA BJP BJP+ 469
P KARYAMBU CPI(M) LDF 1093
CHANJALAKSHI BJP BJP+ 496
SHAKUNTHALA CPI(M) LDF 821
K V LAKSHMI CPI(M) LDF 691
BINDU K CPI LDF 651

കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പിലെ ഫലം UDF- INL സഖ്യതിനനുകൂലം

on







കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കാഞ്ഞങ്ങാട് നഗരസഭയിലെ ഏഴു വാര്‍ഡുകളുടെക്കൂടി ഫലങ്ങള്‍ പുറത്തുവന്നു. പത്താം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കുസുമം, പതിനൊന്നാം വാര്‍ഡില്‍ നിന്നും സിപിഎം സ്ഥാനാര്‍ത്ഥി ജാനകി കുട്ടി, പന്ത്രണ്ടാം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. അബൂബക്കര്‍, പതിമൂന്നാം വാര്‍ഡില്‍ നിന്നും ബി.ജെ.പിയിലെ സി.കെ. വത്സലന്‍, പതിനാലാം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ശൈലജ, പതിനഞ്ചാം വാര്‍ഡില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയ മുകുന്ദ്, പതിനാറാം വാര്‍ഡില്‍ നിന്ന് യു.ഡി.എഫിന്റെ സുമയ്യ.പതിനേഴാം വാര്‍ഡില്‍ നിന്നും സി.പി.എം സ്ഥാനാര്‍ത്ഥി എം. മാധവന്‍, പതിനെട്ടാം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റംസാന്‍, പത്തൊമ്പാതാം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. വി. ശോഭ, ഇരുപതാം വാര്‍ഡില്‍ നിന്നും ജനതാദള്‍ സ്ഥാനാര്‍ത്ഥി ദിവ്യ, ഇരുപത്തൊ്ന്നാം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രഭാകരന്‍ നായര്‍, ഇരുപത്തിരണ്ടാം വാര്‍ഡില്‍ നിന്നും, സിപിഎം സ്ഥാനാര്‍ത്ഥി കെ.വി. അമ്പുഞ്ഞി, ഇരുപത്തി മൂന്നാം വാര്‍ഡില്‍ നിന്നും സി.പി.എം സ്ഥാനാര്‍ത്ഥി ടി.വി. മോഹനന്‍, ഇരുപത്തിനാലാം വാര്‍ഡില്‍ നിന്നും, സിപിഎം സ്ഥാനാര്‍ത്ഥി രവീന്ദ്രന്‍, എന്നിവരും വിജയിച്ചു.

വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

on Oct 25, 2010

കാഞ്ഞങ്ങാട്‌: ഭര്‍തൃപീഡനത്തെ തുടര്‍ന്ന്‌ സ്വന്തംവീട്ടില്‍ വന്ന്‌ താമസിക്കുന്ന നവവധുവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിത്താരി കൊട്ടിലങ്ങാട്ടെ സുജിത(22)യെയാണ്‌ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. കാലിച്ചാംപൊതിയിലെ ബാബുവാണ്‌ ഭര്‍ത്താവ്‌. ആറ്‌ മാസം മുന്‍പാണ്‌ സുജിതയും ബാബുവും വിവാഹിതരായത്‌. ഞായറാഴ്‌ച രാത്രിയാണ്‌ യുവതി സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന്‌ മാസങ്ങളോളമായി സ്വന്തം വീട്ടില്‍ വന്ന്‌ താമസിക്കുകയായിരുന്നു സുജിത. ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തിയ മൃതദേഹം കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി മോര്‍ച്ചറയിലേക്ക്‌ മാറ്റി.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് തീരും

on Oct 21, 2010



പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് തീരനിരിക്കെ മടിയനില്‍ നടന്ന രാഷ്ട്രീയ യോഗം

ചിത്തരിയില്‍ മൊബൈല്‍ഫോണ്‍ മോഷ്ടാവ് അറസ്റില്‍

on Oct 18, 2010

കാഞ്ഞങ്ങാട്: മോഷണക്കേസില്‍ ഒരാഴ്ചമുമ്പ് ജാമ്യത്തിലിറങ്ങിയ തളങ്കര സ്വദേശിയെ മോഷ്ടിച്ച രണ്ട് മൊബൈല്‍ ഫോണുകളുമായി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റുചെയ്തു. ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിനടുത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന റയിസ് എന്ന മുഹമ്മദ് റയീസിനെ (20)യാണ് എസ്.ഐ. ബിജു കെ. നായരും സംഘവും അറസ്റുചെയ്തത്. ഞായറാഴ്ച പുതിയ കോട്ടയില്‍ വെച്ചാണ് അറസ്റ്. തലശ്ശേരിക്കും കാഞ്ഞങ്ങാടിനുമിടയില്‍ തീവണ്ടിയില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്. റയിസ് ഉള്‍പ്പെടെ മൂന്നുപേരെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഹൊസ്ദുര്‍ഗ് സി.ഐ. കെ. അഷ്റഫും സംഘവും അറസ്റുചെയ്തത്.

രാവണേശ്വരം : നവദമ്പതികള്‍ ആസിഡ് കഴിച്ച് മരിച്ചത് സാമ്പത്തിക ഞെരുക്കം മൂലമാണെന്ന്

on Oct 14, 2010


പെരിയ: നവദമ്പതികള്‍ ആസിഡ്‌ കഴിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി. രാവണേശ്വരം, പുളിയക്കാട്‌ കണ്ണന്റെ മകന്‍ പ്രമോദ്‌(24), ഭാര്യ ശുഭ(18) എന്നിവരെയാണ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.
പ്രമോദ്‌ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയും, ശുഭ മംഗലാപുരത്തെ ആശുപത്രിയില്‍വെച്ചുമാണ്‌ മരിച്ചത്‌. സാമ്പത്തിക പ്രശ്‌നമാണ്‌ മരണത്തിന്‌ കാരണമെന്ന്‌ വിവരം ലഭിച്ചത്‌.
തേപ്പുപണിക്കാരനായ പ്രമോദും ശുഭയും വ്യത്യസ്‌ത ജാതിയില്‍പ്പെട്ടവരാണ്‌. ഇവരുടേത്‌ പ്രണയ വിവാഹമായിരുന്നു. ഒരുമാസം മുമ്പാണിവര്‍ വിവാഹിതരായത്‌. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇവര്‍ ഒരു മാസം മുമ്പ്‌ വാട്ടില്‍ നിന്ന്‌ ഒളിച്ചോടുകയായിരുന്നു. ഇതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ്‌ കേസെടുത്തിരുന്നില്ല.
ഇതിനിടയില്‍ വിവാഹിതരായ ഇവര്‍ പ്രമോദിന്റെ വീട്ടിലായിരുന്നു താമസം. ഇവിടെ പറയത്തക്ക യാതൊരു പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന്‌ പറയുന്നു.
ബുധനാഴ്‌ച്ച ഉച്ചയ്‌ക്ക്‌ രണ്ടു മണിയോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത്‌ പ്രമോദും ശുഭയും മുറി അടച്ചിട്ട്‌ ആസിഡ്‌ കഴിച്ചത്‌. പിന്നീട്‌ ബന്ധുക്കള്‍ എത്തിയതിനുശേഷവും മുറി തുറക്കാത്തതില്‍ സംശയം തോന്നി വാതില്‍ തകര്‍ത്തപ്പഴാണ്‌ അവശനിലയിലുള്ള ഇവരെ കണ്ടത്‌. ഉടനെ മഡിയനിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ ഇരുവരെയും കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ പ്രമോദ്‌ മരിച്ചു. അതീവ ഗുരുതര നിലയിലായ ശുഭയെ ഉടനെ മംഗലാപുരത്തെ മംഗളാആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും 11-30 മണിയോടെ ശുഭയും മരിച്ചു. മരിക്കുന്നതിനു മുമ്പ്‌ ശുഭ ഡ്യൂട്ടി നേഴ്‌സുമാരോട്‌ സംസാരിച്ചിരുന്നുവത്രേ.
കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളാണ്‌ ആത്‌മഹത്യക്ക്‌ പ്രേരിപ്പിച്ചതെന്നായിരുന്നു ശുഭയുടെ മൊഴി. എന്നാല്‍, ഇത്‌ ശരിയാണൊ എന്ന്‌ പോലീസ്‌ അന്വഷിച്ചുവരുന്നു. തേപ്പുപണിക്കാരാനായിരുന്ന പ്രമോദ്‌ ബുധനാഴ്‌ച്ചയും ജോലിക്ക്‌ പോയിരുന്നു. ഉച്ചയ്‌ക്ക്‌ വീച്ചില്‍ വന്നതിനുശേഷമാണ്‌ ഭാര്യയ്‌ക്കൊപ്പം ആസിഡ്‌ കഴിച്ചതെന്ന്‌ കരുതുന്നു. ഒരേ നാട്ടുകാരാണിരുവരും.ശുഭ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരിക്കെയാണിവര്‍ വിവാഹിതരായത്‌. സാമ്പത്തിക പ്രശ്‌ന മാണ്‌ ആത്മഹത്യയ്‌ക്ക്‌ കാരണമെന്ന്‌ പറയുന്നുണ്ടെങ്കിലും അതേക്കുറിച്ചൊന്നുമറിയില്ലെന്ന്‌ പ്രമോദിന്റെ അടുത്ത ബന്ധുക്കള്‍ പറയുന്നു. പ്രമോദിന്റെ അമ്മ കാര്‍ത്തിയായനിയാണ്‌.സഹോദരങ്ങള്‍ പ്രസന്ന, പ്രമീള, കുമാരി. രാവണേശ്വരത്തെ പൊടിപ്പളം ചന്ദ്രന്റെ മകളാണ്‌ ശുഭ. അമ്മ സരോജിനി.

