ഹെലികോപ്റ്ററില്‍ കയറി വധു കല്യാണ മണ്ഡപത്തിലേക്ക്

on Dec 27, 2012



Posted on: 27 Dec 2012


അന്തിക്കാട്: താലികെട്ടിന് വധു ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത് ഹെലികോപ്റ്ററില്‍. ആലപ്പാട് പെരുമ്പിള്ളിവീട്ടില്‍ ബലരാമന്റെയും ഷീലയുടെയും മകള്‍ ഷബിനയാണ് ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ചാഴൂരില്‍നിന്ന് ബന്ധുക്കളോടൊപ്പം ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തിലേക്ക് പോയത്. ഇടുക്കി കല്ലാര്‍ ഉഷ സദനത്തിലെ സത്യദാസിന്റെയും ജയയുടെയും മകന്‍ അനീഷ് ആണ് ഷബിനയെ താലി ചാര്‍ത്തിയത്.

ഷബിനയും അനീഷും സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരാണ്. ഷബിന മാതാപിതാക്കളോടൊപ്പം വര്‍ഷങ്ങളായി മുംബൈയിലാണ് താമസം. അനീഷ് ജബല്‍പുരിലും.

ചാഴൂരിലെ ഇരട്ടപ്പാലത്തിന് സമീപത്തെ കോള്‍പ്പാടത്താണ് ഹെലിപ്പാഡ് ഒരുക്കിയത്. ഡല്‍ഹിയിലെ ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനിയുടെ വാടക ഹെലികോപ്റ്ററാണ് വിവാഹയാത്രയ്ക്ക് ഏര്‍പ്പെടുത്തിയത്. രാവിലെ 8 മണിയോടെ അമ്മ ഷീല, സഹോദരന്‍ വിജീഷ്, ഭാര്യ നിഷ, മോഹനന്‍, രജനി എന്നിവരും വധുവിനോടൊപ്പം ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ക്ക് പോയി.

വധുവിനെ യാത്രയാക്കാന്‍ കോള്‍പ്പാടത്ത് നിരവധിപേര്‍ തടിച്ചുകൂടി. എട്ടുമിനിറ്റുകൊണ്ട് ഹെലികോപ്റ്റര്‍ ഗുരുവായൂരിലെ ശ്രീകൃഷ്ണകോളേജ് മൈതാനിയില്‍ ഇറങ്ങി. 

പുതുവര്‍ഷത്തില്‍ സൗദി രാജകുമാരന് പറക്കുംകൊട്ടാരം

on

റിയാദ്: പുതുവര്‍ഷത്തില്‍ സൗദി രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാല്‍ അല്‍ സൗദിനെ കാത്തിരിക്കുന്നത് അപൂര്‍വ സമ്മാനം. ലോകത്തെ കോടീശ്വരന്‍മാര്‍ക്കുപോലും  ്വപ്‌നം കാണാന്‍ കഴിയാത്ത സമ്മാനമാണ് രാജകുമാരന് ലഭിക്കുന്നത്. സമ്മാനം എന്താണെന്നല്ലേ, പറക്കും കൊട്ടാരം. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമുളള വിമാനമായ എയര്‍ബസ് എ380 ആണ് ഈ പറക്കും കൊട്ടാരം. 240 മില്യണ്‍ പൗണ്ടാണത്രേ പറക്കും കെ്ട്ടാരത്തിന്റെ വില.

മൂന്ന് വര്‍ഷം മുന്‍പാണ് അല്‍വലീദ് രാജകുമാരന്‍ ഇതിനായി ഓര്‍ഡര്‍ നല്‍കിയത്. പ്രത്യേകം ഡിസൈന്‍ ചെയ്ത ബോയിങ് 747, എയര്‍ബസ് 231 എന്നിവ സ്വന്തമായുളളപ്പോഴാണ് രാജകുമാരന്‍ ഈ പറക്കും കൊട്ടാരത്തിന് ഓര്‍ഡര്‍ നല്‍കിയത്. പ്രത്യേക സംവിധാനങ്ങളോടെയാണ് എയര്‍ബസ് എ380 രാജകുമാരനായി തയ്യാറാക്കുന്നത്. എ380 നിലവില്‍ ലോകത്തില്‍ ഏറ്റവുമധികം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ്. പ്രമുഖ വിമാനകമ്പനികളായ എമിറേറ്റ്‌സ്, സിംഗപൂര്‍ എയര്‍ലൈന്‍സ്, ഓസ്‌ട്രേലിയന്‍ ക്വാന്റസ് എന്നിവര്‍ എ380 ഉപയോഗിച്ച് സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ഒരു തവണ ഇന്ധനം പൂര്‍ണ്ണമായും നിറച്ചു കഴിഞ്ഞാല്‍ 800 പേരെ വരെ വഹിച്ച് 8000 മൈല്‍ വരെ യാത്ര ചെയ്യാനാവുന്ന പടുകൂറ്റന്‍ വിമാനമാണ് എ380. യാത്രക്കാരില്ലാത്തതിനാല്‍ സീറ്റുകളെല്ലാം മാറ്റി മറ്റ് സൗകര്യങ്ങളാണ് വിമനത്തില്‍ ഒരുക്കിയിരിക്കുന്നത്.

KASARAGODAN MARRIAGE

on Dec 26, 2012

ചിത്തരിയിലെ പൌര പ്രമുഖന്‍ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി

on


ചിത്തരിയിലെ പൌര പ്രമുഖന്‍ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി 90 

ദീര്‍ഖ കാലം സെന്റര്‍ ചിത്താരി ജുമാ മസ്ജിദ് പ്രസിഡണ്ട്‌ സെക്രട്ടറി ആയിരുന്നു.

ചിത്താരി ഹിമയതുല്‍   ഇസ്ലാം സ്കൂള്‍ ജമഅ ത്ത് ഹൈ സ്കൂള്‍ എന്നിവ സ്ഥപിക്കുന്നതില്‍ മുന്പതിയില്‍ പ്രവര്‍ത്തിച്ച കുഞ്ഞഹമ്മദ് ഹാജി നാട്ടിലെ സര്‍വ്വരുടെയും ആദരനീയനയിരുന്നു 

സംസ്ഥാനം സഹകരിച്ചാല്‍ കുശാല്‍നഗറില്‍ മേല്‍പ്പാലമെന്ന് റെയില്‍വെ മന്ത്രാലയം

on

കാഞ്ഞങ്ങാട് : സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കുശാല്‍ നഗര്‍ മേല്‍പ്പാലത്തിന് അനുമതി നല്‍കാമെന്ന് റെയില്‍വേ വകുപ്പ്. സതേണ്‍ റെയില്‍വേ ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ (ചെന്നൈ) എം ശ്രീനിവാസുലു വെളിപ്പെടുത്തി. സംസ്ഥാന സര്‍ക്കാറിന്റെ സഹകരണമുണ്ടായാല്‍ 2013-14 വര്‍ഷത്തെ റെയില്‍വെ മരാമത്ത് പദ്ധതിയില്‍ കുശാല്‍ നഗര്‍ മേല്‍പ്പാലം ഉള്‍പ്പെടുത്താമെന്ന് റെയില്‍വേ സംബന്ധിച്ചു. പാലക്കാട് ഡിവിഷനിലെ ഷൊര്‍ണ്ണൂര്‍ -മംഗലാപുരം സെക്ഷനില്‍ നീലേശ്വരം -കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ കുശാല്‍ നഗറില്‍ മേല്‍പ്പാലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അയച്ച നിവേദനത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുമായി കത്തിടപാടുകള്‍ നടത്തിവരുന്നതായും അദ്ദേഹം അറിയിച്ചു. കുശാല്‍ നഗര്‍ മേല്‍പ്പാലത്തിന് റെയില്‍വേ വകുപ്പ് നിലപാട് കൈക്കൊള്ളുമെന്ന പ്രതീക്ഷയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ റെയില്‍വേ ബജറ്റ് മേല്‍പ്പാലത്തിന് തുക വകയിരുത്തുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ മുഹമ്മദ് കുഞ്ഞി, കണ്‍വീനര്‍ കെ പി മോഹനന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിനിധി സംഘം ജനുവരി ആദ്യവാരം ന്യൂഡല്‍ഹിയില്‍ റെയില്‍വേ വകുപ്പ് മന്ത്രിയെ കാണുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിലും കടുത്ത സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമത്തിലാണ് ആക്ഷന്‍ കമ്മിറ്റി..

ബേക്കല്‍ പൂച്ചക്കാട്ട് ബസും ഓട്ടോയും കൂട്ടിയിടി­ച്ച പി­ഞ്ചു­കു­ഞ്ഞ് ഉള്‍­പ്പെടെ നാലുപേര്‍ മ­രിച്ചു

on




ബേക്കല്‍ :  പൂച്ചക്കാട്ട് ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേര്‍ മരിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം നാടിനെ നടുക്കി. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് വഴിവെച്ചതെന്ന് ആരോപണമുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ അജാനൂര്‍ കടപ്പുറത്തെ രതീഷും (26), ബന്ധുവായ നീലേശ്വരത്തെ രമണന്‍റെ മകള്‍ അം­ഗി­ത(18) രണ്ടു വയസായ ഷിബിന്‍, സച്ചു എന്ന കുട്ടികളുമാണ് മരിച്ചത്. അപകടം വരുത്തിയ ഷഹനാസ് ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 

അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചത്. അതിനിടെ നാലുപേര്‍ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാരയ ചിലര്‍ക്കും പരിക്കേറ്റതായി വിവരമുണ്ട്. 

ഞായറാഴ്ച ഉച്ചയ്ക്ക് പൂച്ചക്കാട് പള്ളിക്കടുത്ത് കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരണപ്പെടുകയും കൂടെയുണ്ടായിരുന്ന സുഹൃത്തിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന്റെ നടുക്കം മാറും മുമ്പാണ് നാട് മറ്റൊരു അപകടത്തിന് സാക്ഷ്യം വഹിച്ചത്. മുട്ടുന്തയിലെ മൊയ്‌നുദ്ദീന്‍- ആഇശ ദമ്പതികളുടെ മകന്‍ ജൗഹര്‍ ആണ് ഞായറാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്. മുട്ടുന്തലയിലെ സുബൈദയുടെ മകന്‍ ഹാരിസ് (20) ആണ് പരിക്കേറ്റത്.

--------------
ബേക്കല്‍: ബേക്കല്‍ പൂച്ച­ക്കാ­ട്ട് സ്വ­കാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവര്‍ അജാനൂര്‍ കടപുറ­ത്തെ ഭാ­സ്­ക­രന്‍-വി­ശാ­ലു ദ­മ്പ­തി­ക­ളു­ടെ മകന്‍ രതീഷ് (28), ബ­ന്ധുവാ­യ നീലേശ്വരത്തെ രമണന്‍റെ മകള്‍ അം­ഗി­ത(18), പ­രി­ക്കേ­റ്റ് അ­ബോ­ധാ­വ­സ്ഥ­യില്‍ ക­ഴി­യു­ന്ന രാ­ജേ­ഷി­ന്റെ ഭാ­ര്യ ഷീ­ബ­യു­ടെ(26) മകന്‍ ഷി­ബിന്‍ (ര­ണ്ട്), സച്ചു(അഞ്ച്) എ­ന്നി­വ­രാ­ണ് മ­രി­ച്ചത്. 

കാ­ഞ്ഞ­ങ്ങാ­ട് ഭാഗ­ത്ത് നിന്നും ഉദു­മ ഭാ­ഗ­ത്തേ­ക്ക് തെ­റ്റാ­യ ദി­ശ­യില്‍ വ­ന്ന കെ.എല്‍. 60 എ. 7677 ന­മ്പര്‍ ഷ­ഹ­നാ­സ് ബ­സ് കാ­ഞ്ഞ­ങ്ങാ­ട് ഭാ­ഗ­ത്തേ­ക്ക് പോ­വു­ക­യാ­യി­രുന്ന കെ.എല്‍. 60 ഡി. 6507 ന­മ്പര്‍ ആ­പെ ഓ­ട്ടോ­യില്‍ ഇ­ടി­ക്കു­ക­യാ­യി­രു­ന്നു. 

അപകടം വരുത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകടത്തില്‍ ഓ­ട്ടോ­യു­ടെ മുന്‍­ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ നാലുപേരും മരിക്കുകയായിരു­ന്നു. ഗുരുതരമായി പരിക്കേറ്റ സച്ചുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുന്നതിന്‌ മുമ്പാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഏതാനും പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇ­തില്‍ ഒ­രു കു­ട്ടി­യെ മം­ഗ­ലാ­പു­ര­ത്തേ­ക്ക് മാറ്റി. മ­രി­ച്ച ഓട്ടോ ഡ്രൈ­വര്‍ രതീ­ഷി­ന്റെ സ­ഹോ­ദ­രങ്ങള്‍: രാ­ജേഷ്, ര­ഞ്­ജിത്ത്, ര­ജ­നീഷ്. വിവാ­ഹ ച­ട­ങ്ങി­ല്‍ പ­ങ്കെ­ടു­ക്കാന്‍ പോ­വു­ക­യാ­യി­രു­ന്നു ഓ­ട്ടോ­യി­ലു­ണ്ടാ­യി­രു­ന്നവര്‍. 

മുട്ടുവേദനയുണ്ടോ? പരിഹാരം വേദനസംഹാരിയല്ല!

on


മുട്ടുവേദനയുണ്ടോ? പരിഹാരം വേദനസംഹാരിയല്ല!

ചികിത്സയില്ലാതെ മുട്ടുവേദന എങ്ങനെ മാറ്റാം!

മുട്ടുവേദനയുടെ മുന്നില്‍ മുട്ടുമടക്കാത്ത സ്ത്രീകള്‍ ചുരുക്കമാണ്.
മെഡിക്കല്‍ കോളേജുകളിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം സന്ദര്‍ശിച്ചാല്‍ ഇത് ബോധ്യമാവും. ചികില്‍സ തേടിയെത്തുന്ന നാല്പതു കഴിഞ്ഞ പത്തു സ്ത്രീകളില്‍ ഏഴുപേര്‍ക്കും മുട്ടുവേദനയാണ് പ്രശ്നം.

വര്‍ഷങ്ങളായി മരുന്നു കഴിച്ചിട്ടും മുട്ടുവേദനയ്ക്കു ശമനമില്ലെന്നാണ് ഇവരുടെ പരാതി. ഇതുവരെ ലഭിച്ചത് മുട്ടുവേദനക്കുള്ള ചികില്‍സയല്ലെന്ന് മനസ്സിലാവുമ്പോഴേക്കും ഇവര്‍ ശയ്യാവലംബരയായിത്തീര്‍ന്നിരിക്കും.

മുട്ടുവേദന എന്തുകൊണ്ട്?

ശരീരഭാരം വര്‍ദ്ധിക്കുന്നതും അതേസമയം പേശികള്‍ ബലംകുറയുന്നതുമാണ് മുട്ടുവേദനയ്ക്കുള്ള പ്രധാന കാരണം.

ശരീരത്തിന്റെ ഭാരം താങ്ങിനിര്‍ത്തുന്നത് എല്ലുകളും പേശികളും ചേര്‍ന്നാണ്. നാല്പതു വയസുവരെ ശരീരപേശികള്‍ക്ക് സ്വാഭാവികബലമുണ്ടാവും. എന്നാല്‍ പ്രായം കൂടുംതോറും പേശികള്‍ അയഞ്ഞുതൂങ്ങും. അതോടെ എല്ലുകള്‍ക്ക് ഇരട്ടിഭാരം താങ്ങേണ്ടിവരുന്നു.
കാലുകളാണ് ശരീരത്തിന്റെ മൊത്തം ഭാരത്തെ താങ്ങിനിര്‍ത്തുന്ന തൂണുകള്‍.

രോഗ ലക്ഷണം.

മടക്കാനും നിവര്‍ത്താനും പണ്ടത്തെപ്പോലെ മുട്ടുകള്‍ വഴങ്ങുന്നില്ല എങ്കില്‍ രോഗത്തിന്റെ ആരംഭമായി. തുടര്‍ന്ന് മുട്ടുവേദനയിലേക്കു കടക്കാന്‍ അധികകാലം വേണ്ടിവരില്ല. ഭാരം താങ്ങിത്താങ്ങി എല്ലുകള്‍ക്കു തേയ്മാനമുണ്ടാകുന്നതോടെയാണ് വേദന ആരംഭിക്കുന്നത്. അതോടെ വേദനസംഹാരികളില്‍ അഭയം തേടുകയാണ് മിക്കവരും കണ്ടെത്തുന്ന പ്രതിവിധി.

എന്തുകൊണ്ട് സ്ത്രീകളില്‍?

മുട്ടുവേദനക്കാര്‍ കൂടുതലും സ്ത്രീകളാണെങ്കിലും ഇതൊരു സ്ത്രീജന്യരോഗമല്ല.
സ്ത്രീയുടെ ജീവിതസാഹചര്യവുമായി ഇതിന് നല്ല ബന്ധമുണ്ട്.

ശരാശരി അറുപത് - എഴുപത് കിലോ ഭാരം കാലുകളില്‍ താങ്ങി തുടര്‍ച്ചയായി മണിക്കൂറുകളോളം നില്‍ക്കേണ്ടി വരുന്നത് മിക്കവാറും സ്ത്രീകളുടെ ദിനചര്യയില്‍ പെട്ടതാണ്. വീട്ടമ്മയാണെങ്കില്‍ അടുക്കളയില്‍, അധ്യാപികയാണെങ്കില്‍ ക്ലാസ് റൂമില്‍, നഴ്സ് ആണെങ്കില്‍ ഹോസ്പിറ്റലില്‍ .. എന്ന് തുടങ്ങി അനേകം ജോലികളില്‍ സ്ത്രീകള്‍ വളരെ നേരം നില്‍ക്കേണ്ടി വരുന്നു എന്നതാണ് മുട്ടുവേദനക്കാര്‍ കൂടുതലും സ്ത്രീകളാവാന്‍ കാരണം.

മറ്റു പല വേദനകളെയും പോലെ മുട്ട് വേദനക്ക് രോഗികള്‍ ആശ്രയിക്കുന്നതും ഡോക്ടര്‍മാര്‍ എളുപ്പം വിധിക്കുന്നതും വേദന സംഹാരികളാണ്.

വേദനസംഹാരികള്‍ രോഗ ചികിത്സയല്ല. താല്‍ക്കാലിക അനസ്തേഷ്യയാണ്.
അവയുടെ ദീര്‍ഗ്ഗകാല ഉപയോഗം ഭാവിയില്‍ വന്‍ അപകടങ്ങള്‍ വിളിച്ചു വരുത്തിയേക്കാം.

മരുന്നില്ലാതെ രോഗകാരണത്തെ ചികില്‍സിക്കാം

ഇതിനു രണ്ടു വഴികളാണുള്ളത്:
ഒന്ന്: ഭാരം കുറയ്ക്കുക.
രണ്ടു: മസിലുകള്‍ ബാലവത്താക്കുക.

