സ്വര്‍ണ്ണ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പോലീസ് വലയിലായി

on Jul 30, 2012


കാഞ്ഞങ്ങാട്: കഴിഞ്ഞ പരിശുദ്ധ റംസാന്‍ മാസത്തിലെ ആറാം നോമ്പ് നാളില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ചിത്താരി ചാമുണ്ഡിക്കുന്നിനടുത്ത ചെമ്മണംകുണ്ടിലെ ആര്‍ വി റുഫീന എന്ന 22 കാരി സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കാന്‍ കാരണമായ സ്വര്‍ണ്ണ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ഈ വര്‍ഷത്തെ റംസാന്‍ മാസത്തിലെ ആറാം നോമ്പ് നാളില്‍ പോലീസ് വലയിലായി. കുപ്രസിദ്ധ അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരന്‍ മഞ്ചേശ്വരം ലാല്‍ ബാഗില്‍ താമസിക്കുന്ന പൈക്ക, നെല്ലിക്കട്ട ല ക്ഷംവീട് കോളനിയിലെ നവാസിനെ(27)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. (27) കുമ്പള സി ഐ ടി പി രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 6ന് ശനിയാഴ്ച വൈകിട്ട് 6 മണിക്കാണ് കാഞ്ഞങ്ങാട് സ്‌കോളര്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ റുഫീനയെ വീടിനകത്ത് ഫാനില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ റുഫീനയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ സകല സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടതില്‍ മനംനൊന്താണ് റുഫീന സ്വയം ജീവനൊടുക്കിയത്. റുഫീന എഴുതിയ ആത്മഹത്യക്കുറിപ്പില്‍ ആകെയുണ്ടായിരുന്ന സ്വര്‍ണ്ണസമ്പാദ്യം നഷ്ടപ്പെട്ടതിലുള്ള മനോവിഷമം എഴുതിവെച്ചിരുന്നു. റുഫീനയുടെ പിതാവ് മുഹമ്മദ് കുഞ്ഞി ചിത്താരിയിലെ ചെറുകിട വ്യാപാരിയാണ്. ഉമ്മ ആയിഷ കാഞ്ഞങ്ങാട് നഗരസഭയിലെ സാക്ഷരതാ പ്രേരക് ആണ്. മുഹമ്മദ് റാഫി ഏക സഹോദരനാണ്. പകല്‍ സമയങ്ങളില്‍ വീട് പൂട്ടി മുഹമ്മദ് കുഞ്ഞിയും ആയിഷയും ജോലി സ്ഥലത്തേക്കും റൂഫീനയും മുഹമ്മദ് റാഫിയും കോളേജിലേക്കും പോകുകയാണ് പതിവ്. ഇത് മനസ്സിലാക്കിയാണ് നവാസ് കവര്‍ച്ചക്കായി ഈ വീട് തിരഞ്ഞെടുത്തത്. വീടിന്റെ പിറക് ഭാഗത്തെ ജനല്‍ അഴികള്‍ ആക്‌സോ ബ്ലേഡ് ഉപയോഗിച്ച് അറുത്തുമാറ്റി അകത്തുകടന്ന നവാസ് കിടപ്പുമുറിയിലുണ്ടായിരുന്ന അലമാര, അടുക്കളയില്‍ നിന്നെടുത്ത കത്തി ഉപയോഗിച്ച് തകര്‍ത്ത് അതിനകത്തുണ്ടായിരുന്ന ചെറിയ ബോക്‌സില്‍ സൂക്ഷിച്ചിരുന്ന ഒമ്പതേമുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത് സ്ഥലം വിടുകയായിരുന്നു. ഒരു മാല, രണ്ട് വലിയ വളകള്‍, രണ്ട് ചെറിയ വളകള്‍, ഒരു ജോഡി കമ്മല്‍, 3 മോതിരം എന്നിവയായിരുന്നു ഈ കുടുംബത്തിന്റെ ഏക സ്വര്‍ണ്ണ സമ്പാദ്യം. ഇത് നഷ്ടപ്പെട്ടതോടെ റുഫീന മാനസികമായി ആകെ തളര്‍ന്നിരുന്നു. സംഭവ ദിവസം വൈകിട്ട് ആറ് മണിയോടെ ആയിഷ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഓടുമേഞ്ഞ വീടിന്റെ അകത്തെ മുറിയിലെ കഴുക്കോലില്‍ ഫാനില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടി തൂങ്ങിമരിച്ച നിലയില്‍ റുഫീനയെ കണ്ടെത്തിയത്. പരിശുദ്ധ റംസാന്‍ മാസത്തില്‍ ഒരു ഇസ്ലാം മത വശ്വാസി അപമൃത്യു വരിച്ചത് വിശ്വാസികളില്‍ ഏറെ വേദന സൃഷ്ടിച്ചിരുന്നു. കവര്‍ച്ചക്കാരന്‍ കേഡി നവാസിനെ കൂടുതല്‍ തെളിവെടുപ്പിനായി സി ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ചാമുണ്ഡിക്കുന്നിലെ റുഫീനയുടെ വീട്ടിലേക്ക് അതിരഹസ്യമായി കൊണ്ടുവന്നിരുന്നു. കവര്‍ച്ച നടത്തിയ രീതി നവാസ് പോലീസിന് വിവരിച്ചുകൊടുത്തു. കാസര്‍കോട് ലേഖകന്‍ തുടരുന്നു:2012 ജൂണ്‍ 16ന് മ ഞ്ചേശ്വരം ദൈഗോളിയിലെ വെങ്കിടേഷ് ഭട്ടിന്റെ വീട് കു ത്തിതുറന്ന് നാല് പവന്‍ സ്വര്‍ണവും പണവും വെള്ളി ആഭരണങ്ങളും കവര്‍ച്ച ചെയ്ത തും നവാസാണെന്ന് തെളിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം ലാല്‍ബാഗിലെ ക്വാര്‍ട്ടേഴ്‌സില്‍വെ ച്ചാണ് ഇന്ന് പുലര്‍ച്ചെ നവാ സിനെ പിടികൂടിയത്. കാഞ്ഞങ്ങാട് ചാമുണ്ഡികുന്നിലെ ആയിഷയുടെ വീട്ടില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് പത്ത് പവന്‍ സ്വര്‍ണവും 1,000 രൂപയും കവര്‍ച്ച ചെയ്തിരു ന്നു. മകള്‍ക്ക് വിവാഹത്തിന് വേണ്ടി സ്വരൂപിച്ച് വെച്ച സ്വര്‍ണവും പണവുമാണ് നവാസ് കവര്‍ച്ച ചെയ്തത്. കവര്‍ച്ചയി ല്‍ മനംനൊന്ത് ആയിഷയുടെ മകളായ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. മഞ്ചേശ്വരത്തെ വെങ്കിടേഷ് ഭട്ടിന്റെ വീട്ടില്‍ നിന്നും നാല് പവിത്രമോതിരം രണ്ട് മാല, സ്വര്‍ണപൂവ്, വെള്ളിപാദസരം, പണം എന്നിവയാണ് കവര്‍ച്ച ചെയ്തത്. മണിയംപാറയിലെ സുലോചനയുടെ വീട്ടില്‍ നിന്ന് മാല, മൊബൈല്‍ഫോണ്‍ എന്നിവയും കുമ്പള റേഷന്‍ കടയ്ക്ക് സമീപത്തെ ഭുജങ്ക ആചാര്യയുടെ വീട്ടില്‍ നിന്നും സ്വര്‍ണ ചെയിന്‍,2,000 രൂപ എന്നിവയും കവര്‍ച്ച ചെയ്തിരുന്നു. കുമ്പള, സലീങ്കലയിലെ രാമചന്ദ്രന്റെ ഭട്ടിന്റെ വീട്ടില്‍ നിന്നും 5,500 രൂപയും വാച്ചും കവര്‍ച്ച ചെയ്തിരുന്നു. കണ്ണാടി പാറയിലെ ഒരു വീട്ടില്‍ നിന്ന് മാലയും കവര്‍ന്നതായി നവാസ് സമ്മതിച്ചു. ഈ വീട്ടുക്കാരെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് നവാസ് പറഞ്ഞത്. മഞ്ചേശ്വരത്തെ ജയാനന്ദയുടെ വീട് കുത്തിതുറന്ന് അകത്ത് കടന്ന് മോഷണത്തിന് ശ്രമിച്ചെങ്കിലും ഒന്നും കിട്ടിയിലെന്നും നവാസ് പോലീസിന് മൊഴി നല്‍കി. കര്‍ണാടക പാണ്ഡേശ്വരത്ത് 15 കേസുകളിലായി രണ്ട് വര്‍ഷം കഠിന തടവും ബദിയടുക്ക, എടനീര്‍ എന്നിവിടങ്ങളിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാലുവര്‍ഷം കഠിന തടവും നവാസ് അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ അറിയിച്ചു..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com