മുകേഷ് അംബാനിയുടെ ആഡംബരവീട് പൂര്‍ത്തിയായി

on Oct 13, 2010


മുംബയ് : ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ സ്വപ്നസൌധം റെഡിയായി. ഉടന്‍ ഗൃഹപ്രവേശം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണമുംബയിലാണ് മുകേഷ് 27 നില ആഡംബര വീട് പണിതത്. സമീപപ്രദേശത്തെ ഏറ്റവും പൊക്കം കൂടിയതാണ് വീട്. അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിന്റെ പേരായ 'ആന്റിലിയ' എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്.
ഏഴു കൊല്ലമെടുത്തു ഈ കൂറ്റന്‍ സൌധം പൂര്‍ത്തിയാക്കാന്‍. വീടിനു മുകളില്‍ മൂന്നു ഹെലിപ്പാഡുകളുണ്ട്. അനേകം കോടികള്‍ ചെലവിട്ട വീട്ടില്‍ 570 അടി ഉയരത്തില്‍ സ്ഫടിക ഗോപുരമുണ്ട്. സ്വിമ്മിംഗ്പൂള്‍, ഹെല്‍ത്ത് ക്ളബ്, മിനി സിനിമാ തിയേറ്റര്‍ എന്നിവയുമുണ്ട്. 160 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ആറുനിലയിലുള്ള ഗാര്യേജ് ഉണ്ട്. ഒമ്പത് എലിവേറ്ററുകളാണ് കയറിയിറങ്ങാന്‍. 53കാരനായ മുകേഷും ഭാര്യ നീതയും മക്കളായ ആകാശ്, ആനന്ദ്, ഇഷ എന്നിവരും ഇവിടെ താമസിക്കും.
ലോകപ്രശസ്ത ആര്‍ക്കിടെക്റ്റുകളായ ഹിഷ്ബെഡ്നര്‍ അസോസിയേറ്റ്സ് നിര്‍മ്മിച്ച വീട്ടില്‍ ഒരു മുറിയെപ്പോലെ മറ്റൊരു മുറിയില്ല എന്നതാണ് സവിശേഷത. മുംബയ് ഇന്ത്യന്‍സ് ഐ.പി. എല്‍ ടീമിന്റെ ചുമതലയുള്ള ഭാര്യ നീതയാണ് വീടിന്റെ സകല കാര്യങ്ങളുടെയും മേല്‍നോട്ടം വഹിച്ചത്. മിക്കവാറും ഒക്ടോബര്‍ 28നായിരിക്കും പാലുകാച്ചല്‍ ചടങ്ങ്.

കാഞ്ഞങ്ങാട് മാലിന്യം ചീഞ്ഞളിയുന്നു; ജനം രോഗഭീതിയില്‍

on Oct 11, 2010

കാഞ്ഞങ്ങാട്: നാടാകെ പടരുന്ന വിവിധ തരം പനികളെ പ്രതിരോധിക്കാന്‍ മറുമരുന്നുമായി നടക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്, കാഞ്ഞങ്ങാട് നഗരസഭയുടെ കോട്ടച്ചേരിയിലെ മല്‍സ്യമാര്‍ക്കറ്റിലേക്ക് ഒന്നു കണ്ണോടിക്കുക. മാധ്യമങ്ങള്‍ എഴുതി എഴുതി പഴകിയ വാര്‍ത്തയാണെങ്കിലും ഓരോ മഴക്കാലത്തും വേനല്‍ക്കാലത്തും കോട്ടച്ചേരി മല്‍സ്യമാര്‍ക്കറ്റ് ജനങ്ങളുടെ ജീവന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മാര്‍ക്കറ്റില്‍ നിന്നുള്ള വെള്ളമൊഴുക്കി വിടാന്‍ ശാസ്ത്രീയമായ സംവിധാനം ഇല്ലാത്തത് തന്നെയാണ് നഗരവാസികളുടെ ജീവനു തന്നെ ഭീഷണിയാകുന്ന വിധത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നതിന് കാരണം. മല്‍സ്യമാര്‍ക്കറ്റ് കോടികള്‍ ചെലവിട്ട് നവീകരിച്ചപ്പോഴും ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് നടപടിയായില്ല. ബയോഗ്യാസ് പ്ളാന്റ് സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തനക്ഷമമാകാത്തത് മാര്‍ക്കറ്റിനെ കൊതുകു വളര്‍ത്തല്‍ കേന്ദ്രമാക്കി. മാര്‍ക്കറ്റില്‍ തന്നെയുള്ള ചിക്കന്‍ സ്റ്റാളുകളില്‍ നിന്നുള്ള മാലിന്യങ്ങളും മീന്‍കഴുകിയ വെള്ളവുമെല്ലാം ഒഴുകിയെത്തുന്നത് മാര്‍ക്കറ്റിനു സമീപത്തെ വെള്ളക്കെട്ടിലാണ്.
കനത്ത മഴ പെയ്താല്‍ മീന്‍ വാങ്ങാനായി മാര്‍ക്കറ്റില്‍ എത്തുന്നവര്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. രാവിലെയെത്തി സന്ധ്യയോടെ മാര്‍ക്കറ്റില്‍ നിന്ന് മടങ്ങുന്ന സ്ത്രീകളുള്‍പ്പെടെയുള്ള മല്‍സ്യത്തൊഴിലാളികളും രോഗഭീഷണിയിലാണ് ഓരോ ദിനവും തള്ളി നീക്കുന്നത്. സമീപത്തെ ഷോപ്പിങ് കോംപ്ളക്സിലെ വ്യാപാരികളും മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയുടെ ദുരിതം പേറേണ്ടി വരുന്നു.നഗരമധ്യത്തിലെ മല്‍സ്യമാര്‍ക്കറ്റിന്റെ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരമായി ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ നഗരവാസികളുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അത്രയേറെ വൃത്തിഹീനമായിരിക്കുകയാണ് മല്‍സ്യമാര്‍ക്കറ്റ് ഇപ്പോള്‍.