ആഹാരം കഴിച്ചുകൊണ്ടുതന്നെ ഭാരം കുറയ്ക്കാം

ഭാരം കുറയ്ക്കാന്‍ ആഹാരം കുറയ്ക്കുക എന്നത് അപകടകരമായ മാര്‍ഗ്ഗമാണ്.
സ്ഥിരം കഴിക്കുന്ന ആഹാരത്തില്‍ കുറവ് വന്നാല്‍ പുതിയ രോഗങ്ങള്‍ വരും.
ആഹാരം കുറയ്ക്കാതെ തന്നെ ഭാരം കുറയ്ക്കാം. സന്തുലിതമായ ഒരു ഫുഡ്‌ ചാര്‍ട്ട് അതിനാവശ്യമാണ്. മറ്റു രോഗങ്ങള്‍ ഇല്ലാത്തവര്‍ക്ക് താഴെ മാതൃക സ്വീകരിക്കാം:

ഒഴിവാക്കേണ്ടവ:
മധുരം
എണ്ണയില്‍ വറുത്ത ആഹാരം
കിഴങ്ങുവര്‍ഗ്ഗങ്ങള്‍
ഇടയ്ക്കിടെ കൊറിക്കുന്ന ശീലം
അന്നജം കൂടുതലടങ്ങിയ ആഹാരം
ബാക്കിവരുന്ന ഭക്ഷണം

കഴിക്കേണ്ടവ:
പച്ചക്കറികള്‍
പഴങ്ങള്‍/പഴച്ചാറുകള്‍
കാലറി കുറഞ്ഞ ഭക്ഷണം
സാലഡുകള്‍
ആവിയില്‍ വേവിച്ച ഭക്ഷണം
ദിവസം 10-12 ഗ്ളാസ് വെള്ളം

വ്യായാമവും വിശ്രമവും

ശരീരഭാരം കുറയ്ക്കാന്‍ കിടന്നുകൊണ്ടും ഇരുന്നു കൊണ്ടുമുള്ള വ്യായാമങ്ങള്‍ ആണ് തിരഞ്ഞെടുക്കേണ്ടത്. നടത്തവും നിര്‍ത്തവും ഒഴിവാക്കണം.
കാലിലെ മസിലുകള്‍ ബലപ്പെടുത്താന്‍ ഇരുന്നുകൊണ്ടോ കിടന്നു കൊണ്ടോ കാല്‍മുട്ടുകള്‍ ചലിപ്പിക്കുന്ന വ്യായാമം ചുരുങ്ങിയത് അരമണിക്കൂര്‍ നേരമെങ്കിലും ചെയ്യണം.

ഉദാ: മലര്‍ന്നു കിടന്ന് കാല്‍മുട്ടുകള്‍ക്കടിയില്‍ കട്ടിയുള്ള കോട്ടന്‍തുണി ചുരുട്ടിയതോ വീതി തീരെ ഇല്ലാത്ത പ്രത്യേകം സ്പോഞ്ച് തലയിണയോ വെച്ച ശേഷം ഒന്നിടവിട്ട് ഓരോ കാല്‍മുട്ടും അതില്‍ അമര്‍ത്തുക. കൈ ഉപയോഗിക്കാതെ കാലിന്റെ ബലം കൊണ്ട് തന്നെ അമര്‍ത്തണം. പത്തുവരെ എണ്ണുന്ന സമയം ഇങ്ങനെ അമര്‍ത്തി വെക്കുക, പിന്നെ ഉയര്‍ത്തുക. ഇത് ചുരുങ്ങിയത് അര മണിക്കൂര്‍ ആവര്‍ത്തിക്കുക.

ഈ മുട്ടുകാല്‍ വ്യായാമം എത്ര കൂടുതല്‍ ആവര്‍ത്തിക്കുന്നുവോ അത്ര വേഗം മുട്ടുവേദനക്ക്‌ ശമനമുണ്ടാവും.

ദീര്‍ഗ്ഗനേരം നില്‍ക്കുന്നത് ഒഴിവാക്കുക

ജോലി സ്ഥലത്തായാലും അടുക്കളയില്‍ ആയാലും തുടര്‍ച്ചയായ നില്‍പ്പ് ഒഴിവാക്കാന്‍ സംവിധാനങ്ങള്‍ കണ്ടെത്തുക.
അടുക്കള ജോലി നിന്നുകൊണ്ടു ചെയ്താലേ പെട്ടെന്നു തീരുകയുള്ളൂ എന്നത് ശരിതന്നെ. എങ്കിലും കറിക്കരിയലും ദോശ ഉണ്ടാക്കലും പോല്ലുള്ള ജോലികള്‍ക്ക് ആവശ്യത്തിനു ഉയരമുള്ള (മറിഞ്ഞു വീഴാത്ത) സ്റ്റൂള്‍ സജ്ജീകരിക്കുക. പത്തു മിനിട്ട് നിന്നാല്‍ അഞ്ചു മിനിറ്റ് ഇരിക്കുക.

വേദന അവഗണിച്ചു നില്‍പ്പ് തുടര്‍ന്നാല്‍ പരിഹാരമില്ലാത്തൊരു പ്രശ്നമായി മുട്ടുവേദന മാറും
 

പൂച്ചക്കാട്ട് ബസിടിച്ച് മുട്ടുന്തല സ്വദേശി മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

on Dec 23, 2012


jawhar-muttumthalaപൂച്ചക്കാട്ട് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതരം



ബേക്കല്‍: പൂച്ചക്കാട് പള്ളിക്കടുത്ത് കെ.എസ്.ആര്‍.ടി.സി. ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഞാ­റാഴ്­ച ഉ­ച്ച­യ്­ക്ക് രണ്ട­ര­യോ­ടെ­യാ­ണ് അ­പ­കടം. കാഞ്ഞങ്ങാട് മുട്ടുന്തലയിലെ മൊയ്‌നു­ദ്ദീന്‍-ആഇശ ദമ്പതികളുടെ മകന്‍ ജൗഹര്‍(19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മുട്ടുന്തലയിലെ സുബൈദയുടെ മകന്‍ ഹാരിസിനെ(20) മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പി­ച്ചു.

കോട്ടിക്കുളത്ത് കല്യാണചടങ്ങില്‍ സംബന്ധിച്ച് കാഞ്ഞങ്ങാട്ടേക്ക് മടങ്ങുന്നതിനിടയില്‍ കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മലബാര്‍ ബസ് ബൈക്കിലിടിക്കുകയായിരുന്നു. ജൗഹര്‍ അപകട സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.


ബാം­ഗ്ലൂ­രില്‍ സൂ­പ്പര്‍­മാര്‍­ക്ക­റ്റില്‍­ സെ­യില്‍­മാ­നാ­യി­രു­ന്ന ജൗ­ഹര്‍­ മൂ­ന്നു ദി­വ­സം­മു­മ്പാ­ണ് നാ­ട്ടി­ലെ­ത്തി­യ­ത്. മ­യ്യ­ത്ത്­ കാ­ഞ്ഞ­ങ്ങാ­ട്ടെ മന്‍­സൂര്‍ ആ­ശു­പ­ത്രി മോര്‍­ച്ച­റി­യി­ലേ­ക്ക് മാ­റ്റി. ബേക്കല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. ഗള്‍­ഫി­ലു­ള്ള പി­താ­വ് അ­പ­ക­ട വി­വ­ര­മ­റി­ഞ്ഞ് നാ­ട്ടി­ലേ­ക്ക് തി­രി­ച്ചി­ട്ടു­ണ്ട്. സഹോദരങ്ങള്‍: ജമാല്‍, ജംഷാദ്, ജഫ്രീന

നോര്‍ത്ത് ചിത്താരി ജമാഅത്ത് : നിര്‍ദ്ധന കുടുംബത്തെ കുടിയിറക്കി യെന്ന് ലെറസ്റ്റ്‌ പത്ര വാര്‍ത്ത‍

on Dec 18, 2012


അജാനൂര്‍: : നിര്‍ധനയായ ഒരു മുസ്ലിം സ്ത്രീയെയും പതിനാലുകാരി പെണ്‍കുട്ടിയടക്കമുള്ള മൂന്ന് മക്കളെയും നോര്‍ത്ത് ചിത്താരി ജമാഅത്ത് വക വാടക വീട്ടില്‍ നിന്നും ജമാഅത്ത് ഭാരവാഹികള്‍ പെരുവഴിയില്‍ ഇറക്കിവിട്ടുവെന്ന പെരും നുണയുമായി കാഞ്ഞങ്ങാട്ടെ വിവാദ പത്രം ഇന്നലെ നെഞ്ചത്തടിച്ച് കരഞ്ഞു. 'കണ്ണില്‍ ചോരയില്ലാത്ത' ജമാഅത്ത് ഭാരവാഹികള്‍ തെരുവിലിറക്കി എന്ന് ഫോട്ടോ സഹിതം പത്രം വാവിട്ട് കരഞ്ഞ കുടക് ബല്ലാരി സ്വദേശിനി ജമീലയും മക്കളായ സs നിര്‍ദ്ധന കുടുംബത്തെ കുടിയിറക്കി പെരുവഴിയിലാക്കാന്‍ പത്ര നാടകം
അജാനൂര്‍: നിര്‍ധനയായ ഒരു മുസ്ലിം സ്ത്രീയെയും പതിനാലുകാരി പെണ്‍കുട്ടിയടക്കമുള്ള മൂന്ന് മക്കളെയും നോര്‍ത്ത് ചിത്താരി ജമാഅത്ത് വക വാടക വീട്ടില്‍ നിന്നും ജമാഅത്ത് ഭാരവാഹികള്‍ പെരുവഴിയില്‍ ഇറക്കിവിട്ടുവെന്ന പെരും നുണയുമായി കാഞ്ഞങ്ങാട്ടെ വിവാദ പത്രം ഇന്നലെ നെഞ്ചത്തടിച്ച് കരഞ്ഞു. 'കണ്ണില്‍ ചോരയില്ലാത്ത' ജമാഅത്ത് ഭാരവാഹികള്‍ തെരുവിലിറക്കി എന്ന് ഫോട്ടോ സഹിതം പത്രം വാവിട്ട് കരഞ്ഞ കുടക് ബല്ലാരി സ്വദേശിനി ജമീലയും മക്കളായ സമീറ(14), ബാദുഷ(9), ഷബാന(7)എന്നിവരും ഇപ്പോഴും നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജമാഅത്തിന്റെ കീഴിലുള്ള വാടക വീട്ടില്‍ സുഖമായി കഴിയുന്നു. ഗൃഹനാഥയായ ഖദീജ രണ്ടുദിവസമായി പൂച്ചക്കാട്ടെ ഒരു വീട്ടില്‍ ജോലി ചെയ്തുവരുന്നതിനാല്‍ മക്കള്‍ മാത്രമാണ് ഇപ്പോള്‍ ഈ വീട്ടിലുള്ളത്. തൊട്ടടുത്ത താമസക്കാരായ നാല് കുടുംബങ്ങള്‍ ഉള്ളതിനാല്‍ കുട്ടികള്‍ തനിച്ചാണെങ്കിലും സുരക്ഷിതര്‍ തന്നെ. നോര്‍ത്ത് ചിത്താരി ജമാഅത്തിനെ അടിക്കാന്‍ കിട്ടിയ നല്ലൊരു വടിയെന്നോണം ഒന്നാം പേജില്‍ അമിത പ്രാധാന്യത്തോടെ കള്ളവാര്‍ത്ത ചമച്ച പത്രവും വിവാദ നായികയായ നോര്‍ത്ത്ചിത്താരിയിലെ സ്ത്രീയും ചേര്‍ന്ന് നടത്തിയ വന്‍ ഗൂഡാലോചനയാണ് നിര്‍ദ്ധന കുടുംബത്തിന്റെ 'കുടിയിറക്കലിന്' പിന്നിലെന്ന് പുറത്തുവന്നിട്ടുണ്ട്. ഏതാണ്ട് പത്തുമാസക്കാലമായി പള്ളി വക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഖദീജയെയും കുടുംബത്തെയും ശനിയാഴ്ച ഉച്ചക്ക് ജമാഅത്ത് ഭാരവാഹികള്‍ കുടിയിറക്കിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ജമാഅത്ത് ഭാരവാഹികളോ മറ്റ് ഉത്തരവാദപ്പെട്ട ആരെങ്കിലുമോ ഇവരോട് വീടൊഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നില്ല. രണ്ട് അജ്ഞാത യുവാക്കള്‍ ജമാഅത്ത് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ചെമ്പും പാത്രവും തലയില്‍ വെച്ച് വീട്ടുകാര്‍ പടിയിറങ്ങിയെന്നാണ് പത്രം കണ്ടെത്തിയത്. ജമാഅത്തിന്റെ ഭാരവാഹികള്‍ ഈ വാടക ക്വാര്‍ട്ടേഴ്‌സിന് തൊട്ടടുത്തുണ്ടായിട്ടും ഈ കുടുംബം വീടൊഴിഞ്ഞുപോകുന്നത് അറിയുന്നതിന് മുമ്പേ കിലോമീറ്ററുകള്‍ അകലെ നിന്ന് വിവാദ പത്രക്കാരന്‍ ക്യാമറയുമായി സ്ഥലത്തെത്തിയത് എങ്ങനെയെന്ന് നാട്ടുകാര്‍ക്ക് ഇനിയും പിടികിട്ടിയിട്ടില്ല. വീട് വിട്ടിറങ്ങുമ്പോള്‍ ആരെയോ പേടിച്ച് പൊട്ടിക്കരയുന്ന കുട്ടികളുടെ ഫോട്ടോ പകര്‍ത്തി കുടിയൊഴിപ്പിക്കാന്‍ വീട്ടുകാരെ ഭയപ്പെടുത്തിയവരുടെ ദൃശ്യം ഒളിപ്പിച്ചുവെച്ചു. നിര്‍ധന കുടുംബം വീടൊഴിഞ്ഞ് തൊട്ടടുത്ത ബസ് വെയിറ്റിങ് ഷെഡില്‍ അഭയം തേടിയെന്ന് വരുത്തിതീര്‍ത്ത ശേഷം കുടുംബം ഏറെ വൈകാതെ വാടക വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ആരും തടഞ്ഞതുമില്ല, കുടിയൊഴിപ്പിച്ചുമില്ല. സമീറയും ബാദുഷയും ഷബാനയും നോര്‍ത്ത് ചിത്താരി ജമാഅത്തിന്റെ കീഴിലുള്ള അസീസിയ മദ്രസയിലെ വിദ്യാര്‍ത്ഥിനികളാണ്. പതിവുപോലെ ഇവര്‍ ഇന്നും ഇവിടെ മതപഠനത്തിനെത്തിയിട്ടുണ്ട്. ഖദീജയും മക്കളും അടങ്ങിയ കുടുംബത്തോടൊപ്പം മറ്റ് നാല് കുടുംബങ്ങളും പള്ളി വക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നുണ്ട്. കുടക് സ്വദേശിനി ഖദീജയുടെ പന്ത്രണ്ടുകാരി മകളെ വളര്‍ത്താനേല്‍പ്പിച്ച കുടുംബത്തില്‍ നിന്ന് തിരിച്ചുകിട്ടാന്‍ ഖദീജ ഇക്കഴിഞ്ഞ ഡിസംബര്‍ 8 ന് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ഈ പന്ത്രണ്ടുകാരിയെ കണ്ടെത്തുകയും ഖദീജയെ ഏല്‍പ്പിക്കുകയും ചെയ്തു. ഈ സംഭവത്തെ നോര്‍ത്ത് ചിത്താരി ജമാഅത്തിനെതിരെ തിരിച്ചുവിട്ട് ജമാഅത്തിന്റെ യശസ്സിന് കളങ്കം വരുത്താന്‍ നോര്‍ത്ത് ചിത്താരി സ്വദേശിനിയായ സ്ത്രീ വിവാദ പത്രാധിപരെ കൂട്ടുപിടിക്കുകയായിരുന്നു. ഈ സ്ത്രീക്കെതിരെ നിരന്തരം വാര്‍ത്തകള്‍ എഴുതുകയും ഇവരുടെ മകനെ ഒട്ടേറെ കള്ളക്കേസുകളില്‍ കുടുക്കുകയും ചെയ്തിരുന്ന പത്രാധിപരുമായി ഈയടുത്ത കാലത്താണ് ഇവര്‍ ചങ്ങാത്തം കൂടിയത്. അവിഹിതവും കൊള്ളപ്പലിശ ഇടപാടും മംഗലാപുരത്തെ വിവാദ കാറപകടവും തുടങ്ങി ഇവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പത്രം എഴുതാന്‍ ഈ ജന്മത്തില്‍ ഇനിയൊന്നും ബാക്കിവെച്ചിരുന്നില്ല. നോര്‍ത്ത് ചിത്താരിയിലെ യുവാവ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ നേതാക്കളെ മുഴുവന്‍ തഴഞ്ഞ് സ്വന്തം അപ്രമാദിത്വം അച്ചടിപ്പിച്ച് യുവാവ് പത്രാധിപരോടുള്ള ചങ്ങാത്തം അരക്കിട്ടുറപ്പിക്കുകയും ചെ യ്തു. കുടക് സ്വദേശിനിയുടെ പന്ത്രണ്ടുകാരിയായ മകളെ വീണ്ടെടുത്ത ശേഷം സ്വന്തം വീട്ടില്‍ വേലക്ക് നിര്‍ത്താനായിരുന്നു വിവാദ നായികയുടെ ഉദ്ദേശം. ഇതിനു വേണ്ടി ഇവര്‍ 2000 രൂപ കുട്ടിയുടെ മാതാവിന് മുന്‍കൂര്‍ നല്‍കുകയും ചെയ്തു. പന്ത്രണ്ടുകാരിയെ വീട്ടുവേലക്ക് വിടാന്‍ തയ്യാറാകാതിരുന്ന മാതാവ് കുട്ടിയെ കായംകുളത്തേക്ക് മതപഠനത്തിനയച്ചു. ഇതിന് ശേഷമാണ് ഇവരെ കുടിയൊഴിപ്പിക്കാന്‍ പത്രത്തെ കൂട്ടുപിടിച്ച് വിവാദ നായിക നാടകമൊരുക്കിയത്. വിവാദ നായികയുടെ വീടിന് സമീപത്തെ ഖാലിദ് എന്ന ഗൃഹനാഥനെ ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും അകറ്റാന്‍ വിവാദ നായിക സ്വീകരിച്ച മനുഷ്യത്വരഹിതമായ നടപടികള്‍ ജമാഅത്തില്‍ ചര്‍ച്ചയായതാണ്. ഖാലിദ് ഇവര്‍ക്കെതിരെ ജമാഅത്ത് കമ്മിറ്റിക്ക് നല്‍കിയ പരാതി ഇപ്പോഴും നിലവിലുണ്ട്. അഞ്ചുവര്‍ഷം മുമ്പ് നോര്‍ത്ത് ചിത്താരിയിലെ മുന്ന എന്ന നിര്‍ദ്ധന യുവതിയുടെ ഓട് പാകിയ വീട് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചതിന്റെ പുനരനേ്വഷണം വേണമെന്നും ചില കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കുശാല്‍നഗറിലെ ഒരു കുടുംബത്തോടുള്ള പ്രതികാരം തീര്‍ക്കാന്‍ വിവാദ നായിക സ്വയം സൃഷ്ടിച്ചതായിരുന്നു വീട് തീവെക്കല്‍ സംഭവം. തീ പിടുത്തത്തില്‍ വീട് പൂര്‍ണ്ണമായും അഗ്നിക്കിരയായെങ്കിലും റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകള്‍ക്കും ആട് മാടുകളടക്കമുള്ള വളര്‍ത്ത് മൃഗങ്ങളും യാതൊരു പോറലുമേല്‍ക്കാതിരുന്നതോടെ തീവെപ്പ് ഒരു തിരക്കഥയായിരുന്നുവെന്ന് പോലീസുദേ്യാഗസ്ഥന്മാര്‍ തന്നെ ഉറപ്പിച്ചതായിരുന്നു. അഞ്ചുവര്‍ഷത്തിന് ശേഷം വാടക വീട്ടില്‍ നിന്ന് നിര്‍ദ്ധന യുവതിയെയും കുടുംബത്തെയും കുടിയൊഴിപ്പിച്ചതും ഇത്തരമൊരു നാടകത്തിന്റെ തനിയാവര്‍ത്തനമാണെന്നാണ് നാട്ടുകാരുടെ വിശ്വാസം..മീറ(14), ബാദുഷ(9), ഷബാന(7)എന്നിവരും ഇപ്പോഴും നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജമാഅത്തിന്റെ കീഴിലുള്ള വാടക വീട്ടില്‍ സുഖമായി കഴിയുന്നു. ഗൃഹനാഥയായ ഖദീജ രണ്ടുദിവസമായി പൂച്ചക്കാട്ടെ ഒരു വീട്ടില്‍ ജോലി ചെയ്തുവരുന്നതിനാല്‍ മക്കള്‍ മാത്രമാണ് ഇപ്പോള്‍ ഈ വീട്ടിലുള്ളത്. തൊട്ടടുത്ത താമസക്കാരായ നാല് കുടുംബങ്ങള്‍ ഉള്ളതിനാല്‍ കുട്ടികള്‍ തനിച്ചാണെങ്കിലും സുരക്ഷിതര്‍ തന്നെ. നോര്‍ത്ത് ചിത്താരി ജമാഅത്തിനെ അടിക്കാന്‍ കിട്ടിയ നല്ലൊരു വടിയെന്നോണം ഒന്നാം പേജില്‍ അമിത പ്രാധാന്യത്തോടെ കള്ളവാര്‍ത്ത ചമച്ച പത്രവും വിവാദ നായികയായ നോര്‍ത്ത്ചിത്താരിയിലെ സ്ത്രീയും ചേര്‍ന്ന് നടത്തിയ വന്‍ ഗൂഡാലോചനയാണ് നിര്‍ദ്ധന കുടുംബത്തിന്റെ 'കുടിയിറക്കലിന്' പിന്നിലെന്ന് പുറത്തുവന്നിട്ടുണ്ട്. ഏതാണ്ട് പത്തുമാസക്കാലമായി പള്ളി വക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഖദീജയെയും കുടുംബത്തെയും ശനിയാഴ്ച ഉച്ചക്ക് ജമാഅത്ത് ഭാരവാഹികള്‍ കുടിയിറക്കിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ജമാഅത്ത് ഭാരവാഹികളോ മറ്റ് ഉത്തരവാദപ്പെട്ട ആരെങ്കിലുമോ ഇവരോട് വീടൊഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നില്ല. രണ്ട് അജ്ഞാത യുവാക്കള്‍ ജമാഅത്ത് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ചെമ്പും പാത്രവും തലയില്‍ വെച്ച് വീട്ടുകാര്‍ പടിയിറങ്ങിയെന്നാണ് പത്രം കണ്ടെത്തിയത്. ജമാഅത്തിന്റെ ഭാരവാഹികള്‍ ഈ വാടക ക്വാര്‍ട്ടേഴ്‌സിന് തൊട്ടടുത്തുണ്ടായിട്ടും ഈ കുടുംബം വീടൊഴിഞ്ഞുപോകുന്നത് അറിയുന്നതിന് മുമ്പേ കിലോമീറ്ററുകള്‍ അകലെ നിന്ന് വിവാദ പത്രക്കാരന്‍ ക്യാമറയുമായി സ്ഥലത്തെത്തിയത് എങ്ങനെയെന്ന് നാട്ടുകാര്‍ക്ക് ഇനിയും പിടികിട്ടിയിട്ടില്ല. വീട് വിട്ടിറങ്ങുമ്പോള്‍ ആരെയോ പേടിച്ച് പൊട്ടിക്കരയുന്ന കുട്ടികളുടെ ഫോട്ടോ പകര്‍ത്തി കുടിയൊഴിപ്പിക്കാന്‍ വീട്ടുകാരെ ഭയപ്പെടുത്തിയവരുടെ ദൃശ്യം ഒളിപ്പിച്ചുവെച്ചു. നിര്‍ധന കുടുംബം വീടൊഴിഞ്ഞ് തൊട്ടടുത്ത ബസ് വെയിറ്റിങ് ഷെഡില്‍ അഭയം തേടിയെന്ന് വരുത്തിതീര്‍ത്ത ശേഷം കുടുംബം ഏറെ വൈകാതെ വാടക വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ആരും തടഞ്ഞതുമില്ല, കുടിയൊഴിപ്പിച്ചുമില്ല. സമീറയും ബാദുഷയും ഷബാനയും നോര്‍ത്ത് ചിത്താരി ജമാഅത്തിന്റെ കീഴിലുള്ള അസീസിയ മദ്രസയിലെ വിദ്യാര്‍ത്ഥിനികളാണ്. പതിവുപോലെ ഇവര്‍ ഇന്നും ഇവിടെ മതപഠനത്തിനെത്തിയിട്ടുണ്ട്. ഖദീജയും മക്കളും അടങ്ങിയ കുടുംബത്തോടൊപ്പം മറ്റ് നാല് കുടുംബങ്ങളും പള്ളി വക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നുണ്ട്. കുടക് സ്വദേശിനി ഖദീജയുടെ പന്ത്രണ്ടുകാരി മകളെ വളര്‍ത്താനേല്‍പ്പിച്ച കുടുംബത്തില്‍ നിന്ന് തിരിച്ചുകിട്ടാന്‍ ഖദീജ ഇക്കഴിഞ്ഞ ഡിസംബര്‍ 8 ന് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ഈ പന്ത്രണ്ടുകാരിയെ കണ്ടെത്തുകയും ഖദീജയെ ഏല്‍പ്പിക്കുകയും ചെയ്തു. ഈ സംഭവത്തെ നോര്‍ത്ത് ചിത്താരി ജമാഅത്തിനെതിരെ തിരിച്ചുവിട്ട് ജമാഅത്തിന്റെ യശസ്സിന് കളങ്കം വരുത്താന്‍ നോര്‍ത്ത് ചിത്താരി സ്വദേശിനിയായ സ്ത്രീ വിവാദ പത്രാധിപരെ കൂട്ടുപിടിക്കുകയായിരുന്നു. ഈ സ്ത്രീക്കെതിരെ നിരന്തരം വാര്‍ത്തകള്‍ എഴുതുകയും ഇവരുടെ മകനെ ഒട്ടേറെ കള്ളക്കേസുകളില്‍ കുടുക്കുകയും ചെയ്തിരുന്ന പത്രാധിപരുമായി ഈയടുത്ത കാലത്താണ് ഇവര്‍ ചങ്ങാത്തം കൂടിയത്. അവിഹിതവും കൊള്ളപ്പലിശ ഇടപാടും മംഗലാപുരത്തെ വിവാദ കാറപകടവും തുടങ്ങി ഇവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പത്രം എഴുതാന്‍ ഈ ജന്മത്തില്‍ ഇനിയൊന്നും ബാക്കിവെച്ചിരുന്നില്ല. നോര്‍ത്ത് ചിത്താരിയിലെ യുവാവ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ നേതാക്കളെ മുഴുവന്‍ തഴഞ്ഞ് സ്വന്തം അപ്രമാദിത്വം അച്ചടിപ്പിച്ച് യുവാവ് പത്രാധിപരോടുള്ള ചങ്ങാത്തം അരക്കിട്ടുറപ്പിക്കുകയും ചെ യ്തു. കുടക് സ്വദേശിനിയുടെ പന്ത്രണ്ടുകാരിയായ മകളെ വീണ്ടെടുത്ത ശേഷം സ്വന്തം വീട്ടില്‍ വേലക്ക് നിര്‍ത്താനായിരുന്നു വിവാദ നായികയുടെ ഉദ്ദേശം. ഇതിനു വേണ്ടി ഇവര്‍ 2000 രൂപ കുട്ടിയുടെ മാതാവിന് മുന്‍കൂര്‍ നല്‍കുകയും ചെയ്തു. പന്ത്രണ്ടുകാരിയെ വീട്ടുവേലക്ക് വിടാന്‍ തയ്യാറാകാതിരുന്ന മാതാവ് കുട്ടിയെ കായംകുളത്തേക്ക് മതപഠനത്തിനയച്ചു. ഇതിന് ശേഷമാണ് ഇവരെ കുടിയൊഴിപ്പിക്കാന്‍ പത്രത്തെ കൂട്ടുപിടിച്ച് വിവാദ നായിക നാടകമൊരുക്കിയത്. വിവാദ നായികയുടെ വീടിന് സമീപത്തെ ഖാലിദ് എന്ന ഗൃഹനാഥനെ ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും അകറ്റാന്‍ വിവാദ നായിക സ്വീകരിച്ച മനുഷ്യത്വരഹിതമായ നടപടികള്‍ ജമാഅത്തില്‍ ചര്‍ച്ചയായതാണ്. ഖാലിദ് ഇവര്‍ക്കെതിരെ ജമാഅത്ത് കമ്മിറ്റിക്ക് നല്‍കിയ പരാതി ഇപ്പോഴും നിലവിലുണ്ട്. അഞ്ചുവര്‍ഷം മുമ്പ് നോര്‍ത്ത് ചിത്താരിയിലെ മുന്ന എന്ന നിര്‍ദ്ധന യുവതിയുടെ ഓട് പാകിയ വീട് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചതിന്റെ പുനരനേ്വഷണം വേണമെന്നും ചില കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കുശാല്‍നഗറിലെ ഒരു കുടുംബത്തോടുള്ള പ്രതികാരം തീര്‍ക്കാന്‍ വിവാദ നായിക സ്വയം സൃഷ്ടിച്ചതായിരുന്നു വീട് തീവെക്കല്‍ സംഭവം. തീ പിടുത്തത്തില്‍ വീട് പൂര്‍ണ്ണമായും അഗ്നിക്കിരയായെങ്കിലും റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകള്‍ക്കും ആട് മാടുകളടക്കമുള്ള വളര്‍ത്ത് മൃഗങ്ങളും യാതൊരു പോറലുമേല്‍ക്കാതിരുന്നതോടെ തീവെപ്പ് ഒരു തിരക്കഥയായിരുന്നുവെന്ന് പോലീസുദേ്യാഗസ്ഥന്മാര്‍ തന്നെ ഉറപ്പിച്ചതായിരുന്നു. അഞ്ചുവര്‍ഷത്തിന് ശേഷം വാടക വീട്ടില്‍ നിന്ന് നിര്‍ദ്ധന യുവതിയെയും കുടുംബത്തെയും കുടിയൊഴിപ്പിച്ചതും ഇത്തരമൊരു നാടകത്തിന്റെ തനിയാവര്‍ത്തനമാണെന്നാണ് നാട്ടുകാരുടെ വിശ്വാസം..

