തകര്‍ന്നെന്ന് കരുതിയ മലേഷ്യന്‍ വിമാനം കാണ്ഡഹാറില്‍; വിമാനം റാഞ്ചിയതെന്ന് റഷ്യ !

on Apr 12, 2014


02
ലോകം തകര്‍ന്നെന്ന് കരുതി കടലിനടിയില്‍ അവശിഷ്ടങ്ങള്‍ തിരഞ്ഞ മലേഷ്യന്‍ വിമാനം റാഞ്ചിയതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റഷ്യ രംഗത്ത്. റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ എഫ് എസ് ബിയാണ് ഇക്കാര്യം റഷ്യന്‍ സര്‍ക്കാരിനെ അറിയിച്ചത്. തീവ്രവാദികള്‍ റാഞ്ചിയ വിമാനം പാക്‌ അഫ്ഗാന്‍ അതിര്‍ത്തി നഗരമായ കാണ്ഡഹാറിലേക്കാണ് കൊണ്ട് പോയതെന്നും വിമാനവും അതിലെ യാത്രക്കാരും അവിടെ സുരക്ഷിതമായി കഴിയുന്നുണ്ടെന്നും റഷ്യ വ്യക്തമാക്കി.
വിമാനത്തിന്റെ തിരോധാനവുമായി പൈലറ്റുമാര്‍ക്ക് യാതൊരു ബന്ധവുമില്ല. അജ്ഞാതരായ തീവ്രവാദികളാണ് ഇതിന് ഉത്തരവാദികള്‍ എന്നതിന് തെളിവുണ്ടെന്നും റഷ്യ അവകാശപ്പെട്ടു. അതും കൂടാതെ വിമാനം റാഞ്ചിയ ആളെ തങ്ങള്‍ക്ക് അറിയാമെന്നും റഷ്യന്‍ ഇന്റലിജന്‍സ് പറഞ്ഞു. അയാളാണ് പൈലറ്റിന് നിര്‍ദ്ദേശം നല്‍കി വിമാനം കണ്ടഹാറില്‍ എത്തിച്ചത്. യാത്രക്കാരെ തീവ്രവാദികള്‍ മണ്ണ് കൊണ്ടുണ്ടാക്കിയ ചെറിയ കുടിലുകളില്‍ തടവറയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. യാത്രക്കാരില്‍ തന്നെ ഏഷ്യക്കാരായ 20 പേരെ തങ്ങളുടെ തീവ്രവാദ കേന്ദ്രത്തിലേക്ക് അവര്‍ കൊണ്ട് പോയതായും അവരെ വെച്ച് കൊണ്ട് വിലപേശല്‍ നടത്തുവാനുമാണ് അവരുടെ തീരുമാനം എന്നും ഈ റിപ്പോര്‍ട്ട്‌ നല്‍കിയ ഡെയ്‌ലി സ്റ്റാര്‍ പറയുന്നു.
മുന്‍പ് തന്നെ താലിബാന്‍ ആണ് വിമാനം റാഞ്ചിയത്‌ എന്ന ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും അതിനു തക്കതായ തെളിവൊന്നും ലഭിച്ചിരുന്നില്ല. കൂടാതെ താലിബാന്‍ ഇതിനു നിഷേധക്കുറിപ്പും ഇറക്കിയിരുന്നു. തങ്ങള്‍ അതിനു മാത്രം വളര്‍ന്നിട്ടില്ല എന്നായിരുന്നു താലിബാന്‍ അന്ന് പറഞ്ഞിരുന്നത്.
റഷ്യയുടെ പുതിയ വെളിപ്പെടുത്തലുകളോടെ യാത്രക്കാരുടെ ബന്ധുക്കളില്‍ തങ്ങളുടെ ബന്ധുക്കളെ വീണ്ടും കാണാം എന്നൊരു ആത്മവിശ്വാസം ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com