കൌതുക കാഴ്ചയായി കാഞ്ഞങ്ങാട് മയില്‍

on

കാഞ്ഞങ്ങാട്: വിരുന്നുകാരനായി എത്തിയ മയില്‍ നാട്ടുകാര്‍ക്കു കൌതുകമായി. ഹൊസ്ദുര്‍ഗ് ലക്ഷ്മിനഗര്‍ തെരുവത്ത് ഭഗവതി ക്ഷേത്ര കുളത്തിനു സമീപം പത്തു ദിവസമായി കണ്ടു വരുന്ന മയിലാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്. പ്രദേശത്തെ വീടുകളിലെല്ലാം മയില്‍ വിരുന്നിനെത്തുന്നതും പതിവായിട്ടുണ്ട്.
ക്ഷേത്രകുള പരിസരത്തും സമീപത്തെ വീടുകളുടെ ടെറസിലും ഭയലേശമില്ലാതെ കറങ്ങി നടക്കുന്ന മയിലില്‍ എവിടെ നിന്നു എത്തിയതെന്ന് അറിയില്ലെങ്കിലും ഇതിനെ ഉപദ്രവിക്കാതെ കാത്തു സൂക്ഷിക്കാനും നാട്ടുകാര്‍ ശ്രദ്ധചെലുത്തുന്നുണ്ട്.

സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്കിനു തുടക്കം

on

കാഞ്ഞങ്ങാട്: ശാസ്ത്ര സാങ്കേതിക രംഗത്ത് ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നോട്ടു വരണമെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സഹകരണമുണ്ടാകുമെന്നും ശാസ്ത്ര പഠനത്തിലൂടെ സമഗ്ര വിദ്യാഭ്യാസമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെമ്മട്ടംവയലില്‍ നിര്‍മിച്ച സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇന്ന് ശാസ്ത്രപഠന രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് ഏറെ താല്‍പ്പര്യമുണ്ട്.
സൂനാമി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ തീരദേശത്ത് നാല് ശാസ്ത്ര മ്യൂസിയങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തു തന്നെ സൌകര്യമൊരുക്കുന്ന തരത്തില്‍ പുതിയ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ എന്‍.എ.ഖാലിദ് അധ്യക്ഷത വഹിച്ചു. സയന്‍സ് പാര്‍ക്കിനോടനുബന്ധിച്ചുള്ള ത്രി ഡി തിയറ്ററിന്റെ ഉദ്ഘാടനം പള്ളിപ്രം ബാലന്‍ എംഎല്‍എ നിര്‍വഹിച്ചു. സുവനീര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

റെറ്റിന പരിശോധനയിലൂടെ തലവേദനയുടെ കാരണങ്ങളറിയാം

on

കാഞ്ഞങ്ങാട്:കണ്ണിലെ റെറ്റിന പരിശോധനയിലൂടെ തലവേദനയ്ക്ക് കാരണമാവുന്ന രോഗങ്ങള്‍ കണ്ടെത്താമെന്ന് ഡോ.ഗോപാല്‍ എസ്.പിള്ള അഭിപ്രായപ്പെട്ടു. തലവേദനയുടെ കാരണങ്ങളെയും ചികിത്സകളെയും കുറിച്ചുള്ള ഡോക്ടര്‍മാരുടെ സംസ്ഥാന തല സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.കണ്ണിനെ ബാധിക്കുന്ന ഗ്ലൂക്കോമ 40 വയസ്സിന് മുമ്പ് നേത്രപരിശോധന നടത്തി ചികിത്സിച്ചിലെങ്കില്‍ തിരിച്ചുകിട്ടാത്ത വിധം കാഴ്ച നഷ്ടപ്പെടുമെന്ന് പ്രബന്ധം അവതരിപ്പിച്ച ഡോ. ശ്രീനി എടക്ലോണ്‍ അഭിപ്രായപ്പെട്ടു. ഇ.എന്‍.ടി സംബന്ധമായ രോഗങ്ങളെക്കുറിച്ചും അതിനുള്ള പ്രതിവിധികളെക്കുറിച്ചും ഡോ.ഗൗതം കുലമര്‍വ സംസാരിച്ചു. ഡോക്ടര്‍മാരായ കെ.ആര്‍.ഭട്ട്, യൂസഫ് കുമ്പള, ആര്‍.ആനന്ദന്‍, സുജിത്ത് ഒളവത്ത്, പ്രതാപ് ടി.വിശ്വനാഥ്, എ.വി.ദ്രുവിന്‍ എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിട്ടുമാറാത്തതും തുടരുന്നതുമായ തലവേദനയുള്ള രോഗികള്‍ പരിശോധനയ്ക്ക് വിധേയരായി ചികിത്സ തേടണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.കാഞ്ഞങ്ങാട് ഐ.എം.എ. ഹാളില്‍ പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കേരള സൊസൈറ്റി ഓഫ് ഓഫ്താല്‍മിക് സര്‍ജന്‍സ് സംസ്ഥാന പ്രസിഡന്റ് ഡോ. ബി.വി.ഭട്ട് അധ്യക്ഷത വഹിച്ചു. ഐ.എം.എ. പ്രസിഡന്റ് ഡോ. കെ.വി.വാസു, ഡോ. പി.വി.കേളു, ഡോ. എ.വി.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ശ്രീനി എടക്ലോന്‍ സ്വഗതവും ടി.ഒ.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് സിംസ് കോംട്രസ്റ്റ് ആസ്​പത്രിയുടെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