പൗരാവകാശങ്ങള്‍ ചില അറിവിന്റെ തലങ്ങള്‍

on Dec 16, 2012


രണഘടന­യില്‍ മൗ­ലികാവകാശങ്ങളുടെ പട്ടികയില്‍ സമത്വത്തിനുള്ള അവകാശങ്ങള്‍ സംബന്ധിച്ചും ചൂഷണത്തിനെതിരായുള്ള അവകാശങ്ങള്‍ സംബന്ധിച്ചും വ്യക്തമായി പ്രതിപാദിക്കുന്നു. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളിലേക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും മറ്റും കടന്നുചെല്ലുന്ന സാധാരണക്കാരായ ആളുകള്‍ക്ക് പലപ്പോഴും നീതിനിഷേധത്തിന്റെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവും. നിയമപരമായി ലഭിക്കേണ്ട ഒരു സേവനം ഒ­രുവന് ലഭിക്കാതെ വരികയോ അല്ലെങ്കില്‍ അതിന് കാലതാമസം വരികയോ ചെയ്യാന്‍ പാടില്ലാത്തതാണ്. എന്നാല്‍ കൈക്കൂലി കൊടുത്തും സ്വാധീനങ്ങള്‍ മൂലവും കാര്യങ്ങള്‍ സാധിക്കേണ്ട അവസ്ഥ നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിരന്തരമായി ബന്ധപ്പെടേണ്ടി വരുന്ന സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ട അവരുടെ അവകാശങ്ങള്‍ സംബന്ധിച്ചാണ് ഇവിടെ പ്രതിപാദിക്കുന്ന­ത്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സേവന നിയമം നിലവിലുണ്ട്. കേരളത്തില്‍ ഇത്തരമൊരു നിയമം നിര്‍മിക്കപ്പെട്ടുവെങ്കിലും നാളിതുവരെ അതിനു ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത്തരം ഒരു നിയമം പാസാക്കപ്പെടുമ്പോള്‍ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ ഒരു പൗരന്‍ ആവശ്യപ്പെടുന്ന സേവനം ബന്ധപ്പെട്ടവര്‍ 30 ദിവസത്തിനകം നല്‍കേണ്ടതും വീഴ്ച വരുത്തുന്ന പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിഴ­യോ, ശിക്ഷയോ അനുഭവിക്കേണ്ടിവരികയും ചെയ്യും. ഇത്തരം ഒരു നിയമം കേരളത്തിലും ഫലപ്രദമായി നടപ്പാക്കപ്പെടുന്ന പക്ഷം പൊതുജനങ്ങളുടെ അവകാശങ്ങള്‍ ഫലപ്രദമായി സംരക്ഷിക്കപ്പെടുവാന്‍ കഴി­യും.

സര്‍ക്കാര്‍ ജീവനക്കാരെ ഇംഗ്ലീഷില്‍ ഗവണ്‍മെന്റ് സെര്‍വന്റ്‌സ് എന്ന അര്‍ത്ഥവത്തായ വാക്കിലൂടെയാണ് സംബോധന ചെയ്യുന്നത്. കേരളാ ഗവണ്‍ മെന്റ് സെര്‍­വന്റ്‌സ് കോണ്‍ഡക്ട് റൂള്‍സ് വിവക്ഷിക്കുന്നത് എല്ലാ സര്‍ക്കാര്‍ ജീവനക്കാരനും തന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ പരി­പൂര്‍ണ അന്തസ്സും പ്രതിബദ്ധതയും കാണിക്കണം എന്നാണ്. ഇതിനു വിരുദ്ധമായ ഏതൊരു പ്രവര്‍ത്തിയും സര്‍ക്കാര്‍ ജീവനക്കാരന്റെ സ്വഭാവദൂഷ്യമായി കണക്കാക്കും. തങ്ങള്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫല­മോ, സമ്മാനമോ വാങ്ങാന്‍ പാടില്ലാത്തതും ചുമതല നിര്‍വ്വഹണത്തിന്റെ പേരില്‍ അനുമോദനം സ്വീകരിക്കുന്നതിനുള്ള യാതൊരു പ്രവര്‍ത്തിയും ഉണ്ടാകാന്‍ പാടില്ലായെന്നും നിഷ്‌കര്‍ഷിക്കുന്നു. മാത്രവുമല്ല സര്‍ക്കാര്‍ ജീവനക്കാരുടെ സാമ്പത്തിക ഇടപാടുകള്‍, സ്ഥാവര വസ്തുക്കളുടെ സമ്പാ­ദനം, വ്യവഹാരങ്ങളില്‍ ഏര്‍പ്പെടല്‍ ഇവയ്‌ക്കെല്ലാം പരിമിതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സമയങ്ങളില്‍ മദ്യപിക്കുക­യോ, പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് പ്രത്യക്ഷപ്പെടുകയോ ചെയ്യാന്‍ പാടില്ല. ഈ നിലകളിലൊക്കെ നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ നിലവിലുണ്ടെങ്കില്‍പോലും മുമ്പ് സൂചിപ്പിച്ചതുപോലെ സമഗ്രമായ ഒരു സേവനനിയമം കൊണ്ടുമാത്രമേ ബഹുജനങ്ങള്‍ക്ക് ഈ രംഗത്തുണ്ടാകുന്ന പരാതികള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയുകയുള്ളൂ.

വിവരാവകാശ നിയമം
 
പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ സമീപകാലത്തുണ്ടായ വിപ്ലവകരമായ ഒരു നിയമമാണ് വിവരാവകാശ നിയമം. രാജസ്ഥാനിലെ നിരക്ഷരരായ സ്ത്രീ തൊഴിലാളികള്‍ നടത്തിയ ഒരു പോരാട്ടത്തെ തുടര്‍ന്നാണ് വിവരാവകാശത്തെക്കുറി­ച്ചുള്ള ചര്‍ച്ചയ്ക്ക് രാജ്യത്ത് തുടക്കം കുറിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ 19­-ാം അനുഛേദം ആശയ പ്രകാശനാവകാശത്തെയും 21-ാം അനുഛേദം ജീവിക്കാനുള്ള അവകാശത്തേയും പ്രഖ്യാപിക്കുന്നതാണ്. ഈ മൗ­ലികാവകാശങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെങ്കില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ അറിയണം. രാജ്യത്ത് അഴിമതി നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ ഒരു നടപടിയാണ് ഈ നിയമം നടപ്പായതോടെ ഉണ്ടായിട്ടുള്ളത്. എല്ലാ പൊതുഅധികാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകേണ്ടതുണ്ട്. ഈ നിയമത്തെക്കുറിച്ചുള്ള ബോധ്യം ഭരണഘടനയുടെ 51 എ അനുഛേദത്തില്‍ പറഞ്ഞി­ട്ടുള്ള മൗലിക കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹി­ക്കാന്‍ പൗരന് പ്രാപ്തി നല്‍കും. 2005ല്‍ നിലവില്‍ വന്ന ഈ നിയമത്തിനു കീഴില്‍ കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങള്‍ മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നുണ്ട്.

പൊതുഅധികാര സ്ഥാപനത്തിന്റെ സൂക്ഷിപ്പിലുള്ള പ്രമാണങ്ങളും രേഖകളും കുറിപ്പുകളും അറിയാനും പകര്‍പ്പുകള്‍ ലഭിക്കാനും പദാര്‍ത്ഥങ്ങളുടെ സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ ലഭിക്കാ­നും പൗരന്മാര്‍ക്ക് ഈ നിയമം വഴി അവകാശം ലഭിക്കുന്നു. അപേക്ഷകന്‍ നല്‍കുന്ന അപേക്ഷയ്ക്ക് പരമാവധി 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഓഫീസര്‍ മറുപടി നല്‍കണം. അപേക്ഷ നിരസിക്കുകയാണെങ്കില്‍ അതിനുള്ള കാരണം രേഖാമൂലം നല്‍കണം. മറ്റൊരു സര്‍ക്കാര്‍ വകുപ്പില്‍നിന്നാണ് മറുപടി നല്‍കേണ്ടതെങ്കില്‍ ബന്ധപ്പെട്ട വകുപ്പിലേ­ക്ക് അഞ്ച് ദിവസത്തിനകം അപേക്ഷ കൈമാറി വിവരം അപേക്ഷകനെ അറിയിക്കണം എന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. വിവരങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിന് എല്ലാ ഭരണ വിഭാഗങ്ങളിലും ഓഫീസുകളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. വിവരങ്ങള്‍ 30 ദിവസത്തിനകം നല്‍കു­ന്ന­തില്‍ ബന്ധപ്പെ­ട്ട ഉ­ദ്യോ­ഗസ്ഥന്‍ വീഴ്ച വരുത്തുകയോ,അപേക്ഷ നിരസിക്കുക­യോ, അപൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ബന്ധപ്പെട്ട കക്ഷിക്ക് അപ്പീലിലൂടെ പരിഹാരം തേടാവുന്നതാണ്. നിയമം ഫലപ്രദമായി നടപ്പാക്കപ്പെടുന്നതിന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷനും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷനും ഈ നിയമത്തിനു കീഴില്‍ രൂപീകൃതമായിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
 
സാധാരണക്കാര്‍ ഏറ്റവും അധികം ബന്ധപ്പെടാന്‍ ഇടയുള്ള സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍. ഇവിടെ­യും പൗരന്മാര്‍ക്ക് തൃപ്തികരമായ സേവനം ലഭിക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. 1994­ലെ പഞ്ചായത്ത് രാജ് നിയമം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ഓരോ വ്യക്തിയുടെയും കടമകളും അവകാശങ്ങളും എന്തെന്ന് വ്യക്തമാക്കുന്നുണ്ട്. പഞ്ചായത്തില്‍നിന്നും പൗരന് ലഭിക്കേണ്ട സേവനങ്ങളെക്കുറിച്ച് വിപുലമായി പരാമര്‍ശിക്കുന്നുണ്ട്. കൃഷി, മൃഗസംരക്ഷണം, വ്യവസായം, പാര്‍പ്പിടം, ജലവിതരണം, ഊര്‍ജ്ജവിതരണം, വിദ്യാഭ്യാസം, മരാമത്ത്, ആരോഗ്യരംഗം, സാമൂഹ്യക്ഷേമം, കലാകായിക മേഖല തുടങ്ങിയ എല്ലാ മേഖലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കാന്‍ നിയമപരമായ സാധ്യതയുണ്ട്. പഞ്ചായത്ത് ഓഫീസുകളില്‍ എത്തുന്ന സാധാരണക്കാരന് കാര്യങ്ങള്‍ സുതാര്യമായി നടത്തപ്പെടുന്നു എന്ന് ബോ­ധ്യ­പ്പെടേണ്ടതുണ്ട്.

സമീപകാലത്ത് ഉണ്ടായ സര്‍ക്കാര്‍ ഉത്തരവിന്റെ വെളിച്ചത്തിലാണ് ഇപ്പോള്‍ പഞ്ചായത്ത് ഓഫീസുകളില്‍ അപേക്ഷകള്‍ സ്വീകരിച്ച് രസീതുകള്‍ നല്‍കുന്നതിന് ഫ്രണ്ട് ഓഫീസുകള്‍ രൂപീകരിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടേയും ജനപ്രതിനിധികള്‍, ഉ­ദ്യോഗസ്ഥര്‍, പൊതുസേവകര്‍, എന്നിവരുടെയും അഴിമതി, ദുര്‍ഭരണം, ക്രമരാഹിത്യം എന്നിവയിന്മേല്‍ പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനും തീര്‍പ്പാക്കാനും പരിഹാരം ഉണ്ടാക്കാനും വേണ്ടിയാണ് ഓംബുഡ്‌സ് മാന്‍ പഞ്ചായത്ത് രാജ് നിയമം 25­-ാം അധ്യായം 271­­-ാം വകുപ്പില്‍ പരാമര്‍ശിക്കുന്ന നിലയില്‍ സ്ഥാപിതമായിട്ടുള്ളത്. ഇതു കൂടാതെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ എടുക്കുന്ന ഭരണപരമായ തീരുമാനങ്ങള്‍ക്ക് അപ്പീലോ, റിവിഷനോ, പരിഗണിക്കുന്നതിനും തീര്‍പ്പാക്കുന്നതിനും വേണ്ടി തദ്ദേശ ഭരണ ട്രിബ്യൂണല്‍ സ്ഥാപിതമായിട്ടുണ്ട്. തീരുമാനങ്ങള്‍ സ്‌റ്റേ ചെയ്യാനും നിര്‍ദേശങ്ങള്‍ നല്‍കാനും തിരുത്താനും, പുനഃപരിശോധനക്ക് നിര്‍ദേശിക്കാനും ്ഈ ട്രിബ്യൂണലിന് കഴിയും. സാധാരണ പൗരന്മാര്‍ക്ക് നീതി നിഷേധം ഉണ്ടാകുന്ന പക്ഷം ഇത്തരം അധികാരസ്ഥാനങ്ങളെ സമീപിച്ച് പ്രതിവിധി നേടാവുന്നതാണ്.

പോലീസ് സ്‌റ്റേഷനുകള്‍

സാധാരണക്കാര്‍ക്കു ഭയാശങ്കയില്ലാതെ കടന്നുചെല്ലാന്‍ കഴിയേണ്ട സര്‍ക്കാര്‍ ഓഫീസാണ് പോലീസ് സ്‌റ്റേഷനുകള്‍. പോലീസ് ഉ­ദ്യോഗസ്ഥന്മാരുടെ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്നതിന് പോലീസ് ആക്ടും ക്രിമിനല്‍ നടപടി നിയമവും മറ്റുമുണ്ട്. ഒരു പൗരന്‍ നല്‍കുന്ന പരാതി പോലീസ് സ്‌റ്റേഷനില്‍ സ്വീകരിക്കുമ്പോള്‍ അതു കൈപ്പറ്റിയതിലേക്കുള്ള രസീത് നല്‍കുന്നതിന് വ്യവസ്ഥയുണ്ട്. പരാതി സംബന്ധിച്ച് നടപടി ഉണ്ടാകുന്നില്ലെങ്കില്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കാവുന്നതാണ്. പോലീസ് കസ്റ്റഡിയില്‍ വച്ചുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സുപ്രീം കോടതി മാര്‍ഗരേഖയായി നല്‍കിയിട്ടുണ്ട്. അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസ് ഉ­ദ്യോഗസ്ഥര്‍ പാലിക്കേണ്ട വ്യവസ്ഥകളാണ് ഇതില്‍ പ്രധാനം. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളിലു­ള്ള അജ്ഞത പല വിധത്തിലുമുള്ള ചൂഷണങ്ങള്‍ക്കും കാരണമാകുന്നുണ്ട്. 

സൗജന്യ നിയമസേവന വേദി­കള്‍
 
എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയാണ് നിയമങ്ങള്‍ വിവക്ഷിക്കുന്നതെങ്കിലും സാമ്പത്തികവും സാമൂഹ്യവും വി­ദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥകൊണ്ട് നീതി ലഭിക്കാതെ പോകുന്ന അവ­സ്ഥകള്‍ പൗരന്മാര്‍ക്ക് ഉണ്ടാകാറുണ്ട്. മേല്‍ പരാമര്‍ശിച്ച സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും നീതി ലഭിക്കാതെ വരുന്ന സന്ദര്‍ഭങ്ങളിലും മറ്റും ഒരു സാധാരണക്കാരന് പണച്ചെലവു കൂടാതെ സമീപിക്കാവുന്ന വ്യവസ്ഥാപിതമായ സംവിധാനങ്ങളുണ്ട്. ഇ്ന്ത്യന്‍ പാര്‍­ല­മെന്റ് 1987­ല്‍ നിയമ സേവന അതോറിറ്റി നിയമം എന്ന പേരില്‍ ഒരു നിയമം പാസ്സാക്കിയിട്ടുണ്ട്. ഈ നിയമത്തിനു കീഴില്‍ സംസ്ഥാന നിയമസേവന അതോറിറ്റി, ജില്ലാ നിയമസേവന അതോറിറ്റി, താലൂക്ക് നിയമസേവന അതോറിറ്റി എന്നിവ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം അതോറിറ്റികളുടെ കീഴില്‍ ലോക് അദാലത്തുകള്‍ സംഘടിപ്പിക്കപ്പെട്ടുവരുന്നു. കോടതികളില്‍ നിലവിലുള്ള തര്‍ക്കങ്ങള്‍ മാത്രമല്ല മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും നിയമപരമായ അവകാശങ്ങള്‍ ലഭിക്കാത്ത പക്ഷം അത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചു കിട്ടാനുള്ള വേദിയായും അദാലത്തുകളെ പ്രയോജനപ്പെടുത്താവുന്നതാണ്. 

നിത്യേന ജീവിതപ്രശ്‌നങ്ങളുമായി നിരവധി സര്‍ക്കാര്‍ ഓഫീസുകളുടെ പടികയറാറുള്ള സാധാരണക്കാരന് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കേണ്ടതുണ്ട്. ഇതിലേക്ക് സമഗ്രമായ ഒരു സേവന നിയമം നമ്മുടെ നാട്ടിലുമുണ്ടാകട്ടെ. ജനാധിപത്യ ക്രമത്തിന് ഭീഷണിയായി നില്‍ക്കുന്ന അഴിമതിയ്ക്കും നീതി നിഷേധങ്ങള്‍ക്കുമെല്ലാം അറുതി വരുത്താനുള്ള ശ്രമങ്ങളില്‍ നമുക്കും പങ്കാളികളായി തീരാം. 

-അഡ്വ. സോണി തോമസ്, പുരയിടത്തില്‍, മുണ്ടക്ക­യം 

അബ്ദുല്‍ സലാം സഖാഫിക്ക് ഡോക്ടറേറ്റ്

on Dec 13, 2012


Salam-Omassery
കാസര്‍കോട്: സീതാംഗോളി 'ദ കോളേജ് ഓഫ് പ്ലഡ്ജ്' പ്രാഫസര്‍ അബ്ദുല്‍ സലാം സഖാഫി അല്‍ കാമിലിക്ക് കൊളംബോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 'കുട്ടികളുടെ മനശ്ശാസ്ത്രം' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു.

 ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സിലറായും ഇസ്ലാമിക് എജുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ട്രയിനറായും സേവനം ചെയ്തുവരുന്ന ഇദ്ദേഹം ഓമശ്ശേരിയില്‍ സൈക്കോളെജിക്കല്‍ റിസര്‍ച് സെന്റര്‍ എന്ന സ്ഥാപനം നടത്തിവരുന്നു. മനശ്ശാസ്ത്രം, ഇസ്ലാമിക്, ജനറല്‍ വിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിവരുന്നു.

കൊളവ യലിനെ ദുഖത്തിലഴ്തി ഗുരുവിന്റെ പിറകെ ശിഷ്യനും യാത്രയായി

on Dec 10, 2012


കൊളവയല്‍: മദ്രസയില്‍ മതവിജ്ഞാനത്തിന്റെ ബാലപാഠം അഭ്യസിപ്പിച്ച പ്രിയപ്പെട്ട ഗുരുനാഥന്റെ വിയോഗ പിറ്റേന്ന് ശിഷ്യനും യാത്രയായി. കൊളവയല്‍ ദാറുല്‍ഉലൂം മദ്രസയില്‍ 30 വര്‍ഷത്തിലധികമായി മുഅല്ലിമായി സേവനമനുഷ്ഠിച്ച പെരുന്തല്‍മണ്ണ സ്വദേശി ഹസ്സന്‍ മൗലവി (65) ശനിയാഴ്ച നിര്യതനായപ്പോള്‍ കൊളവയല്‍ ജമാഅത്തിന്റെ ദീര്‍ഘകാലത്തെ ജോയിന്റ് സെക്രട്ടറിയും നാട്ടുകാരുടെ കണ്ണിലുണ്ണിയുമായ അബ്ദുള്‍ റഹിമാന്‍ എന്ന അന്തായി (40) ഞായറാഴ്ച വിടപറഞ്ഞത്. ഇരുവരുടെയും വിയോഗം കൊളവയലിനെ ദുഃഖസാന്ദ്രമാക്കി. അഗാധമായ ബന്ധമായിരുന്നു ഹസ്സന്‍ മൗലവിയും അന്തായിയും തമ്മില്‍. നാട്ടുകാര്‍ക്കും പ്രിയങ്കരനായിരുന്നു ഇരുവരും. അര്‍ബുദ ബാധയെ തുടര്‍ന്നായിരുന്നു ഹസ്സന്‍ മൗലവിയുടെ മരണമെങ്കില്‍ കരള്‍ സംബന്ധമായ രോഗം നിമിത്തമാണ് അന്തായി വിടവാങ്ങിയത്. പരപ്പനങ്ങാടിയില്‍ നടന്ന ഹസ്സന്‍ മൗലവിയുടെ അന്തിമോപചാര ചടങ്ങില്‍ കൊളവയല്‍ സ്വദേശികള്‍ ധാരാളം പേര്‍ പങ്കുചേര്‍ന്നപ്പോള്‍ അന്തായിയുടെ സംസ്‌കാര ചടങ്ങില്‍ നാടിന്റെ നാനാതുറകളില്‍നിന്നും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. അന്തായിയുടെ ഖബറടക്കത്തിനുശേഷം കൊളവയല്‍ മദ്രസയില്‍ ചേര്‍ന്ന ഹസ്സന്‍ മൗലവി - അന്തായി അനുശോചനയോഗത്തില്‍ ജമാഅത്ത് പ്രസിഡണ്ട് സി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. പി അബ്ദുള്‍ ഖാദര്‍ മൗലവി, ബഷീര്‍ വെള്ളിക്കോത്ത്, അബ്ദുള്‍റഹ്മാന്‍ ചിത്താരി, കെ വി അബ്ദുള്‍ റഹ്മാന്‍ ഹാജി, മുഹമ്മദ് കുഞ്ഞി മാഹിന്‍, സി മുഹമ്മദ്കുഞ്ഞി, സുറൂര്‍ മുഹമ്മദ് ഹാജി, പ്രജീഷ് മുതലായവര്‍ പ്രസംഗിച്ചു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, മെട്രോ മുഹമ്മദ് ഹാജി, പി മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, എ ഹമീദ് ഹാജി,പി പി നസീമ ടീച്ചര്‍, യു വി ഹസൈനാര്‍, പി കെ കണ്ണന്‍ മുതലായവര്‍ വസതിയിലെത്തി അനുശോചിച്ചു..

മുട്ടുംതല മഖാം ഉറൂസ്

on Dec 6, 2012

മുട്ടുംതല മഖാം ഉറൂസ്

ബഷീര്‍ ചിത്താരി മികച്ച ഹജ്ജ് വളണ്ടിയര്‍

on Dec 5, 2012

ജിദ്ദ: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് സേവനത്തിനായി വളണ്ടിയര്‍ സേവനം അനുഷ്ടിച്ച പ്രവര്‍ത്തകരെ കെ.എം.സി.സി. ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി ആദരിക്കുന്ന ചടങ്ങ് ജിദ്ദയില്‍ നടന്നു. പ്രമുഖ സാമുഹിക സാംസ്‌കാരിക വ്യാവസായിക രാഷ്ട്രിയ നേതാക്കള്‍ പങ്കെടുത്തു.

പ്രൗഢഗംഭീരമായ സദസ്സില്‍ മികച്ച സേവനം നടത്തിയ ഹജ്ജ് വളണ്ടിയര്‍മാര്‍ക്കുള്ള പ്രത്യേക ഉപഹാരം വിവിധ നേതാക്കള്‍ സമ്മാനിച്ചു.
ഏറ്റവും മികച്ച സേവനം നടത്തിയ പത്തു പേര്‍ക്കാണ് മികച്ച സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. കാസര്‍കോട് ജില്ലയിലെ ഏറ്റവും മികച്ച വളണ്ടിയറായി ബഷീര്‍ ചിത്താരിയെ തിരഞ്ഞെടുത്തു. കെ.എം.സി.സി. സൗദി നാഷണല്‍ കൗണ്‍സിലര്‍, കെ.എം.സി.സി. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി കൗണ്‍സിലര്‍, കെ.എം.സി.സി. ജിദ്ദ കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രടറി, കെ.എം.സി.സി. ഹജ്ജ് സെല്‍ ഗ്രുപ്പ് കോ.ഓടിനേറ്റ് എന്നി നിലയില്‍ സജീവ സാനിധ്യമ്മുള്ള ബഷീര്‍ സൗത്ത് ചിത്താരി സ്വദേശിയാണ്.

Malabar Vartha about NORTH CHITHARI JAMATH

on Dec 4, 2012

കാഞ്ഞങ്ങാട്: ഫേസ്ബുക്കില്‍ ആരോ പോസ്റ്റ് ചെയ്ത ഫോട്ടോ ചൂണ്ടിയെടുത്ത് ''ജമാഅത്ത് യോഗത്തില്‍ ബഹളമുണ്ടാക്കുന്ന അംഗങ്ങള്‍'' എന്ന അടിക്കുറിപ്പോടെ പത്രം 'എക്‌സ്‌ക്ലൂസീവ്' വാര്‍ത്തയാക്കി. നോര്‍ത്ത് ചിത്താരി മുസ്ലിം ജമാഅത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തെ സംബന്ധിച്ച് കഴിഞ്ഞ രണ്ടുദിവസമായി കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കുന്ന ലേറ്റസ്റ്റ് സായാഹ്ന പത്രമാണ് ജമാഅത്തിന്റെ രഹസ്യയോഗം ''തെഹല്‍ക്ക ഓപ്പറേഷന്‍'' വഴി കിട്ടിയ ഫോട്ടോയാണെന്ന് വായനക്കാരെ വിശ്വസിപ്പിക്കാന്‍ ഫേസ്ബുക്കില്‍ നിന്ന് ഫോട്ടോ ചൂണ്ടിയെടുത്ത് പ്രസിദ്ധീകരിച്ചത്. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, പ്രസംഗിക്കുന്ന യോഗത്തില്‍ അംഗങ്ങള്‍ ബഹളം വെക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വാര്‍ത്ത നല്‍കിയത്. എന്നാല്‍ പ്രസംഗം സാകൂതം വീക്ഷിക്കുന്ന സദസ്സിനേയും, നിശബ്ദതയുടെ ആലസ്യത്തില്‍ ഇരിക്കുന്ന ജമാഅത്ത് ഭാരവാഹികളും ഉള്‍പ്പെട്ട ഫോട്ടോയി ല്‍ 'ബഹളം' കണ്ടെത്താന്‍ പത്രാധിപര്‍ ഏത് ഭൂതക്കണ്ണാടിയാണ് ധരിച്ചതെന്ന് വ്യക്തമല്ല. ഡിസംബര്‍ 1 ശനിയാഴ്ച വൈകിട്ടാണ് ജമാഅത്ത് യോ ഗം മദ്രസ ഹാളില്‍ ചേര്‍ന്നത്. യോഗം കഴിഞ്ഞയുടന്‍ രാത്രി 9 മണിയോടെ ഒരു ജമാഅത്ത് അംഗം റിത്തുഷാ എന്ന ഫേ സ്ബുക്ക് അക്കൗണ്ടില്‍ യോഗത്തിന്റെ ഒട്ടേറെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒന്നാണ് പത്രം ചൂണ്ടിയെടുത്ത് പ്രസിദ്ധീകരിച്ചത്. നോര്‍ത്ത് ചിത്താരി ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിക്കും, സെക്രട്ടറി സി ബി മുഹമ്മദ് ഹാജിക്കും എതിരെ രൂക്ഷ വിമര്‍ശനം എന്ന നിലയിലാണ് പത്രം രണ്ടുദിവസമായി നട്ടാല്‍ മുളക്കാത്ത കള്ളക്കഥകള്‍ പ്രസിദ്ധീകരിച്ചത്. നോര്‍ത്ത് ചിത്താരി ജമാഅത്തിന്റെ ഇന്നത്തെ പുരോഗതിയില്‍ ധിഷണാപരമായ നേതൃത്വം നല്‍കുകയും ഒരു നാടിന്റെ തന്നെ തണല്‍ മരമായി മാറുകയും ചെയ്ത ജമാഅത്ത് ഭാരവാഹികളെ ഇല്ലാത്ത കള്ളക്കഥകള്‍ പറഞ്ഞ് ആക്ഷേപിക്കുന്ന പത്രത്തിനെതിരെയാണ് യോഗത്തില്‍ യഥാര്‍ത്ഥത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. സാധാരണ അമ്പതില്‍ താഴെ മാത്രം അംഗങ്ങള്‍ പങ്കെടുക്കാറുള്ള വാര്‍ഷിക യോഗത്തില്‍ പത്രത്തിന്റെ കള്ളവാ ര്‍ത്തകള്‍ക്കെതിരെയുള്ള വികാരം പങ്കിടാന്‍ നൂറ്റമ്പതോളം അംഗങ്ങള്‍ എത്തിയിരുന്നു. ലേറ്റസ്റ്റ് നല്‍കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി വേണമെന്നും പത്ര വിതരണം ചിത്താരിയില്‍ തടയണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടപ്പോള്‍ പത്രത്തിനെതിരെ നിയമാനുസൃതമല്ലാത്ത യാതൊരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്ന് പ്രസിഡണ്ട് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതേസമയം വ്യാജ വാര്‍ത്തക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ജനറല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. നോര്‍ത്ത് ചിത്താരി ജമാഅത്തിന്റെ കീഴില്‍ അറബിക് കോളേജിന് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പേരില്‍ ചേരിതിരിവുണ്ടെന്നാണ് പത്രത്തിന്റെ കണ്ടുപിടുത്തം. അറബിക് കോളേജ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും ജമാഅത്ത് പ്രസിഡണ്ട് നേരിട്ട് ഏറ്റെടുത്ത് നടത്തുന്ന സംരംഭമാണ്. യാതൊരുവിധ പിരിവോ ഫണ്ട് ശേഖരണമോ ഇതിന് വേണ്ടി നാളിതുവരെ നടത്തിയിട്ടുമില്ല. ജമാഅത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കുറ്റിയടിക്കല്‍ കര്‍മ്മം സ്വയം നിര്‍വ്വഹിക്കുന്നതിനെതിരെ ആക്ഷേപമുണ്ടെന്നാണ് പത്രത്തിന്റെ മറ്റൊരു കണ്ടുപിടുത്തം. മെട്രോ മുഹമ്മദ് ഹാജി നോര്‍ത്ത് ചിത്താരി ജമാഅത്തിന്റെ മാത്രമല്ല എഴുപതില്‍പരം പ്രാദേശിക ജമാഅത്തുകളുടെ കേന്ദ്ര സംഘടനയായ സംയുക്ത ജമാഅത്തിന്റെ പ്രസിഡണ്ട് കൂടിയാണ്. സംയുക്ത ജമാഅത്ത് പരിധിയില്‍ ഒട്ടേറെ ദീനി സംരംഭങ്ങള്‍ക്ക് കുറ്റിയടിക്കല്‍ കര്‍മ്മം മാത്രമല്ല ഒട്ടേറെ സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങളും നിര്‍വ്വഹിച്ചയാളാണ് മെട്രോ. ഇവിടെ ഇതൊന്നുമല്ല പ്രശ്‌നം. ജനങ്ങള്‍ പൂര്‍ണ്ണ മനസ്സോടെ ഒറ്റക്കെട്ടായി നില കൊള്ളുന്ന നോര്‍ത്ത് ചിത്താരി ജമാഅത്ത് മഹല്ലില്‍ ഇല്ലാത്ത പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാന്‍ ആരില്‍ നിന്നോ അച്ചാരം വാങ്ങിയാണ് പത്രം കൂരിരുട്ടില്‍ ഇല്ലാത്ത കരിമ്പൂച്ചയെ തപ്പുന്നതെന്ന് വ്യക്തം. ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ ഭേദമന്യേ സമുദായ സംഘടനകളുടെ വെണ്‍മയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പത്രവും പത്രാധിപരും നാളിതുവരേ കൈക്കൊണ്ട നിലപാട് കാഞ്ഞങ്ങാട്ടെ ജനങ്ങള്‍ക്ക് ആരും പറഞ്ഞുനല്‍കേണ്ടതില്ല. വ്യാജ വാര്‍ത്തകളെ നിറം പിടിപ്പിച്ച കഥകളാക്കി ഒട്ടേറെ കുടുംബങ്ങളുടെ കഥ കഴിക്കുകയും, പത്ര പീഢനത്താല്‍ തൂങ്ങിമരിച്ചവരേ പിന്നെ നിരന്തരം വെടിവെച്ചു കൊല്ലുകയും ചെയ്യുന്ന പ്രാകൃത മനസ്സിനുടമയുടെ ജല്‍പ്പനങ്ങള്‍ ജനം പുച്ഛിച്ചു തള്ളുമെന്ന് ഉറപ്പാണ്..