കാഞ്ഞങ്ങാട് അപൂര്‍വയിനം മത്സ്യം ലഭിച്ചു

on

നീലേശ്വരം: അഴിത്തല സ്വദേശികള്‍ക്ക് കടലില്‍ മീന്‍പിടിത്തത്തിനിടെ അപൂര്‍വ മത്സ്യം ലഭിച്ചു. അഴിത്തലയില്‍ നിന്ന് മീന്‍ പിടിക്കാന്‍ പുറംകടലിലേക്ക് പോയ 'ഇന്ത്യന്‍' ബോട്ടിലെ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് അപൂര്‍വ ഇനത്തിലുള്ള കൂറ്റന്‍ മത്സ്യം ലഭിച്ചത്. വാള്‍ മത്സ്യം (സോര്‍ഡ് ഫിഷ്), സെയില്‍ ഫിഷ്, കൊമ്പന്‍ മത്സ്യം, ഓല മീന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരിനം മത്സ്യമാണ് ഇവര്‍ക്ക് ലഭിച്ചത്. എട്ടടിയോളം നീളമുള്ള മത്സ്യത്തിന് 200-ല്‍ അധികം കിലോ ഭാരമുണ്ട്. മത്സ്യത്തിന് ചിറകില്ല. കാഞ്ഞങ്ങാട് മാര്‍ക്കറ്റില്‍ എത്തിച്ച മത്സ്യം വില്പന നടത്തുകയായിരുന്നു.

ബേക്കല്‍ മേല്‍പ്പാലം തുറക്കാന്‍ ദിവസങ്ങള്‍മാത്രം

on

കാസര്‍കോട്:ബേക്കല്‍ മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി. ഇനി ബാക്കിയുള്ളത് ടാറിങ്ങും അരികുവേലി കെട്ടലും. മറ്റൊന്നും സംഭവിച്ചില്ലെങ്കില്‍ നവംബറില്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിക്കാനാകുമെന്ന് അധികൃതര്‍. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ ഏക റെയില്‍വേ ഗേറ്റ് അതോടെ ഓര്‍മയാകും. ബേക്കല്‍ കോട്ടയ്ക്കരികിലെ മേല്‍പ്പാലം പണി 10വര്‍ഷം മുമ്പാണ് തുടങ്ങിയത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ സമീപന റോഡ് പണി ശരവേഗത്തില്‍ തീര്‍ത്തു. എന്നാല്‍ റെയില്‍വേയുടെ ഭാഗത്തെ പണി കോടതി കയറി. എസ്റ്റിമേറ്റ് തുക കൂട്ടിത്തരണമെന്ന് കരാറുകാരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അത്. ഒടുവില്‍ മുടന്തി മുടന്തി റെയില്‍വേ അത് തീര്‍ത്തു. പിന്നീട് ബാക്കിയുണ്ടായിരുന്നത് രണ്ട്‌സ്​പാനുകള്‍. അതിലൊന്ന് നേരത്തെ തീര്‍ന്നു. രണ്ടാമത്തേതിന്റെ കോണ്‍ക്രീറ്റ് ഒക്ടോബര്‍ ഒന്നിനായിരുന്നു. 22-ാം തീയതിയോടെ കോണ്‍ക്രീറ്റ് ഉറച്ച് റെഡിയാകുമെന്ന് സൂപ്പര്‍വൈസര്‍ ജിബു പറഞ്ഞു.75 ദിവസത്തിനുള്ളില്‍ അവസാന സ്​പാന്‍ പണി തീര്‍ക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. 13 ദിവസം മഴയെടുത്തെങ്കിലും 66 ദിവസംകൊണ്ട് പണി തീര്‍ത്തതായും അദ്ദേഹം പറഞ്ഞു. മെക്കാഡം ടാറിങ് ആണ് പാലത്തിന് മുകളില്‍ ചെയ്യേണ്ടത്. അതിനുള്ള നടപടി ഒക്ടോബര്‍ 22ന് ശേഷം തുടങ്ങും. അരികുകള്‍ സുരക്ഷിതമാക്കുന്ന പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. എല്ലാം ഒത്തുവന്നാല്‍ കേരളപ്പിറവിസമ്മാനമായി മേല്‍പ്പാലം മാറും.

പാസ്‌പോര്‍ട്ട് പോയി; വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരി മരിച്ചു