മുക്കൂട് അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി

on

Abdul-Khader-Hajiഅജാനൂര്‍: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റും മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗവുമായ മെട്രോ മുഹമ്മദ് ഹാജിയുടെ ഭാര്യാ പിതാവ് ചിത്താരി ചാമുണ്ഡിക്കുന്നിലെ മുക്കൂട് അബ്ദുല്‍ ഖാദര്‍ ഹാജി(80) നിര്യാതനായി. പൊതുകാര്യ പ്രസക്തനും ദീനി സ്‌നേഹിയുമായ അബ്ദുല്‍ ഖാദര്‍ ഹാജി കാഞ്ഞങ്ങാട്ടെ ആദ്യ കാല ഹോട്ടല്‍ വ്യാപാരിയായിരുന്നു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്ത് മെട്രോപോള്‍ ഹോട്ടല്‍ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു. ഏതാണ്ട് 20 വര്‍ഷത്തോളം സിങ്കപ്പൂരില്‍ ബിസിനസ് നടത്തിയിട്ടുണ്ട്. കോട്ടച്ചേരി ടൗണിലെ മെട്രോ ടൂറിസ്റ്റ് ഹോം പാര്‍ട്ണര്‍ കൂടിയാണ്. മുക്കൂട്ടെ അബ്ദുല്ലയുടെയും ഖദീജയുടെയും മകനാണ്.

ഭാര്യ: ആസ്യ ഹജ്ജുമ്മ, മക്കള്‍: സുഹ്‌റ (ചിത്താരി), സൈനബ (ചിത്താരി), മുഹമ്മദ് കുഞ്ഞി(ബിസിനസ് മുംബൈ), ഉമൈബ(മുക്കൂട്), കുഞ്ഞബ്ദുല്ല (ബിസിനസ്, കാഞ്ഞങ്ങാട്), സുബൈര്‍, ഹസന്‍ (ഇരുവരും ഷാര്‍ജ), പരേതനായ ഷെറീഫ്. മറ്റുമരുമക്കള്‍: അബൂബക്കര്‍ (ഉമുല്‍ഖൊയിന്‍ കെ. എം. സി.സി സെക്രട്ടറി), നസീമ (ചിത്താരി), അബ്ദുല്ല (ഷാര്‍ജ), സമീറ (വാണിയംപാറ), സമീറ (കല്ലൂരാവി), ഷമീമ (മാണിക്കോത്ത്), സുഹ്‌റ(അതിഞ്ഞാല്‍ തെക്കെപ്പുറം). സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍ മുക്കൂട്, ആയിസുമ്മ (ചിത്താരി), പരേതരായ മെട്രോപോള്‍ യൂസഫ് ഹാജി, കുഞ്ഞാമദ് (മുക്കൂട്), മുഹമ്മദ് (മുക്കൂട്). മയ്യത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ചിത്താരി ഖിളര്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.

മുക്കൂട് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ നിര്യാണത്തില്‍ കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, എം. കെ. മുനീര്‍, കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സിഡ്‌കോ ചെയര്‍മാനുമായ സി. ടി. അഹമ്മദലി, കെ. എം. ഷാജി എം എല്‍ എ, എസ്. വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി. കെ. പി. അബ്ദുല്‍ ഖാദര്‍ മൗലവി, ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, വൈസ് പ്രസിഡന്റുമാരായ പി. മുഹമ്മദ് കുഞ്ഞി .മാസ്റ്റര്‍, എ. ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി എം. സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീനാ താജുദ്ദീന്‍, വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. പി. നസീമ ടീച്ചര്‍, വൈസ് പ്രസിഡന്റ് പി. ബാലകൃഷ്ണന്‍, ഹൊസ്ദുര്‍ഗ് സി. ഐ. കെ. വി. വേണുഗോപാല്‍, കെ. പി. സി. സി അംഗം അഡ്വ. എം. സി. ജോസ്, ബി. ജെ. പി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, സോഷ്യലിസ്റ്റ് ജനതാ ജില്ലാ പ്രസിഡന്റ് എ. വി. രാമകൃഷ്ണന്‍, സി .പി. എം നേതാക്കളായ അഡ്വ.പി. അപ്പുക്കുട്ടന്‍, വി.വി. രമേശന്‍, ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബശീര്‍ വെള്ളിക്കോത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. അസിനാര്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.


സൌത്ത് ചിത്താരി ജമാഅത്തിനെതിരെ വ്യാജ വാര്‍ത്ത

on Dec 3, 2012



നോര്‍ത്ത് ചിത്താരി ജമാഅത്തിനെതിരെ വാര്‍ത്ത

on


നോര്‍ത്ത് ചിത്താരി ജമാഅത്തിനെതിരെ വ്യാജ വാര്‍ത്ത; യോഗത്തില്‍ പത്രത്തിനെതിരെ പ്രതിഷേധം,

on

നോര്‍ത്ത് ചിത്താരി ജമാഅത്തിനെതിരെ വ്യാജ വാര്‍ത്ത; യോഗത്തില്‍ പത്രത്തിനെതിരെ പ്രതിഷേധം,
ചിത്താരി : നിറം പിടിപ്പിച്ച നുണക്കഥകളുമായി നോര്‍ത്ത് ചിത്താരി ഖിളര്‍ ജമാഅത്തിനെ പൊതു ജനമധ്യത്തില്‍ കരിവാരിത്തേക്കാന്‍ വ്യാജ വാര്‍ത്ത ചമച്ച ലേറ്റസ്റ്റ് പത്രത്തിനെതിരെ ജമാഅത്ത് ജനറല്‍ ബോഡിയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. രണ്ടുവര്‍ഷകാലാവധിയുള്ള കമ്മിറ്റിയുടെ വര്‍ഷാവര്‍ഷം ജനറല്‍ ബോഡി വിളിച്ച് ചേര്‍ത്ത് റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കുകയെന്ന നിയമാനുസൃത ഉത്തരവാദിത്ത നിര്‍വ്വഹണത്തിന്റെ ഭാഗമായി കാലേക്കൂട്ടി വിളിച്ച് ചേര്‍ത്ത ജനറല്‍ ബോഡിയെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച നട്ടാല്‍മുളക്കാത്ത നുണക്കഥക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. പത്രത്തിന്റെ സമുദായ വിരുദ്ധ നീക്കം തിരിച്ചറിയണമെന്നാവശ്യപ്പെട്ട് നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജമാഅത്തിന്റെ ഷാര്‍ജ ശാഖാ കമ്മിറ്റി ഭാരവാഹികളായ അബ്ബാസ് വലിയവളപ്പ്, സി എച്ച് റഷീദ്, സലീം ബാറിക്കാട്, സി കെ ആസിഫ്് എന്നിവര്‍ ജനറല്‍ ബോഡിയില്‍ പ്രമേയം അവതരിപ്പിച്ചു. നൂറുകണക്കിനാളുകള്‍ സംബന്ധിച്ച യോഗം തഖ്ബീര്‍ ധ്വനികളോടെ ഒറ്റക്കെട്ടായി പ്രമേയം അംഗീകരിക്കുകയും പത്രത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പരേതനായ ബേങ്ങച്ചേരി ഹസൈനാര്‍ ഹാജി സ്വന്തം ഉത്തരവാദിത്വത്തില്‍ ജമാഅത്തിന് വേണ്ടി ഹൗള് (വുദ്ദുഅ് ചെയ്യുന്ന ജലസംഭരണി) നിര്‍മ്മിച്ച് നല്‍കിയത് സംബന്ധിച്ച് അതിന്റെ തുക കാണുന്നില്ലെന്ന് പ്രചരിപ്പിക്കുന്ന പത്രം ഫലത്തില്‍ ഹസൈനാര്‍ ഹാജിയെത്തന്നെയാണ് അവഹേളിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. അറബിക് കോളേജിന് വേണ്ടി മസ്ജിദ് പരിസരത്ത് പണിയുന്ന കെട്ടിടം മദ്രസ മാറ്റി സ്ഥാപിച്ച് സ്വകാര്യ വ്യക്തിക്ക് നേട്ടമുണ്ടാക്കാനാണെന്ന പ്രചരണം വ്യക്തി വിദ്വേഷം പത്രത്തെ നുണയുടെ ഏതറ്റംവരെയും കൊണ്ടെത്തിക്കുമെന്ന് തെളിയിച്ചതായി പ്രമേയത്തെ സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇല്ലാത്ത നിവേദനവും വല്ലാത്ത ഭീഷണിയും പത്രാധിപരുടെ പാതിര സ്വപ്‌നത്തിലെ വിഭ്രമമായിരിക്കുമെന്നും യോഗത്തില്‍ പരാമര്‍ശങ്ങളുണ്ടായി. സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതിക്ക് വേണ്ടി നന്മയാര്‍ന്ന കര്‍മ്മ പദ്ധതികളുമായി മുന്നോട്ട് പോകുന്ന വിവിധ ജമാഅത്തുകള്‍ക്കെതിരെ ഇത്തരം ഭാവനാ വിലാസങ്ങള്‍ വാര്‍ത്തയാക്കി മാറ്റുന്ന പത്രാധിപരുടെ വികലമനസ്സിന്റെ പിന്നിലെ നിഗൂഢ താല്‍പ്പര്യം തിരിച്ചറിഞ്ഞ് ഈ പത്രം നിരന്തരമായി വിസര്‍ജ്ജിച്ച് കൊണ്ടിരിക്കുന്ന കാളകൂട വിഷത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി നിയമാനുസൃത മാര്‍ഗ്ഗത്തിലൂടെ പ്രതികരിക്കണമെന്ന് യോഗം ബഹുജനങ്ങളെ ആഹ്വാനം ചെയ്തു. പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഖത്വീബ് അഷ്‌റഫ് മിസ്ബാഹി ഉദ്ഘാടനം ചെയ്തു. റിപ്പോര്‍ട്ടും കണക്കും സി ബി താഹിര്‍ അവതരിപ്പിച്ചു. സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, അബുദാബി ശാഖാ പ്രസിഡണ്ട് സി മുഹമ്മദ് കുഞ്ഞി, എ പി അഹമ്മദ്, പി അബ്ദുള്‍ റഹ്മാന്‍ ഹാജി, ജാല്‍സൂര്‍ അബ്ദുല്‍ ഖാദര്‍, ഹസ്സന്‍ മുക്കൂട്, ബാരിക്കാട് അന്തുമായി, സാലി, അബ്ദുള്‍ റഹ്മാന്‍ ചിത്താരി സ്റ്റോര്‍ തുടങ്ങിയവരും ജമാഅത്തിന്റെയും വിവിധ ശാഖാ കമ്മിറ്റികളുടെയും ഭാരവാഹികളും പ്രസംഗിച്ചു..

വിവാഹാഘോഷങ്ങളിലെ ഭക്ഷ്യധൂര്‍ത്ത് !!

on Nov 27, 2012


പട്ടിണിയും പ്രാരാബ്ധവും പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞ മലബാറിലെ ജീവസ്ഥലികളില്‍ ഗള്‍ഫ് സമ്പന്നത സൃഷ്ടിച്ച മാറ്റം അറബിക്കഥയിലെ അത്ഭുതവിളക്കിനെ അതിശയിപ്പിക്കുന്ന ക്ഷണികതയിലായിരുന്നു.

മാറ്റമില്ലാത്തത് മാറ്റം മാത്രമാണെന്ന പ്രാപഞ്ചിക സത്യത്തെ അന്വര്‍ത്ഥമാക്കിക്കൊ@് ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലുകളുടെ സ്ഥാനത്ത് കോണ്‍ക്രീറ്റില്‍ കൊരുത്ത ക്രിസ്മസ്‌കേക്ക്‌പോലുള്ള കെട്ടിടങ്ങള
ുയര്‍ന്നു.

വിശപ്പിന്റെ വിളികള്‍ക്കിടയില്‍ അനിശ്ചിതത്വത്തിന്റെ അപൂര്‍വതയില്‍ മാത്രം തീപ്പുക വമിച്ചിരുന്ന അടുപ്പുകളില്‍നിന്ന് സദാസമയവും വിശിഷ്ട ഭോജ്യവസ്തുക്കളുടെ നറുമണമൊഴുകി.

അറുപതുകളുടെ അന്ത്യമാണ് പ്രവാസത്തിന്റെ പ്രാരംഭകാലം. മഴയും പുഴയുമില്ലാത്ത ഊഷരതയില്‍ ദീനാറുകള്‍ക്കുവേ@ി ദിനങ്ങള്‍ വിറ്റവന്റെ മൂലധനം സാഹസികത മാത്രമായിരുന്നു. നാടിന്റെ ദരിദ്രമായ സാഹചര്യത്തില്‍ ഒരിക്കലും പൂക്കാത്ത സ്വപ്‌നങ്ങളുടെയും സങ്കല്‍പങ്ങളുടെയും പൊങ്ങാത്ത ഭാരവുമായിട്ടാണവന്‍ കള്ളലോഞ്ച് കയറിയത്. വീടുവെച്ചപ്പോള്‍ ഒരല്‍പം വലുതായിപ്പോയതും മീന്‍ വാങ്ങിയപ്പോള്‍ വിലപേശാന്‍ വിട്ടുപോയതും ഈ അപ്രാപ്യമെന്ന് കരുതിയ ജന്മസാഫല്യത്തിന്റെ നിര്‍വൃതിയിലായിരുന്നു.

ഒരു തലമുറയുടെ കാലയളവ് ഇരുപത്തിയഞ്ച് വര്‍ഷമാണ്. ഉള്‍ക്കടല്‍ തീരങ്ങളിലിപ്പോഴുള്ളത് ര@ാമത്തെ തലമുറയാണ്. കടന്നുപോയവരുടെ കഷ്ടപ്പാടുകളറിയാതെ മുമ്പുള്ളവര്‍ വെട്ടിത്തെളിയിച്ച് ഫലഭൂയിഷ്ടമാക്കിയ ഭൂമിയില്‍ വിയര്‍ക്കാതെ വിത്തിറക്കിയവര്‍.

നാല് നൂറ്റാ@ുകള്‍ക്ക് മുമ്പുള്ള മലബാറിലെ മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ വിനാശകരമായ അവസ്ഥയെക്കുറിച്ച് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ര@ാമന്റെ ‘തുഹ്ഫത്തുല്‍ മുജാഹിദീ’നില്‍ വിമര്‍ശനാത്മകമായൊരു പരാമര്‍ശമു@്.’അധിക ധനസമ്പാദനംമൂലം അധാര്‍മ്മികതയുടെ നീരാളിപിടുത്തത്തില്‍ അകപ്പെട്ടുപോയ മുസ്‌ലിം സമൂഹത്തിന്റെ ജീവിത ശൈലിയും ദൈവഭയമില്ലായ്മയുംമൂലം അല്ലാഹു മുസ്‌ലിംകളുടെ ശത്രുക്കളായ പറങ്കിപ്പടയെ പരീക്ഷണത്തിനായി അയച്ചതാകാമെന്നാ’ണ് ഈ ഗ്രന്ഥത്തിലൂടെ മഖ്ദൂം ര@ാമന്‍ അന്നത്തെ സമൂഹത്തെ കുറ്റപ്പെടുത്തുന്നത്.