on

ദുബായ്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മസ്‌കറ്റ് വിമാനത്താവളത്തില്‍ അഞ്ചുദിവസം കുടുങ്ങിക്കിടന്ന ഇന്ത്യക്കാരി ഹൃദയാഘാതംമൂലം മരിച്ചു. കടുത്ത മാനസികസംഘര്‍ഷമാണ് മരണകാരണം എന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. മസ്‌കറ്റില്‍നിന്നും ദോഹവഴി ചെന്നൈയിലേക്ക് തിരിച്ച നാല്‍പതുകാരിയായ ബീവി ലുമാദയാണ് വഴിയില്‍ കുടുങ്ങിയത്. ദോഹ വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് ഇവരുടെ പാസ്‌പോര്‍ട്ട് കാണാതായത്. ഇതേത്തുടര്‍ന്ന് ഇവരെ മസ്‌കറ്റിലേക്ക് തിരിച്ചയച്ചു. വീട്ടുജോലിക്കാരിയായി ജോലിനോക്കിയിരുന്ന ബീവിയുടെ ഒമാന്‍വിസ നേരത്തേ റദ്ദാക്കിയിരുന്നു. അതുകൊണ്ട് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാനായില്ല. പാസ്‌പോര്‍ട്ട് ഇല്ലാത്തതുകൊണ്ട് വേറെ വിമാനത്തില്‍ കയറാനുമായില്ല. മസ്‌കറ്റ് വിമാനത്താവളത്തിലെ യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പുകേന്ദ്രത്തില്‍ ഹോട്ടലുകളൊന്നുമില്ല. ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ നല്‍കിയ ഭക്ഷണവും പുതപ്പും കൊണ്ടാണ് ഇവര്‍ അഞ്ചുദിവസം തള്ളിനീക്കിയത്. സംഭവം ഇവര്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു. എന്നാല്‍, എംബസിയില്‍നിന്ന് ആരും അവരെ കാണാന്‍ വന്നില്ല. അതേസമയം, പുറത്തുകടക്കുന്നതിനുള്ള പാസ് നല്‍കാന്‍ എംബസി ഉദ്യോഗസ്ഥര്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് ബീവി മരിച്ചതെന്നാണ് ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാധ്യ പറയുന്നത്. നടപടിക്രമങ്ങളിലെ കാലതാമസം കാരണമാണ് എംബസിയില്‍ നിന്നാര്‍ക്കും വിമാനത്താവളത്തില്‍ എത്താനാകാഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

പള്ളിക്കര റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

on

പള്ളിക്കര: പള്ളിക്കര റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ റെയിഞ്ചിലെ മദ്രസ അധ്യാപകരുടെ കൂട്ടായ്‌മയും ഹജ്ജിന്‌ പോകുന്ന റെയിഞ്ച്‌ ട്രഷറര്‍ പുത്തൂര്‍ കുഞ്ഞഹമ്മദ്‌ പൂച്ചക്കാടിന്‌ യാത്രയയപ്പും സംഘടിപ്പിച്ചു. സമസ്‌ത മുഫത്തിശ്‌ ഹംസ ഫൈസി നിടുവോട്‌ അധ്യക്ഷത വഹിച്ചു. റെയിഞ്ച്‌ പ്രസിഡണ്ട്‌ ഹംസ മുസ്‌ല്യാര്‍ തൊട്ടി ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുല്‍ കരീം ഫൈസി, കപ്പണ മുഹമ്മദ്‌കുഞ്ഞി, സൈദലവി ബാഖവി, സിറാജുദ്ദീന്‍ ലത്തീഫി, ഉവൈസ്‌ മഠം, ഖാലിദ്‌ മൗലവി, അബ്‌ദുല്ല മങ്കര, അലി മൗലവി അരിയില്‍ പ്രസംഗിച്ചു.
പള്ളിക്കര റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുതിയ ഭാരവാഹികള്‍:
ഹംസ മുസ്‌ല്യാര്‍ തൊട്ടി (പ്രസി.), അബ്‌ദുല്‍ കരീം ഫൈസി, അബ്‌ദു റഊഫ്‌ ഹസനി (വൈ.പ്രസി.), അബ്‌ദുല്ല മങ്കര (സെക്ര.), അലി മൗലവി ഫാറൂഖിയ്യ, സൈതലവി ബാഖവി (ജോ.സെക്ര.), പുത്തൂര്‍ കുഞ്ഞഹമ്മദ്‌ (ട്രഷ.), അബ്‌ദുല്ല മൗലവി ഞെക്ലി (പരീക്ഷ ബോര്‍ഡ്‌ ചെയര്‍.), പി.വി. മുത്തലിബ്‌ മൗലവി (വൈ. ചെയര്‍.), ഖാലിദ്‌ മൗലവി (ക്ഷേമനിധി) സിറാജുദ്ദീന്‍ ലത്തീഫി, അബ്‌ദുല്‍- വഹാബ്‌ മൗലവി, റഷീദ്‌ ഹസനി (എസ്‌.ബി.വി.).

മുട്ടുന്തല ഉറൂസ്‌: പതാക ഉയര്‍ത്തി

on

കാഞ്ഞങ്ങാട്‌: ശൈഖ്‌ ഇസ്‌ഹാഖ്‌ വലിയുള്ളാഹിയുടെ പേരിലുള്ള മുട്ടുന്തല മഖാം ഉറൂസിന്റെ മുന്നോടിയായി ഉറൂസ്‌ കമ്മിറ്റി ചെയര്‍മാന്‍ ബദറുദ്ദീന്‍ സണ്‍ലൈറ്റ്‌ പതാക ഉയര്‍ത്തി. ജമാഅത്ത്‌ പ്രസിഡണ്ട്‌ അബ്‌ദുല്‍ റഹ്‌മാന്‍ ഹാജി, സെക്രട്ടറി മുഹമ്മദ്‌ ഹസ്സന്‍, മുദരിസ്‌ കുഞ്ഞലവി സഅദി, കണ്‍വീനര്‍ ഹൈദര്‍ മുട്ടുന്തല, ട്രഷറര്‍ കരീം മൂസ ഹാജി സംബന്ധിച്ചു.

ഹജ്ജ്: ആത്മാവിന്റെ തീര്‍ഥാടനം - മുത്തുക്കോയ തങ്ങള്‍

on Oct 7, 2010

കാഞ്ഞങ്ങാട്: ആത്മവിശുദ്ധി തേടിയുള്ള ആത്മാവിന്റെ തീര്‍ഥയാത്രയാണ് വിശുദ്ധ ഹജ്ജ് യാത്രയെന്ന് കാഞ്ഞങ്ങാട്‌ സംയുക്ത മുസ്‌ലിം ജമാ അത്ത് ഖാസിയും നന്തി ദാറുസ്സലാം അറബിക് കോളേജ് മുന്‍ പ്രിന്സിപാളുമായ  സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. സംയുക്ത മുസ്‌ലിം ജമാ അത്ത് കമ്മിറ്റി പരിധിയിലുള്ള ഹജ്ജാജിമാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഹജ്ജ്‌ പഠന ക്ലാസ്സെടുത്തു. മുബാറക് ഹസൈനാര്‍ ഹാജി, സി.ഇബ്രാഹിം ഹാജി, കെ.യു.ദാവൂദ് സംസാരിച്ചു. ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.

ജേസീസ് വാരാഘോഷം സമാപിച്ചു

on Oct 6, 2010

കാഞ്ഞങ്ങാട്: ജെ.സി.ഐ. കാഞ്ഞങ്ങാട് സംഘടിപ്പിച്ച വാരാഘോഷം പ്രസിഡï് എം. ഫൈസð സൂപ്പറിന്റെ അധ്യക്ഷതയിð കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ജോസി ചെറിയാന്‍ ഉðഘാടനം നിര്‍വഹിച്ചു. ജേസീസ് സോണ്‍ പ്രസിഡï് വി.വേണുഗോപാð, ടി. അശോകന്‍ നായര്‍, കെ.വി. സതീശന്‍, കെ.വി. സുരേഷ്ബാബു എóി പ്രസംഗിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് നേടിയ സി. ഉഷടീച്ചറെ ആദരിച്ചു. ജേസീസ് യങ്ങ് അച്ചീവര്‍ അവാര്‍ഡ് ഡോ: രാഘവേന്ദ്ര പ്രസാദിനും, ജേസീസ് കമð പത്ര അവാര്‍ഡ് പി.വി. ജയകൃഷ്ണന്‍ നായര്‍ക്കും നðകി. വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരപരിപാടികളിð വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും സൌജന്യ വീð ചെയര്‍വിതരണവും ബുള്ളറ്റിന്‍ പ്രകാശനവും നടóു. വി. ശ്രീജിത്ത്, എച്ച്.വി ദയാനന്ദന്‍, കെ.വി. ശ്രീജിത്ത്രാജ് സംബന്ധിച്ചു. എന്‍. സുരേഷ് കല്യാണ്‍റോഡ് മാജിക് അവതരിപ്പിച്ചു.

ചിത്താരി ജമാഅത്ത്‌ എച്ച്‌എസ്‌എസ്‌ ജേതാക്കള്‍

on



രാജപുരം:ഹോളി ഫാമിലി ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കാഞ്ഞങ്ങാട്‌ വിദ്യാഭ്യാസ ജില്ലാതല ഫുട്‌ബോളില്‍ ചിത്താരി ജമാഅത്ത്‌ എച്ച്‌എസ്‌എസ്‌ ജേതാക്കളായി. സമനിലയിലായതിനെ തുടര്‍ന്നു പെനല്‍റ്റി ഷൂട്ടൗട്ടിലാണു നാലിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ രാജപുരം ഹോളി ഫാമിലിയെ ചിത്താരി ജമാഅത്ത്‌ സ്‌കൂള്‍ തോല്‍പ്പിക്കുകയായിരുന്നു.കഴിഞ്ഞ രണ്ടു ദിവസമായി രാജപുരം ഹോളി ഫാമിലി ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ 20 ടീമുകള്‍ പങ്കെടുത്തു. എറ്റവും നല്ല ടീമായി കക്കാട്‌ ജിഎച്ച്‌എസ്‌എസിനെ തിരഞ്ഞെടുത്തു. നല്ല ഗോളിയായി ജിജോ ജേക്കബ്‌ രാജപുരവും കളിക്കാരനായി ഇസ്‌മായില്‍ ചിത്താരിയും തിരഞ്ഞെടുക്കപ്പെട്ടു.രാജപുരം ഹോളിഫാമിലി എച്ച്‌എസ്‌എസ്‌ മാനേജര്‍ ഫാ. ജോസ്‌ കടവില്‍ചിറയില്‍ വിജയികള്‍ക്ക്‌ ട്രോഫിയും കാഷ്‌ അവാര്‍ഡും വിതരണം ചെയ്‌തു. ഹോളിഫാമിലി എച്ച്‌എസ്‌എസ്‌ പ്രിന്‍സിപ്പല്‍ ലൂക്കാ സ്‌റ്റീഫന്‍ അധ്യക്ഷത വഹിച്ചു.
കാറ്റഗ