ആ മഹാനുഭാവന്‍ അന്ന് വൈകാരിക വിക്ഷോഭത്തോടെ എഴുതിയ വാക്കുകള്‍ ഗള്‍ഫ് സമ്പന്നതയുടെ ഔന്നത്യത്തില്‍ ദൈവഭയമില്ലാതെ ജീവിക്കുന്ന വര്‍ത്തമാനകാല സമൂഹത്തിനുകൂടി ബാധകമാണ്.
ഓര്‍ക്കാപ്പുറത്ത് ലഭ്യമായ സമ്പത്തിന്റെ ഔദ്ധത്യം വിശേഷിച്ച് മലബാറിലിപ്പോള്‍ പകര്‍ച്ചവ്യാധിപോലെ പ്രകടിപ്പിക്കപ്പെടുന്നത് വിവാഹാഘോഷങ്ങളിലെ ദുര്‍വ്യയങ്ങളിലും ദുരഹങ്കാരത്തിലുമാണ്. ഭക്ഷ്യവിഭവ വൈവിധ്യങ്ങളുടെ വിനാശകരവും അഭിശപ്തവുമായ മത്സരവേദികളായി കല്യാണവീടുകള്‍ പരിണമിച്ചിരിക്കുന്നു.

ഒരേ തീന്‍മേശയില്‍തന്നെ വിളമ്പുന്ന ചോറുകള്‍മാത്രം അഞ്ചോ പത്തോ തരമാണ്. ബിരിയാണി, നെയ്‌ച്ചോര്‍, മജ്ബൂസ്, ഫ്രൈഡ്‌റൈസ്, സാധാരണ ചോര്‍…. ഇതോടൊപ്പം ഉപവിഭവങ്ങളായി പലതരം പത്തിരികള്‍. വൈവിധ്യമുള്ള പുട്ടുകള്‍, പൊറോട്ടകളുടെയും ചപ്പാത്തികളുടെയും വിപുലമായ ശേഖരവുമു@്. ഭൂമി മലയാളത്തിലെ മാര്‍ക്കറ്റുകളില്‍ ലഭ്യമായ എല്ലാതരം മത്സ്യ മാംസാദികളും പൗരസ്ത്യ പാശ്ചാത്യ നാടന്‍ രീതികളില്‍ പാചകംചെയ്ത് പ്രദര്‍ശിപ്പിക്കുന്നതിന് പുറമെ മധുരപലഹാരങ്ങള്‍ക്കായി ഇന്‍സ്റ്റന്റ് തട്ടുകടകള്‍ വേറെയുമു@്.

കോടികള്‍ പൊടിപൊടിക്കുന്ന ഇത്തരം വിവാഹാഘോഷങ്ങള്‍ നടത്തിക്കൊടുക്കുന്നത് ഇവന്റ് മാനേജുമെന്റുകളാണ്. ചിലേടത്ത് നന്നായി അണിഞ്ഞൊരുങ്ങിയ പെണ്‍കുട്ടികള്‍ കൂപ്പുകൈയുമായി അതിഥികളെ സ്വീകരിക്കുന്നതും കാണാം. പണക്കൊഴുപ്പ് പ്രകടിപ്പിക്കാന്‍ പ്രദര്‍ശിപ്പിക്കുന്ന ആഹാര പദാര്‍ത്ഥങ്ങളിലേറെയും അതിഥികളുടെ ഉദരങ്ങളിലെത്താതെ ഉച്ചിഷ്ടത്തിന്റെ സഞ്ചികളിലൂടെ മണ്ണില്‍ മൂടപ്പെടുകയാണ്.

ഇന്നലെകളില്‍ വാരിക്കോരി ദുര്‍വ്യയംചെയ്തപണം ഇന്നു@ായിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്ന ഒരു നാളെ, നമ്മുടെ ജീവിതത്തിലു@ാക്കാന്‍ പടച്ചവന് മാത്രകള്‍ മതിയെന്ന് ആരും ചിന്തിക്കുന്നില്ല. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍, ഉല്‍പാദിപ്പിക്കപ്പെടുന്നതിന്റെ മൂന്നിലൊരുഭാഗം ഭക്ഷ്യവസ്തുക്കള്‍ പാഴാക്കിക്കളയുന്നുവെന്നാണ് പറയുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള അര്‍ധപട്ടിണിക്കാരും മുഴുപട്ടിണിക്കാരുമായ അമ്പതുകോടി ജനങ്ങള്‍ക്ക് ഉപകരിക്കുന്ന വിഭവങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നത് പല പാശ്ചാത്യ രാജ്യങ്ങളിലും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതറിയാതെ സ്വിറ്റ്‌സര്‍ലന്റിലെ ഒരു ഹോട്ടലില്‍ കുടുങ്ങിയ മലയാളിയുടെ കഥ ഈയിടെ പത്രത്തില്‍ വന്നു. ആവശ്യത്തിലേറെ ആഹാരങ്ങള്‍ ഓര്‍ഡര്‍ചെയ്ത് കഴിക്കാതെ വെയ്സ്റ്റാക്കിയ അയാള്‍ക്കെതിരില്‍ അടുത്ത ടേബിളിലെ സ്വദേശികളായ വൃദ്ധദമ്പതികള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

മലബാറിലെ മാപ്പിളമാരെന്നും പുതിയ മേച്ചില്‍പുറങ്ങള്‍ തേടി അലയാന്‍ വിധിക്കപ്പെട്ടവരായിരുന്നു. കൊളോണിയല്‍ വാഴ്ചയുടെ കൊടിയിറങ്ങിയപ്പോള്‍ ബര്‍മ്മ, സിലോണ്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് പ്രവാസമവസാനിപ്പിച്ച് മലബാറുകാര്‍ തിരിച്ചുവന്ന വിഷമഘട്ടത്തില്‍ അഞ്ച് പതിറ്റാ@ുകള്‍ക്ക് മുമ്പ് സി.എച്ച് മുഹമ്മദ്‌കോയ ഒരു വാര്‍ഷിക പതിപ്പിലെഴുതിയ ലേഖനത്തിലെ വരികള്‍ ഇവിടെ ആവര്‍ത്തിക്കട്ടെ.

‘മയ്യഴിയിലും ഇടവയിലും മാറാലകെട്ടി കിടക്കുന്ന മണിമാളികകളില്‍ മാപ്പിളമാര്‍ മറുനാട്ടിലുറ്റിച്ച വിയര്‍പ്പിന്റെ ഉപ്പുരസമു@്. അന്നവര്‍ മകളുടെ കല്യാണത്തിന് പൊട്ടിച്ച വെടികെട്ടിന്റെ പണം, പാവക്കുട്ടിയുടെ കാതുകുത്തടിയന്തരത്തിന് ബിരിയാണിവെച്ച പണം ഇന്നു@െങ്കില്‍ എന്ന അവരുടെ ചിന്തക്ക് മുമ്പില്‍ എന്റെ ര@ുതുള്ളി കണ്ണുനീര്‍.’

സമ്പത്തുള്ളവര്‍ക്ക് വിമാനമോ റോള്‍സ്‌റോയിസോ ദ്വീപോ രാജധാനിയോ വിലക്കുവാങ്ങാം. അത് തെറ്റായ ഒരു കാര്യമല്ല. പക്ഷെ, ഭക്ഷ്യവസ്തുക്കള്‍ അവര്‍ക്കും പാഴാക്കാനുള്ളതല്ല. ഉള്ളവനും ഇല്ലാത്തവനും ദൈവം നല്‍കിയ ഔദാര്യവും അനുഗ്രഹവുമാണ് സമ്പത്ത്. സമ്പത്തില്ലാത്തവരും സമ്പന്നരെപ്പോലെ ആറാടുകയാണ്; അഹങ്കാരത്തോടെ. അവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരും ഒന്നോര്‍ക്കണം. ഇരന്ന് വാങ്ങിയതാണ് ഭക്ഷിക്കുന്നതെന്ന്. 

---Abdulrazak.mundekatt

കൊളവയളിലെ അവസാന തറവാടും പൊളിച്ചു നീക്കി

on

ശരീഫ് പി എച്ച് , ഖത്തര്‍ ....


കൊള വയലിലെയും കാഞ്ഞങ്ങാട് തന്നെ പ്രസിദ്ധമായ പാലക്കി തറവാട് അന്യമാകുന്നു,എന്നും തലയെടുപ്പോടെ കണ്ട്ടിരുന്ന ആ വീട് മായുകയാണ് !.പരേതനായ അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ വസതിയാണ്‌, അല്ലാഹു അദ്ദേഹ ത്തിന്റെ കബറിടം സ്വര്‍ഗ്ഗ പ്പൂന്തോപ്പാക്കി മാറ്റട്ടെ ( ആമീന്‍ യാ രബ്പല്‍ ആലമീന്‍ )

അവസാനം ഷംസു ദീന്‍, ഖാലിദ്‌ ഇവര്‍ ആയിരുന്നു താമസിച്ചു
പോന്നിരുന്നു ഇവരും പുതിയ വീടുകള്‍ വെച്ച് മാറി താമസിച്ചതോടെ ആ വീട് മാത്രം ബാക്കിയായി... എനിക്കൊക്കെ ചെറുപ്പത്തില്‍ ആ വീട് ആശ്ച്ചര്യമായിരുന്നു, എത്രയോ പണ്ട്ടിതന്മാരും പൊതുപ്രവര്‍ത്തകരും കയറി ഇറങ്ങിയ വീട്... ബാല്യ കാലത്ത് ആഡംബര കാറുകള്‍ കാണണ മങ്ങില്‍ ഈ വീടിന്റെ മുന്‍ വശത്തേക്ക് കണ്ണോടിച്ചാല്‍ മതി... ഒരുപാടു ഞാനൊക്കെ നോക്കി നിന്നിട്ടുണ്ട് പുതുമയോടെ... തെല്ലും അതിശയത്തോടെ... ഈ വീടിനു ചുറ്റും ഒരുപാടു സ്ഥലം ഉണ്ട്ടയിരുന്നു എങ്ങും തെങ്ങിന്‍ തൈകള്‍, സുന്ദരമായ ഒരു കാഴ്ച ആയിരുന്നു!.. മുമ്പൊക്കെ റോഡില്‍ നിന്നും നോക്കിയാല്‍ ഈ വീട് തലയെടുപ്പോടെ നില്‍ക്കുന്നത് കാണാ മായിരുന്നു, ഇന്ന് ഈ വീടിനു ചുറ്റും കൊണ്ഗ്രീറ്റ് വീടുകളായി ചുറ്റും വന്മതില്‍ പോലെ കുറെ വീടുകളാല്‍ മൂടിയിരിക്കുന്നു... ചിലപ്പോള്‍ ഈ തറവാട് നാണിച്ചു കാണും, എന്റെ ഉമ്മയുടെ വീടിന്റെ ഈ വീട് ഈ തറവാടിന്റെ മുന്നിയായി ഒരു ചെറിയ തോട് ( അരുവി )
ഉണ്ട്ടയിരുന്നു ബാല്യ കാലത്ത് അതില്‍ നിന്നും മീനുകളെ പിടിക്കുകയും അവസാനം കുളിക്കരുമൊക്കെ ഉണ്ട്ടയിരുന്നു , അപ്പോഴേക്കും ഈ തറവാടിന്റെ കാര്‍ന്നവര്‍ ( ഹാജിക്ക ) ഒരു വലിയ വടിയുമായി
വരും ഓടിപ്പിക്കാന്‍ ( ചിരിച്ചു പോയി ) തമാശക്കാണ് കേട്ടോ!!!...
എത്ര മനോഹരമായ ഓര്‍മ്മകള്‍ ഇന്ന് അരുവിയില്ല, പഴുത്ത മാങ്ങയുടെ മധുരം പോലെ നല്ല കുറെ ഓര്‍മ്മകള്‍, ഇതിന്റെ ഇറയത്ത്‌ (മുന്‍ വശം) കൊല്ലങ്ങലോലമായി ഷട്ടില്‍ ബാറ്റ്‌ കളിക്കരുണ്ട്ടയിരുന്നു ഇന്നും അത് പതിവാണ് ഒരുപാടു നല്ല കളിക്കാരും ഇവിടെ ഉണ്ട്ട് !! ഞാന്‍ നാട്ടില്‍ പോയാല്‍ ഇടക്കൊക്കെ കളി കാണാന്‍ പോകാരുണ്ട്..
അവസാനം ഈ വീട് ഫോട്ടോയിലൂടെ കാണാന്‍ അവസരം ഉണ്ട്ടക്കി തന്ന അബൂ മുസ്തഫ എന്ന മുസ്തഫച്ചക്ക്  ഒരായിരം നന്നിയും കടപ്പാടും അറിയിക്കുന്നു ഇനി നാട്ടില്‍ പോയാല്‍ ഈ തറവാട് ഉണ്ട്ടകില്ല എന്ന് ഉറപ്പായി എന്നിലെ ആശ്വാസത്തിന് ഈ കളിസ്തലമെങ്ങിലും ഉണ്ട്ടകണേ !..
പരേതനായ അബ്ദുല്‍ റഹ്മാന്‍ ഹാജിക്ക് 13 മക്കള്‍ അതില്‍ 11 ആണ്മക്കളും 2 പെണ്ണും എല്ലാവരും നാട്ടില്‍ തന്നെ വ്യാപാരികള്‍, കുഞ്ഞമാദ് ( മന്‍സൂര്‍ ഹോസ്പ്പിറ്റല്‍ ചെയര്‍മാന്‍ ) മുഹമ്മദ്‌ കുഞ്ഞി,
അസൈനാര്‍ ( പാലക്കി ട്രേഡ് സ ) ഇബ്രാഹിം, കരീം ( പാലക്കി സ്റ്റേനരി ) കുഞ്ഞബ്ദുള്ള ( മംഗലാപുരം ) സംശു, ഖാലിദ്‌ ( മന്‍സൂര്‍ മെടി ക്കല്‍സ് ) അഷറഫ്, ഹംസ്സ ( വ്യാപാരം ) ഡോക്ടര്‍ നാസര്‍ ( മന്‍സൂര്‍ ഹോസ്പിടല്‍ )
-- —ശരീഫ് പി എച്ച് , ഖത്തര്‍ 

മാണിക്കോത്ത് ടവര്‍ നിര്‍മ്മാണം പഞ്ചായത്ത് തടഞ്ഞു,

on Nov 26, 2012


അജാനൂര്‍ : മാണിക്കോത്ത് ജമാഅത്ത് പള്ളിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളില്‍ പുതുതായി മൊബൈല്‍ ടവര്‍ പണിയുന്നത് അജാനൂര്‍ പഞ്ചായത്ത് അധികൃതര്‍ തടഞ്ഞു. ജനവാസ കേന്ദ്രമായ ഇവിടെ മൊബൈല്‍ ടവര്‍ പണിയുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നിരുന്നു. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ടവര്‍ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കരാറുകാരായ എറണാകുളം പാലാരിവട്ടത്തെ ഇന്‍ഡസ് ടവേഴ്‌സ് സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതരുടെ ഓഫീസ് കഴിഞ്ഞ ദിവസം കരാറുകാരന് കൈമാറി. മാണിക്കോത്ത് പുതിയ മൊബൈല്‍ ടവര്‍ പണിയുന്നത് സംബന്ധിച്ച് 'മലബാര്‍വാര്‍ത്ത' ശനിയാഴ്ച വാര്‍ത്ത പുറത്തുവിട്ടിരുന്നു. ടവര്‍ പണിയുന്നതിന് ഒക്ടോബര്‍ 22 ന് അജാനൂര്‍ പഞ്ചായത്ത് അധികൃതര്‍ ജനവികാരം കണക്കിലെടുത്താണ് അടുത്ത ബോര്‍ഡ് യോഗം ചേരുന്നതുവരെ ടവര്‍ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങ ള്‍, ആശുപത്രികള്‍, ജനവാസ കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്കടുത്ത് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. മാണിക്കോത്ത് ടവര്‍ പണിയുന്ന സ്ഥലത്തിന് ചുറ്റളവില്‍ മാണിക്കോത്ത് കെഎച്ച്എം സ്‌കൂള്‍, മിഫ്ത്താഹുല്‍ ഉലും മദ്രസ, ജുമാമസ്ജിദ്, എബിഎം ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിഞ്ഞാല്‍ മുതല്‍ മാണിക്കോത്ത് വരെ പത്തിലധികം മൊ ബൈല്‍ ടവറുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി പരത്തുന്ന ഈ മൊബൈല്‍ ടവറുകള്‍ക്ക് പി ന്നാലെയാണ് മാണിക്കോത്ത് ജുമാമസ്ജിദിനടുത്ത് സ്വകാര്യ കെട്ടിടത്തിന് മുകളില്‍ പുതുതായി ടവര്‍ പണിയാന്‍ ഒരുങ്ങിയത്. ഇ തിനെതിരെ നാട്ടുകാര്‍ സംഘടിക്കുകയും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദേ്യാഗസ്ഥര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു..

ഒരു കിലോമീറ്ററിനുള്ളില്‍ പത്തിലധികം മൊബൈല്‍ ടവറുകള്‍; മാണിക്കോത്ത് പുതിയ ടവര്‍ പണിയുന്നു

on Nov 25, 2012


അജാനൂര്‍ : ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പത്തിലധികം മൊബൈല്‍ ടവറുകള്‍. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തി വന്‍കിട കമ്പനികള്‍ മൊബൈല്‍ ടവറുകള്‍ പണിതുയര്‍ത്തുന്നതില്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. അതിഞ്ഞാല്‍ മുതല്‍ മാണിക്കോത്ത് വരെ മൊബൈല്‍ ടവറുകള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഇതിനുപുറമെ മാണിക്കോത്ത് പുതിയ മൊബൈല്‍ ടവര്‍ നി ര്‍മ്മാണം തുടങ്ങി. ഇതിനെതിരെ നാട്ടുകാര്‍ രംഗത്ത് ഇറങ്ങികഴിഞ്ഞു. മാണിക്കോത്ത് മുസ്ലിം പള്ളിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളിലാണ് പുതുതായി മൊബൈല്‍ ടവര്‍ പണിയുന്നത്. ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ തലച്ചോറിന്റെ കോശങ്ങളെ കാര്യമായി ബാധിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ കൗണ്‍സില്‍ ഓഫ് യൂറോപ്പ് എന്ന സംഘടന പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ജനവാസകേന്ദ്രങ്ങള്‍ തുടങ്ങിയവക്കടുത്ത് മൊബൈല്‍ടവറുകള്‍ സ്ഥാപിക്കാന്‍ പാടില്ലെന്നാണ് ചട്ടം. അതേസമയം മാണിക്കോത്ത് കെ എച്ച് എം സ്‌കൂള്‍, മിഫ്താഹുല്‍ ഉലൂം മദ്രസ, ജുമാമസ്ജിദ്, എബിഎം ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങളുടെ സമീപത്താണ് പുതിയ ടവര്‍ വരുന്നത്. ഈ ടവറിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കും അജാനൂര്‍ പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്..