എം.എസ്.എസ്. 'തണð' പാര്‍പ്പിട പദ്ധതി തുടങ്ങി

on

കാഞ്ഞങ്ങാട്: മുസ്ളിം സര്‍വീസ് സൊസൈറ്റി നടപ്പിലാക്കുó തണð പാര്‍പ്പിട പദ്ധതിക്ക് കാഞ്ഞങ്ങാട് അമ്പലത്തറയിð തുടക്കമായി. സമൂഹത്തിലെ നിരാലംബരും നിര്‍ധനരും, ഭവനരഹിതരുമായവരെ പുനരധിവസിപ്പിക്കുകയും തൊഴിð പരിശീലനം നðകി സ്വാശ്രയരുമാക്കുക എó പദ്ധതിയാണ് എം.എസ്.എസ്. നടപ്പിലാക്കുóത്. ദാനമായി ലഭിച്ച സ്ഥലത്താണ് എം.എസ്.എസ്. 75 ലക്ഷത്തിന്റെ പദ്ധതിക്ക് തുടക്കമായത്. എം.എസ്.എസ്. സംസ്ഥാന പ്രസിഡï് പ്രവര്‍ത്തനോðഘാടനം സി.വി. കുഞ്ഞുമുഹമ്മദ് നിര്‍വഹിച്ചു. മെട്രോ മുഹമ്മദ് ഹാജി രൂപരേഖ പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.കെ. അബ്ദുð കരീം, എം.ബി.എം. അഷറഫ്, അഡ്വ: എന്‍.എ. ഖാലിദ്, അബ്ദുð ഖാദര്‍ മൌലവി, എ. ഹമീദ് ഹാജി, പി.എച്ച്. അബ്ദുð ഖാദര്‍ ഹാജി, പാലക്കി മുഹമ്മദ്, ബെസ്റോ കുഞ്ഞാമദ് പ്രസംഗിച്ചു. ബഷീര്‍ ബെള്ളിക്കോത്ത്, എം.ബി.എം. ബഷീര്‍, പാലായി അബ്ദുñ, എന്‍.എ. സുലൈമാന്‍, സൂപ്പര്‍ ഫൈസð സംബന്ധിച്ചു.

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊïുപോയി കൂട്ട ബലാðസംഗം; പ്രധാന പ്രതി പിടിയില്‍

on

കാഞ്ഞങ്ങാട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊïുപോയി കൂട്ട ബലാðസംഗം ചെയ്ത കേസിലെ ഒóാം പ്രതിയെ പൊലീസ് അറസ്റ് ചെയ്തു. കൊളവയലിലെ അബ്ദുð റഷീദി (25) നെയാണ് ഹൊസ്ദുര്‍ഗ് സി.ഐ. കെ. അഷ്റഫ് അറസ്റ് ചെയ്തത്. എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ 14 കാരിയെയാണ് മംഗലാപുരത്തുകൊïുപോയി ബലാðസംഗം ചെയ്തത്. 2009 മെയ് 18 നാണ് സംഭവം. കേസിലെ മറ്റൊരു പ്രതി അബ്ബാസ് എó അബ്ബാച്ചുവിനെ ഒരാഴ്ചമുമ്പ് അറസ്റ് ചെയ്തിരുóു. ഇതേ കേസിലെ പ്രതി നിഷാന്ത് ഗള്‍ഫിലാണെó് പൊലീസ് പറഞ്ഞു.

കെ.കെ.പുര തറവാടിന്റെ തണലിð തലമുറകള്‍ക്കിത് അപൂര്‍വ സംഗമം

on

കാഞ്ഞങ്ങാട്: അതിഞ്ഞാലിലെ കെ.കെ. പുര തറവാട് അംഗങ്ങളുടെ കൂട്ടായ്മ തലമുറകളുടെ സംഗമമായി. മാണിക്കോത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തിð നടó തറവാട് അംഗങ്ങളുടെ സംഗമത്തിð ഗള്‍ഫിð നിóുള്‍പ്പെടെയുള്ള എഴുനൂറോളം അംഗങ്ങള്‍ പങ്കെടുത്തു.96 വയസ്സുള്ള പി. ഹസൈനാര്‍ മുതð രïരമാസം പ്രായമുള്ള ഫാത്തിമത്ത് ഹഫ്സ വരെ തറവാട്ടിലെ കണ്ണികളായി സംഗമത്തിനെത്തി.നൂര്‍ മസ്ജിദ് ഇമാം കീച്ചേരി അബ്ദുðഗഫൂര്‍ മൌലവി ഉദ്ഘാടനം ചെയതു. മുതിര്‍ó തറവാട് അംഗങ്ങളെ ചടങ്ങിð ആദരിച്ചു. ടി. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.പി.എം. നാസര്‍ പ്രസമഗിച്ചു. വിവിധ മðസരങ്ങളും കലാപരിപാടികളും ഉïായി. സമാപന സമ്മേളനം മുംബൈയിലെ വ്യവസായിയും തറവാട് അംഗവുമായ സലിം പാഷ ഉദ്ഘാടനം ചെയ്തു. പി.എം. അസീസ് പ്രസംഗിച്ചു. ചടങ്ങിð തറവാട് ട്രസ്റും രൂപീകരിച്ചു.ഭാരവാഹികള്‍: സലിം പാഷ (മുഖ്യ രക്ഷാധികാരി), കെ.കെ.അബ്ദുñ ഹാജി (പ്രസി), പി.എം.എ. അസീസ്, കെ.കെ.ബദറുദ്ദീന്‍, കെ.കെ. അബ്ദുñ ഹസന്‍, പി.എം.കെ അബ്ദുñ(വൈസ്. പ്രസി),പി.എം. നാസര്‍(സെക്ര), കെ.കെ.ജാഫര്‍, എം. മുഹമ്മദ് കുഞ്ഞി(ജോ.സെക്ര), കെ.കെ. മൊയ്തീന്‍കഞ്ഞി(ട്രഷ).
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com