മേല്‍പ്പാലം: തിങ്കളാഴ്ച ഹൈക്കോടതി വാദം കേള്‍ക്കും

on


കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന്റെ കുരുക്ക് അഴിക്കാന്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിവിധ ഹരജികളില്‍ തിങ്കളാഴ്ച കോടതി വാദം കേള്‍ക്കും. മേല്‍പ്പാലത്തിനെതിരെ കോട്ടച്ചേരി ടാക്‌സിസ്റ്റാന്റിനടുത്തുള്ള ആസ്‌ക ബില്‍ഡിംഗ് ഉടമ അബ്ദുള്‍ റഹ്മാന്‍ ഹാജി, കരിമ്പില്‍ ഗീത, ഡോ.എ വിജയരാഘവന്റെ ഭാര്യ, മാഹിന്‍ ആന്റ് സണ്‍സ് എന്നിവരാണ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ഈ ഹരജിയില്‍ കോടതി സ്റ്റേ അനുവദിച്ചതോടെയാണ് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം കുടുക്കിലായത്. മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി കാഞ്ഞങ്ങാട്ടെ പൊതു സമൂഹം രംഗത്ത് വന്നതോടെ സ്റ്റേ ഹരജികള്‍ പിന്‍ വലിച്ചുകിട്ടുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ച നടക്കുന്ന വാദത്തില്‍ സ്റ്റേ നീക്കികിട്ടാനുള്ള ശ്രമങ്ങളായിരിക്കും പ്രധാനമായും നടക്കുക. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ എ ജലീല്‍ ആക്ഷന്‍ കമ്മിറ്റി അഭിഭാഷകന്‍ ശശിധരന്‍, റെയില്‍വെ ഹൈക്കോടതി അഭിഭാഷകന്‍ സുനില്‍, കാഞ്ഞങ്ങാട് നഗരസഭ അഭിഭാഷകന്‍ വിപിന്‍ദാസ് എന്നിവര്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരായി മേ ല്‍പ്പാലത്തിനെതിരെയുള്ള ഹരജിയില്‍ വാദം നടത്തും. മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നതിന് കാഞ്ഞങ്ങാട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭ സമര പരിപാടികളുടെ വിശദാംശങ്ങള്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ എ ജലീല്‍ ശേഖരിച്ചിട്ടുണ്ട്..

കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് വീണ്ടും ചിറക് മുളക്കുന്നു.

on Nov 22, 2012

മേല്‍പ്പാലം: സ്റ്റേ ഹരജി കോടതി ഇന്ന് പരിഗണിച്ചു; തിങ്കളാഴ്ച വീണ്ടും പരിഗണിക്കും ; മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് യോഗം
കാഞ്ഞങ്ങാട് : സ്വാര്‍ത്ഥ മോഹികള്‍ അരിഞ്ഞുവീഴ്ത്തിയ കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് വീണ്ടും ചിറക് മുളക്കുന്നു. കോട്ടച്ചേരി- ആവിക്കര മേല്‍പ്പാലത്തിന്റെ തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ നിവേദനത്തെതുടര്‍ന്ന് ഇന്നലെ തിരുവനന്തപുരത്ത് വ്യവസായ മന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച നടന്നു. കുഞ്ഞാലിക്കുട്ടിക്ക് പുറമെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും ചര്‍ച്ചയില്‍ പങ്കെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജില്ലാ ജനറല്‍ സെ ക്രട്ടറി എം സി ഖമറുദ്ദീന്‍, ട്ര ഷറര്‍ എ അബ്ദുള്‍ റഹ്മാന്‍, പി ബി അബ്ദുള്‍ റസാക്ക് എം എല്‍എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍എ, മണ്ഡലം ലീഗ് ഭാരവാഹികളായ ബഷീര്‍ വെള്ളിക്കോത്ത്, യു വി അസൈനാര്‍, എം ഇബ്രാഹിം എന്നിവരാണ് മന്ത്രി തല ചര്‍ച്ചയില്‍ പങ്കെടുത്തത്. പാലത്തിന്റെ നിയമപരവും സാങ്കേതികവുമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അടുത്ത മാസം ആദ്യം നിയമസഭാ സമ്മേളന കാലത്ത് വിശദമായ ചര്‍ച്ച നടത്താന്‍ ഇന്നലത്തെ യോഗത്തില്‍ ധാരണയായി. റെയില്‍വെയുടെയും കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെയും യോഗത്തിലേക്ക് വിളിപ്പിക്കും. കാഞ്ഞങ്ങാട്ടെ ജനപ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിക്കും. ഇതിനിടെ മേല്‍പ്പാലത്തിന്റെ നടപടി തടസ്സപ്പെടുത്തി കേരള ഹൈക്കോടതിയില്‍ ചില സ്ഥലമുടകള്‍ നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിച്ചു. തിങ്കളാഴ്ച വീണ്ടും പരിഗണിക്കുന്നതിനായി ഹരജി മാറ്റിവെച്ചു. നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് നീങ്ങികിട്ടിയാല്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് അത് കരുത്ത് പകരും..

കെ എന്‍ എം അഞ്ചംഗ കൊള്ള സംഘമായി മാറി: മുജാഹിദ് ബാലുശ്ശേരി

on Nov 20, 2012


കാഞ്ഞങ്ങാട്: ആദര്‍ശം അടിയറ വെച്ച് നുണ പ്രചരിപ്പിച്ച് ആധാരം കൈക്കലാക്കുന്ന അഞ്ചംഗ സംഘമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ മാറിയെന്ന് സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രമുഖ വാഗ്മിയും പണ്ഡിതനുമായ മുജാഹിദ് ബാലുശ്ശേരി പ്രസ്താവിച്ചു. കേട്ടുകേള്‍വിയുടെയും നുണ പ്രചാരണത്തിന്റെയും അടിസ്ഥാനത്തിലാണ് നേതൃത്വം പെരുമാറുന്നത്. ആരോപണങ്ങള്‍ തന്നോട് ചോദിക്കാതെയും അന്വേഷണം നടത്താതെയും ഒരു സുപ്രഭാതത്തില്‍ തന്നെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി പ്രസ്താവന ഇറക്കുകയായിരുന്നു. അഞ്ച് പെണ്‍കുട്ടികളുടെ പിതാവായ താന്‍ ജീവിക്കാനൊരു മൂന്ന് മുറി വീട് നിര്‍മ്മിക്കുമ്പോള്‍ അത് ജിന്ന് ക്ലിനിക് കൊണ്ടാണെന്ന് പറഞ്ഞു പരത്തി. ഏകദൈവത്തില്‍ അടിയുറച്ച് വിശ്വസിക്കേണ്ടവര്‍ക്ക് ദൈവം എല്ലാമറിയുന്നുണ്ടെന്ന കാര്യം പോലും ഓര്‍മ്മയില്ല. ആദര്‍ശം കൈവെടിയാതെ പ്രസ്ഥാനത്തില്‍ അടിയുറച്ച് നിന്ന താന്‍ ഒരു യൂണിറ്റ് സെക്രട്ടറി പോലുമായിട്ടില്ല. കാഞ്ഞങ്ങാട് ഭാഗത്തെ രണ്ട് ക്ഷേത്രങ്ങളിലടക്കം നിരവധി ക്ഷേത്രങ്ങളില്‍ വിഗ്രഹാരാധന പാടില്ലെന്ന് പ്രസംഗിച്ച താന്‍ ആദര്‍ശം എവിടെയും വെട്ടിത്തുറന്ന് പ്രഖ്യാപിക്കും. മന്ത്രിയെ വിമര്‍ശിച്ചതും നേതാക്കളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ തയ്യാറാകാത്തതുമാണ് തന്നെയും മറ്റുള്ളവരെയും നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറാന്‍ കാരണമായത്. മുജാഹിദ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കയറിക്കൂടിയ അഞ്ചംഗ ചാരസംഘമാണ് ഇപ്പോള്‍ സംഘടനയുടെ അമരത്തുള്ളത്. നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് എന്ന വിഷയത്തില്‍ ഇവിടെ ഒരു സമ്മേളനം പ്രഖ്യാപിച്ചിട്ടും ഒരു പ്രവര്‍ത്തനങ്ങളും നടന്നില്ല. സര്‍ക്കുലറുകളിറക്കലും പുറത്താക്കലുമല്ലാതെ മറവി രോഗം ബാധിച്ച് കിടപ്പിലായ ഒരു പാവം പണ്ഡിതന്റെ പേരും ഒപ്പും ഉപയോഗിച്ചാണ് സര്‍ക്കുലറുകള്‍ ഇവിടെ അടിച്ചിറക്കുന്നത്. തങ്ങളുടെ സ്വാര്‍ത്ഥതക്ക് വേണ്ടി അഞ്ചംഗ സംഘം എം പിയെ ചതിക്കുകയാണ്. പേര് കൊണ്ട് മാത്രമല്ല താന്‍ മുജാഹിദായി നിലകൊള്ളുന്നത്. സത്യം പറയുന്നതിന് സംഘടനയുടെ ലേബല്‍ ആവശ്യമില്ല. മറ്റുള്ളവരെ കേള്‍ക്കരുതെന്ന് പറയുന്ന വാദം പ്രസ്ഥാനത്തിന്റേതല്ല. കൊള്ളക്കാരും വഞ്ചകരുമായ അഞ്ചംഗ സംഘത്തിന്റെ കൈകളില്‍ നിന്നും സംഘടനയെ മോചിപ്പിച്ച് നീതി നടപ്പാക്കി സംഘടനയെ ശുദ്ധീകരിച്ച് മുന്നോട്ട് നയിക്കാനുള്ള ശ്രമത്തിലാണ് താനടക്കമുള്ള മുജാഹിദ് പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു..

കാസര്‍­കോ­ട്ടെ കു­ഴ­പ്പ­ങ്ങള്‍­ക്കു­പി­ന്നില്‍ 4 മാ­ഫി­യകള്‍

on

Kasaragod-Mafia-4
കാസര്‍­കോ­ട്:കാസര്‍­കോട്ട് ഇ­ട­ക്കി­ടെ ഉ­ണ്ടാ­കു­ന്ന സം­ഘര്‍­ഷ­ങ്ങള്‍­ക്കു പി­ന്നില്‍ നാലു മാ­ഫി­യ­ക­ളാ­ണെ­ന്ന് സൂച­ന. നേര­ത്തേ ഇ­ത്ത­ര­ത്തി­ലു­ള്ള സം­ശ­യ­ങ്ങള്‍ ഉ­യര്‍ന്നിരു­ന്നു­വെ­ങ്കിലും പോ­ലീ­സ് കാ­ര്യ­മാ­യി അ­ന്വേ­ഷി­ച്ചി­രു­ന്നില്ല. ഇ­തി­നെ­തി­രെ ഉ­ചി­തമായ ന­ട­പ­ടി­കള്‍ സ്വീ­ക­രി­ച്ചി­ല്ലെ­ങ്കില്‍ ക്ര­മ­സ­മാ­ധാ­ന­രം­ഗം വ­ഷ­ള­മാ­കു­മെ­ന്നാ­ണ് വിലയിരുത്തുന്നത്. ഇ­ക്കാര്യം ശനിയാഴ്ച തി­രു­വ­ന്ത­പു­ര­ത്ത് ഇന്റ­ലി­ജന്‍­സ് എ­ഡി­ജി­പി വി­ളി­ച്ചു­ചേര്‍­ത്ത ഉ­ന്ന­ത ഉ­ദ്യോ­ഗ­സ്ഥ­രു­ടെ യോ­ഗം ചര്‍ചചെയ്തിട്ടുണ്ട്.

മണല്‍ മാഫിയ, ക്വട്ടേഷന്‍ സംഘം, കോഴി മാഫിയ, കുഴല്‍പണ മാഫിയ എന്നിവയാണ് കാസര്‍കോട്ടെ കുഴപ്പങ്ങള്‍ക്ക് കാരണം. ജില്ല­യി­ലെ വിവി­ധ ഭാ­ഗ­ങ്ങ­ളില്‍ ഓര്‍­ഗ­നൈ­സി­ഡ് ഗു­ണ്ടാ സം­ഘ­ങ്ങള്‍ സ­ജീ­വ­മാ­ണെന്നും അ­ധി­കൃ­തര്‍ വി­ല­യി­രു­ത്തുന്നു. നിസാ­ര കാ­ര്യ­ങ്ങള്‍­ക്കു പോലും ക്വ­ട്ടേ­ഷന്‍ സം­ഘങ്ങ­ളെ രം­ഗ­ത്തി­റ­ക്കു­ന്നു­വെന്നും ഇ­തു ഗു­രു­ത­രമാ­യ പ്ര­ശ്‌­നങ്ങള്‍ ഉ­ണ്ടാ­ക്കു­മെന്നും വി­ല­യി­രു­ത്തു­ന്നു. മ­ണല്‍ മാ­ഫി­യ­ക­ളു­മാ­യി ചില പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥര്‍­ക്ക് ബ­ന്ധം ഉ­ള്ള­തായും സം­ശ­യി­ക്കുന്നു. ഇ­ക്കാര്യം ര­ഹ­സ്യ­മാ­യി അ­ന്വേ­ഷി­ച്ചു­വ­രി­ക­യാ­ണ്.

നേരത്തേ സ്പിരിറ്റ്, ചാരായം എന്നിവയുടെ കടത്തുമായി ബന്ധപ്പെട്ടായിരുന്നു പല കുഴപ്പങ്ങളും ഉണ്ടായിരുന്നത്. ഇപ്പോള്‍ അവ അല്‍പം കുറഞ്ഞിട്ടുണ്ട്. അവയുടെ സ്ഥാനമാണ് ഇപ്പോല്‍ മണല്‍ കടത്തുകാരും, മയക്കുമരുന്നു കടത്തുകാരും ഏറ്റെടുത്തിരിക്കുന്നത്. കുഴപ്പങ്ങളുണ്ടാക്കി മുതലെടുക്കാന്‍ കാത്തുനില്‍ക്കുന്നവരും നമുക്കിടയിലുണ്ട്. കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ് അവരുടെ സൂത്രം. രാഷ്ട്രീയ ചേരിതിരിവിന്റെ പേരില്‍ ഉടലെടുക്കുന്ന അസ്വാരസ്യങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറം കൊടുക്കാന്‍ അത്തരക്കാര്‍ തക്കം പാര്‍ത്തിരിക്കുകയാണ്. അതിനിടെ അമ്പലത്തിനും, പള്ളിക്കും കല്ലെറിയുകയോ, പെയ്ന്റടിക്കുകയോ ചെയ്ത് എരിതീയില്‍ എണ്ണയൊഴിക്കാനും ചില സാമൂഹിക വിരുദ്ധര്‍ ശ്രമിക്കുന്നു. 

കുഴപ്പക്കാരെ അ­ടി­ച്ച­മര്‍­ത്താ­നുള്ള പോ­ലീ­സ് ന­ടപ­ടികളെ രാ­ഷ്ട്രീ­യ­ക്കാരും മറ്റും ചേര്‍­ന്ന് വി­ഫലമാക്കു­ക­യാ­ണെന്നും ഇ­തു ഭാ­വി­യില്‍ ഗു­രു­ത­രമാ­യ പ്ര­ശ്‌­ന­ങ്ങള്‍­ക്ക് വ­ഴി­യൊ­രു­ക്കു­മെന്നും ബ­ന്ധ­പ്പെ­ട്ട­വര്‍ വി­ല­യി­രു­ത്തുന്നു. കോ­ഴി­മാ­ഫി­യയും ജില്ല­യില്‍ ശ­ക്തി പ്രാ­പി­ക്കു­ന്നുണ്ട്. കോ­ഴി­കള്‍­ക്ക് കൃത്രിമ ക്ഷാ­മ­മു­ണ്ടാ­ക്കി വി­ല­കൂ­ട്ടി വില്‍­പ­ന ന­ട­ത്തു­­ന്നു. സംഘം കര്‍­ണാ­ട­ക­യില്‍ നി­ന്നും വന്‍­തോ­തില്‍ കോ­ഴി­ക്കട­ത്ത് ന­ട­ക്കു­ന്ന­തായും പ­റ­യു­ന്നു.

യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തതും പ്രശ്‌നം വഷളമാക്കുന്നു. പലപ്പോഴും നിരപരാധികളെയാണ് പോലീസ് കേസില്‍ കുടുക്കുന്നത്. അതിന്റെ പകപോക്കലായും നാട്ടില്‍ കുഴപ്പങ്ങള്‍ അരങ്ങേറു

രാവണീശ്വരം തണ്ണോട്ടെ മാധവന്‍ നിര്യാതനായി

on

A.Madhavanഅജാനൂര്‍: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണന്റെ സഹോദരനും സി. പി. ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. വി. കൃഷ്ണന്റെ ഭാര്യാ സഹോദരനുമായ രാവണീശ്വരം തണ്ണോട്ടെ എ. മാധവന്‍(58) നിര്യാതനായി. സജീവ കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്നു. നാടക നടനും, പൂരക്കളി - കോല്‍ക്കളി കലാകാരനുമായ മാധവന്‍ നല്ലൊരു പാചക വിദഗ്ധന്‍ കൂടിയാണ്. പഴയകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരായ പി. കേളുമണിയാണിയുടെയും എ. കുഞ്ഞമ്മയുടെയും മകനാണ്. സി. പി. ഐയുടെയും എ. ഐ. വൈ. എഫിന്റെയും സജീവ പ്രവര്‍ത്തകനായി മാധവന്‍ പൊതു രംഗത്ത് നിറഞ്ഞ് നിന്നിരുന്നു. 

ഭാര്യ: ശ്യാമള. മക്കള്‍: ജിജേഷ്(ഗള്‍ഫ്), ജിതു(എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥി ബാംഗ്ലൂര്‍), ജിനു(കാസര്‍കോട് എല്‍ ബി എസ് കോളജ് വിദ്യാര്‍ത്ഥി). മറ്റുസഹോദരങ്ങള്‍: എ കുഞ്ഞിക്കേളു, എ. രാഘവന്‍, എ. തമ്പാന്‍ (സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍), എ. രാജന്‍ (യു. എ. ഇ), ഡോ. എ. മുരളീധരന്‍(അമേരിക്ക), എ. കമലാക്ഷി, എ. രുഗ്മിണി, എ. നളിനി.

സി. പി. ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, പി. കരുണാകരന്‍ എം. പി, എം. എല്‍. എമാരായ ഇ ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്.കുര്യാക്കോസ്, സി. പി. ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മറ്റു നേതാക്കളായ പി. എ. നായര്‍, ഇ. കെ. നായര്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, സി. പി. എം ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ. പുരുഷോത്തമന്‍, അഡ്വ. പി. അപ്പുക്കുട്ടന്‍, ഏരിയാ സെക്രട്ടറി എം. പൊക്ലന്‍, ലോക്കല്‍ സെക്രട്ടറി പി. ദാമോദരന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു

മേല്‍പ്പാലം: തുറന്ന മനസ്സോടെ രംഗത്തിറങ്ങണം-മെട്രോ മുഹമ്മദ് ഹാജി

on


കാഞ്ഞങ്ങാട് : നിര്‍ദ്ദിഷ്ട കോട്ടച്ചേരി-ആവിക്കര മേല്‍പ്പാലം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ തുറന്ന മനസ്സോടെ നാടിന്റെ നന്മ കാംക്ഷിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും മുസ്ലിംലീഗ് സം സ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ മെട്രോ മുഹമ്മദ് ഹാജി പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭയുടെയും അജാനൂര്‍ പഞ്ചായത്തിന്റെയും തീരദേശ മേഖലയുടെ ചിരകാല സ്വപ്നവും പുരോഗതിയുടെ മാര്‍ഗവുമാണ് മേല്‍പ്പാലം. ജനാഭിലാഷ സാക്ഷാത്കരണത്തിന് മേല്‍പ്പാല നിര്‍മ്മിതി എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും കെട്ടിടം പൊളിയണമെന്നോ ആരെയെങ്കിലും സംരക്ഷിക്കണമെന്നോ ഉള്ള നിഗൂഢ താല്പര്യങ്ങളും ഇരട്ട മുഖമുള്ള സമീപനങ്ങളുമില്ലാതെ ഏവര്‍ക്കും മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞാല്‍ നിര്‍മ്മാണ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം തനിക്കുണ്ടെന്ന് മെ ട്രോ മുഹമ്മദ് ഹാജി പറഞ്ഞു. നേരത്തെയും ഇപ്പോഴും നടന്നിട്ടുള്ള അലൈന്‍മെന്റ് പ്രകാ രം സ്ഥലം വിട്ടുതരേണ്ട ഉടമകളുമായി രാഷ്ട്രീയ-സാമൂഹ്യ നേതൃത്വത്തിലുള്ള നി സ്വാര്‍ത്ഥരായ വ്യക്തികള്‍ മനസ്സ് തുറന്ന് ചര്‍ച്ച നടത്തിയാല്‍ സമവായം ഉണ്ടാക്കാന്‍ കഴിയാതിരിക്കില്ല. നാടിന്റെ വികസനം തടസ്സപ്പെടുത്താനാവില്ല. തങ്ങള്‍ക്ക് സ്ഥലം നഷ്ടപ്പെടുന്നുവെന്ന ഭീതിയാകും സ്ഥലം ഉടമകളെ തടസ്സത്തിന് പ്രേരിപ്പിക്കുന്നത്. അവരെ മേല്‍പ്പാലത്തിന്റെ അനിവാര്യതയും വിട്ടുവീഴ്ചയുടെ അന്തസ്സും ബോധ്യപ്പെടുത്താന്‍ തുറന്ന ചര്‍ച്ചയാണ് ആവശ്യം. അവര്‍ക്ക് ഉണ്ടാകുന്ന നഷ്ടത്തിന് തൃപ്തികരമായ പരിഹാരം ഉണ്ടാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള സമ്മര്‍ദ്ദവും ജനങ്ങളുടെ സഹകരണവും ഉണ്ടായാല്‍ സാധ്യമാകും. നാടിന്റെ നന്മ മുന്‍നിര്‍ത്തി നന്മയാര്‍ന്ന വഴികളിലൂടെ പ്രശ്‌ന പരിഹാരത്തിന് കളമൊരുക്കാന്‍ മാര്‍ഗമുണ്ടെന്നിരിക്കെ ഇരുട്ട് മുറിയിലില്ലാത്ത കരിമ്പൂച്ചയെ തപ്പുന്നതുപോലെ ഇല്ലാത്ത ഒരു ലോബിയുടെ വല്ലാത്ത അട്ടിമറിക്കഥ പ്രചരിപ്പിക്കുന്ന ഒരു മഞ്ഞപത്രവും അതിന്റെ വ്യാജ കഥകളുടെ മേഘകീറുകള്‍ക്കിടയില്‍ തങ്ങളുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ ഒളിപ്പിച്ചുവെക്കുന്ന ചില നേതൃമാന്യന്മാരും യഥാര്‍ത്ഥത്തില്‍ മേല്‍പ്പാല നിര്‍മ്മാണത്തെ തടസ്സപ്പെടുത്തുകയോ വൈകിപ്പിക്കുകയോ ആണ് ചെയ്യുന്നത്. അതിന് വേണ്ടി ആരെങ്കിലും ആരുടെയെങ്കിലും അച്ചാരം വാങ്ങിയിട്ടുണ്ടോ എന്നറിയില്ല. രോഗം എന്തെന്നറിയുകയും മതിയായ ചികിത്സ നല്‍കുകയുമാണ് ശമനത്തിന്റെ വഴി. അതിനുപകരം നിഴലിനോട് യുദ്ധം ചെയ്യുന്ന നിലപാട് പത്രക്കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കാനും ജനങ്ങളുടെ രക്ഷകനായി അഭിനയിക്കാനും ചിലര്‍ക്ക് പ്രയോജനപ്പെട്ടേക്കാം. പക്ഷെ പ്രശ്‌നപരിഹാരത്തിന് അത് ഗുണം ചെയ്യില്ലെന്ന് മെട്രോ മുഹമ്മദ് ഹാജി ചൂണ്ടിക്കാട്ടി. ചിത്താരി 'ലോബി' എന്ന മുദ്ര ചാര്‍ത്തി തന്നെ കോര്‍ണര്‍ ചെയ്തുവരുന്ന ഒരു മഞ്ഞപത്രം മേല്‍പ്പാലത്തിന്റെ പ്രഥമ അലൈന്‍മെന്റ് മാറ്റാന്‍ ആ 'ലോബി' ഇടപെട്ടതായി നിരന്തരം കഥകള്‍ ചമയുന്നതായി കാണുന്നു. താനൊരു ലോബിയുടെയും ആളല്ല. ചിത്താരി ലോബിയെന്ന ഒരു ലോബിയുമില്ല. വാര്‍ഡ്-പഞ്ചായത്ത്-മണ്ഡലം-ജില്ല-സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റികള്‍ എടുക്കുന്ന നിലപാടുകള്‍ക്കും തീരുമാനങ്ങള്‍ക്കും ഒപ്പമാണ് താനെന്നും ആ തീരുമാനങ്ങളെ എതിര്‍ക്കുന്നവരാരായാലും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ പോലെ അത്തരക്കാരെ എതിര്‍ക്കാനും താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. മേല്‍പ്പാലം നിര്‍മ്മിതിക്ക് തടസ്സമാകുന്ന വിധത്തിലോ വൈകിപ്പിക്കുന്ന വിധത്തിലോ ഒരു ഘട്ടത്തിലും താന്‍ എവിടെയും ഇടപെട്ടിട്ടില്ല. മേല്‍പ്പാലത്തിന് വേണ്ടി അക്വയര്‍ ചെയ്ത സ്ഥലത്ത് എവിടെയെങ്കിലും തന്റെ പേരില്‍ കെട്ടിടം ഉണ്ടെങ്കില്‍ അത് പൊളിച്ചുമാറ്റാനും ഭൂമി ഉണ്ടെങ്കില്‍ അത് വിട്ടുകൊടുക്കാനും തയ്യാറാണ്. സ്വീകാര്യമായ വഴിയിലൂടെ മേല്‍പ്പാലവും അപ്രോച്ച് റോഡും നിര്‍മ്മിക്കപ്പെടണമെന്നും അനുരഞ്ജനത്തിന്റെ വഴി വിജയിക്കാത്ത പക്ഷം നിയമമാര്‍ഗത്തില്‍ തടസ്സങ്ങള്‍ തട്ടിമാറ്റി മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കണമെന്നുമുള്ള തന്റെ ഹൃദയാഭിലാഷം പൂര്‍ത്തീകരിക്കാന്‍ കാഞ്ഞങ്ങാട് പൗരാവലിയോടൊപ്പം താനും മുന്‍നിരയിലുണ്ടാകുമെന്ന് മെട്രോ മുഹമ്മദ് ഹാജി വെളിപ്പെടുത്തി..

മേല്‍പ്പാലം: 'ചിത്താരി' ലോബി കരുക്കള്‍ നീക്കിയെന്ന ആരോപണം

on


അജാനൂര്‍ : കോട്ടച്ചേരി മേല്‍പ്പാലം അട്ടിമറിക്കാന്‍ മുസ്ലിംലീഗിലെ 'ചിത്താരി' ലോബി കരുക്കള്‍ നീക്കിയെന്ന കല്ലുവെച്ച കഥകള്‍ തട്ടിവിട്ടവര്‍ക്ക് കാലിടറി തുടങ്ങി. നഗരത്തിലെ കെട്ടിട ഉടമക്ക് വേണ്ടി ലീഗില്‍ ഉണ്ടെന്ന് പ്രചരിപ്പിക്കുന്ന 'ചിത്താരി ലോബി' മേല്‍പ്പാലത്തിന്റെ പാലം വലിച്ചുവെന്ന് ആരോപിച്ചവര്‍ തന്നെ കോട്ടച്ചേരി ബദ്‌രിയ്യ ജുമാമസ്ജിദ് കമ്മിറ്റി, കേന്ദ്ര റെയില്‍വെ മന്ത്രി ഇ അഹമ്മദിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് സ്ഥല നിര്‍ണ്ണയം മാറ്റിയതെന്ന് തുറന്നു സമ്മതിച്ചു. ബദ്‌രിയ്യ ജുമാ മസ്ജിദന് പ്രസിഡണ്ട് പി എം ഹസ്സന്‍ ഹാജി, ജനറല്‍ സെക്രട്ടറി സി എച്ച് ആലിക്കുട്ടി ഹാജി, ട്രഷറര്‍ കെ അബ്ദുള്‍ഖാദര്‍ ഹാജി എന്നിവരുടെ പേരുകള്‍ അച്ചടിച്ച ജമാഅത്ത് കമ്മിറ്റിയുടെ ലെറ്റര്‍ ഹെഡ്ഡില്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രിക്ക് ന ല്‍കിയ നിവേദനത്തില്‍, കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനില്‍ നിലവിലുള്ള ടാക്‌സി സ്റ്റാന്റ് വഴി മേല്‍പ്പാലത്തിന് വേണ്ടി സര്‍ക്കാര്‍ അക്വയര്‍ ചെയ്ത സ്ഥലത്തിന്റെ ഒരു ഭാഗം, ബദ്‌രിയ്യ മസ്ജിദിനോട് ചേര്‍ന്ന് സ്ത്രീകളുടെ നിസ്‌കാര പള്ളി സ്ഥിതി ചെയ്യുന്നുണ്ടെന്നും അതിനാല്‍ പ്രസ്തുത സ്ഥലം ഏറ്റെടുക്കല്‍ നടപടിയില്‍ നിന്നും ഒഴിവാക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. മൂന്നു പേജില്‍ വിഷയം വളരെ വിശദമായി തന്നെ പ്രതിപാദിച്ച് ചുവടെ പ്രസിഡണ്ട് പി എം ഹസ്സന്‍ ഹാജി പേരെഴുതി ഒപ്പ് വെക്കുകയും ചെയ്തു. ഈ നിവേദനത്തെ തുടര്‍ന്ന് സതേണ്‍ റെയില്‍വെയുടെയും കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഉന്നത ഉദേ്യാഗസ്ഥരുടെയും യോഗം അന്നത്തെ ഹൊസ്ദുര്‍ഗ് എംഎല്‍എ പള്ളിപ്രം ബാലന്റെയും നഗരസഭ ചെയര്‍മാ ന്‍ അഡ്വ. എന്‍ എ ഖാലിദിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന് നേരത്തെ തീരുമാനിച്ച സ്ഥലം അല്പം വടക്കോട്ട് മാറ്റി പുനര്‍നിര്‍ണ്ണയിച്ചു. ഇതനുസരിച്ച് കാസ ര്‍കോട് ചന്ദ്രഗിരി റോഡി ല്‍ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്തുള്ള ഷുക്കൂര്‍ ലോഡ്ജിന്റെ തൊട്ട് തെക്കുഭാഗത്ത് നിന്ന് മേ ല്‍പ്പാലം ആരംഭിക്കാനും ആവിക്കര ജംഗ്ഷനില്‍ മാങ്കൂല്‍ ഹസൈനാര്‍ എന്നയാളുടെ വീടിനോട് ചേര്‍ന്ന് പാലം അവസാനിക്കുന്നതിനുമുള്ള രീതിയില്‍ ഘടനക്ക് മാറ്റം വരുത്തുകയും ചെയ്തു. ഇതനുസരിച്ച് ഷുക്കൂര്‍ ലോഡ്ജിന് മുട്ടിയുരുമ്മി നില്‍ക്കുന്ന ആസ്‌ക്ക കെട്ടിടത്തിന്റെ പത്ത് മീറ്ററും തൊട്ടടുത്തുള്ള നെക്സ്റ്റ് ബില്‍ഡിങ്ങിന്റെ ആറ് മീറ്ററും ചേര്‍ത്ത് 16 മീറ്റര്‍ വീതി കണ്ടെത്തി സ്ഥലം കല്ലിട്ട് അടയാളപ്പെടുത്തുകയും ചെയ്തു. നെക്സ്റ്റ് കെട്ടിടക്കാര്‍ ആറ് മീറ്റര്‍ ഒഴിച്ച് നിര്‍ത്തി കെട്ടിടം പണി പൂര്‍ത്തിയാക്കിയപ്പോ ള്‍ സകല നിയമങ്ങളെയും കാറ്റില്‍ പറത്തി ആസ്‌ക്ക കെട്ടിട ഉടമകള്‍ നിര്‍ദ്ദിഷ്ട മേല്‍പ്പാലം ആരംഭിക്കുന്നത് തടയാന്‍ കെട്ടിടം പണി സര്‍ക്കാര്‍ അ ക്വയര്‍ ചെയ്ത സ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുകയും, മേല്‍പ്പാലത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയും ചെയ്തു. മാത്രമല്ല കാഞ്ഞങ്ങാട് നഗരസഭയിലെ ചില ഉദേ്യാഗസ്ഥരെ കൂട്ടുപിടിച്ച് ഈ കെട്ടിടത്തിന് നമ്പര്‍ സംഘടിപ്പിക്കുവാനും ആസ്‌ക്ക കെട്ടിട ഉടമകള്‍ക്ക് കഴിഞ്ഞു. മേല്‍പ്പാലത്തിന് എതിരെ ആസ്‌ക്ക കെട്ടിട ഉടമകള്‍ സമ്പാധിച്ച സ്റ്റേ ഉത്തരവിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാതെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ ഇവരെ പരസ്യമായി സഹായിക്കുന്നതിന്റെ രഹസ്യവും ആരും ചികഞ്ഞ് നോക്കിയില്ല. വസ്തുതകള്‍ ഇതായിരിക്കെയാണ് ഇല്ലാത്ത ചിത്താരി ലോബിയുടെ വല്ലാത്തൊരു കള്ളക്കഥകളുമായി വിവാദ പത്രം രംഗത്തുവരുന്നത്. കോടതിയേയും ആര്‍ബിഡിസി അധികൃതരേയും വിലക്കെടുത്തവര്‍ ഈ പത്രത്തേയും വിലക്കെടുത്തു എന്നറിയാത്തവര്‍ കാഞ്ഞങ്ങാട്ട് തീരെ ചുരുക്കമായിരിക്കും. മേല്‍പ്പാലം ഒരിക്കലും വരാതിരിക്കാന്‍ നടത്തുന്ന വന്‍ ഗൂഢാലോചനയില്‍ കണ്ണിയായ പത്രാധിപര്‍ പാലത്തിന് വേണ്ടി കഴുതക്കാമം കരഞ്ഞുതീര്‍ക്കുന്നത് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും കാഞ്ഞങ്ങാട്ടുകാര്‍ക്കുണ്ട്. മേല്‍പ്പാലത്തിന് വേണ്ടി ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരാളുടെ കഥ ഇതിലും വിചിത്രമാണ്. വര്‍ഷങ്ങളോളം വാടക നല്‍കാതെ കൈയ്യടക്കി വെച്ചിരുന്ന ചെരുപ്പ് കട ഒഴിപ്പിച്ചതിന്റെ വിരോധം തീര്‍ക്കാന്‍, മേല്‍പ്പാലത്തിന്റെ മറ പിടിച്ച് ഇയാള്‍ നടത്തുന്ന കുരുട്ട് തന്ത്രവും ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ബദ്‌രിയ്യ ജുമാമസ്ജിദിന്റെ കത്താണ് മേല്‍പ്പാലത്തിന് തടസ്സമെന്ന് വരുത്തി തീര്‍ത്തവര്‍ ഒടുവില്‍ കണ്ടെത്തിയ കഥ ജമാഅത്ത് പ്രസിഡണ്ടിനെ ചിത്താരി ലോബി തെറ്റിദ്ധരിപ്പിച്ച് ലെറ്റര്‍ ഹെഡ്ഡ് കൈക്കലാക്കിയെന്നാണ്. ജമാഅത്ത് പ്രസിഡണ്ട് പി എം ഹസ്സന്‍ ഹാജി പതിറ്റാണ്ടുകളായി കാഞ്ഞങ്ങാട്ടെ പൊതുരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്. വസ്ത്ര വ്യാപാര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആളുമാണ്. ആര്‍ക്കെങ്കിലും തെറ്റിദ്ധരിപ്പിക്കാനോ സ്വാധീനിച്ച് വശപ്പെടുത്തുവാനോ കഴിയുന്ന ആളാണ് ഹസ്സന്‍ ഹാജിയെന്ന് ആരും പറയില്ല. അഥവാ ഇനി ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പൊതുസമൂഹത്തിന് മുമ്പാകെ വെളിപ്പെടുത്താനുള്ള ബാധ്യതയും അദ്ദേഹത്തിനുണ്ട്. ജമാഅത്ത് പ്രസിഡണ്ട് പി എം ഹസ്സന്‍ ഹാജിയോ, സെക്രട്ടറി സി എച്ച് ആലിക്കുട്ടി ഹാജിയോ, ട്രഷറര്‍ കൂളിക്കാട് അബ്ദുള്‍ ഖാദര്‍ ഹാജിയോ ഒരിക്കലും ലീഗിലെ 'ചിത്താരി ലോബി'യുടെ സ്വന്തക്കാരല്ല. മറിച്ച് മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ ഹമീദ് ഹാജി പ്രസിഡണ്ടായ കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാനയുടെ ഭാരവാഹികളും സജീവ പ്രവര്‍ത്തകരുമാണ്. ആരെങ്കിലും തെറ്റിദ്ധരിപ്പിച്ച് ജമാഅത്ത് ലെറ്റര്‍ഹെഡ്ഡ് തട്ടിയെടുത്തിട്ടുണ്ടെങ്കില്‍ സഹപ്രവര്‍ത്തകനായ ആക്ഷന്‍ കമ്മിറ്റി കണ്‍വീനറെയെങ്കിലും വിവരം ധരിപ്പിക്കാന്‍ ജമാഅത്ത് ഭാരവാഹികള്‍ക്ക് കഴിയുമായിരുന്നു. മാത്രമല്ല 'ഇല്ലാത്ത പള്ളി പൊളിയുമെന്ന് പറഞ്ഞ് പാലം പണി തടസ്സപ്പെടുത്തിയാല്‍ പടച്ചവന്‍ പൊറുക്കില്ലെന്ന് 'രണ്ടുമാസം മുമ്പ് ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ വികാരഭരിതനായി പറഞ്ഞത് ആക്ഷന്‍ കമ്മിറ്റിയുടെയും യത്തീംഖാനയുടെയും പ്രവര്‍ത്തകനായ സുറൂര്‍ മൊയ്തു ഹാജിയാണ്. ജമാഅത്ത് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ച് ചിത്താരി ലോബി ഇങ്ങനെയൊരു കത്ത് കൈക്കലാക്കിയിട്ടുണ്ടെങ്കില്‍ അന്നത്തെ യോഗത്തിലെങ്കിലും ജമാഅത്ത് ഭാരവാഹികള്‍ക്ക് അത് വെളിപ്പെടുത്താമായിരുന്നു. മേല്‍പ്പാലം അട്ടിമറിക്കാന്‍ നിയമത്തിന്റെ നൂലിഴകള്‍ ചികഞ്ഞെടുത്ത കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകനും ആരുടെ അടുപ്പക്കാരനാണെന്ന് ജനത്തിനറിയാം. ഇദ്ദേഹം ആക്ഷന്‍ കമ്മിറ്റിയുടെ സമരപരിപാടികളിലൊന്നും മുഖം കൊടുക്കാതെ കാണാമറയത്ത് കഴിയുന്നതിന്റെ പൊരുളും ജനത്തിന് പിടികിട്ടി തുടങ്ങിയിട്ടുണ്ട്. മേല്‍പ്പാലത്തിനെതിരെ വിവാദ പത്രം ആരോപിക്കുന്ന ലീഗിലെ 'ചിത്താരി ലോബി' യാതൊരു വിധ തുരങ്കവും വെച്ചിട്ടില്ലെന്ന വസ്തുത മറച്ചുപിടിച്ച് പാലം ഒരിക്കലും വരാതിരിക്കാന്‍ അച്ചാരം വാങ്ങിയ പത്രാധിപരും സന്തത സഹചാരിയായ കളങ്കിതനും നടത്തുന്ന ഗൂഡാലോചനയുടെ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന് ഉറപ്പ്..
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com